തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വർണ പണയം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിന്‍റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു.

സംഭവത്തിൽ നാല് പേരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ സ്വദേശിയായ ഒരു സ്വർണക്കടയുടമയാണ് ആക്രമണത്തിന് ഇരയായത്.

സ്വർണ പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരിൽ യുവാവിനെ പ്രതികൾ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി.

തുടർന്ന് യുവാവിന്‍റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് കാഴ്ച മറച്ച ശേഷം ശാരീരികമായി ആക്രമിച്ച് കൈവശമുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ കവർച്ച ചെയ്യുകയായിരുന്നു. സംഭവം ഇന്നലെയാണ് നടന്നതെന്നും വിവരം ഇന്ന് രാവിലെയാണ് പുറത്തറിഞ്ഞതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആക്രമണത്തിന് ഇരയായ യുവാവ് ഉടൻ തന്നെ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച ആറ്റിങ്ങൽ പോലീസ് സംഘം നാല് പ്രതികളെയും പിടികൂടി. പിടിയിലായവർ ആറ്റിങ്ങൽ, ചിറയിൻകീഴ് സ്വദേശികളാണ്.

സംഭവത്തിൽ ഉൾപ്പെട്ട ഒരാൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് നൽകുന്ന സൂചന.