ജയ്പുർ: രാജസ്ഥാനിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരൻ അബദ്ധത്തിൽ സ്വയം വെടിവച്ച് മരിച്ചു. കോട്പുട്ലി-ബെഹ്‌റോർ ജില്ലയിലെ ചിതോലി ഗ്രാമത്തിലാണ് സംഭവം.

ദേവാൻഷു എന്ന കുട്ടിയാണ് മരിച്ചത്. വീട്ടിലെ മുറിയിലെ പെട്ടിയിലാണ് തോക്ക് സൂക്ഷിച്ചിരുന്നത്. കളിക്കുന്നതിനിടെ പെട്ടിയിൽ നിന്നും തോക്ക് പുറത്തെടുത്ത ദേവാൻഷു അബദ്ധത്തിൽ ട്രിഗർ വലിക്കുകയും വെടിയുണ്ട തലയിൽ തുളഞ്ഞ് കയറുകയുമായിരുന്നു.

വെടിയൊച്ച കേട്ട് കുടുംബാംഗങ്ങൾ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയെ കണ്ടെത്തി. ഉടൻ തന്നെ ചന്ദ്വാജിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു.

തോക്ക് വീട്ടിൽ സൂക്ഷിച്ചതിനും അശ്രദ്ധ കാണിച്ചതിനും കുട്ടിയുടെ പിതാവ് മുകേഷിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.