മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് കോൺഗ്രസ് നേതാവിനെ പരസ്യമായി സാരി ഉടുപ്പിച്ച സംഭവത്തിൽ 18 ബിജെപി പ്രവർത്തകർക്കെതിരെ കേസ്.

മഹാരാഷ്ട്രയിലെ ഡോംബിവാലിയിൽ ചൊവ്വാഴ്ചയാണ് ബിജെപി പ്രവർത്തകർ 73കാരനായ കോൺഗ്രസ് പ്രവർത്തകനെ നിർബന്ധിച്ച് സാരി ഉടുപ്പിച്ചത്.

ബിജെപി കല്യാൺ ജില്ലാ അധ്യക്ഷൻ അടക്കമുള്ളവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നരേന്ദ്രമോദിയെ അപമാനിക്കുന്ന ഫോട്ടോ ഷെയർ ചെയ്തെന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവർത്തകർ കോൺഗ്രസ് നേതാവ് പ്രകാശ് പഗാരെയെ സാരി ഉടുപ്പിച്ചത്.

കോൺഗ്രസ് നേതാവ് പങ്കുവച്ച ചിത്രത്തിൽ പ്രധാനമന്ത്രി മോദി സാരി ഉടുത്തിരിക്കുന്നതായി കാണിച്ചിരുന്നു, ഇത് ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തിനും കാരണമായി.

ചിത്രത്തോടൊപ്പം ഒരു ഗാനവും പങ്കുവെച്ചിട്ടുണ്ടെന്നും അത് അപമാനകരവുമാണെന്ന് ബിജെപി ആരോപിച്ചു. "ഭാരത ജനതാ പാർട്ടിക്ക് വാഴട്ടെ!' കോൺഗ്രസ് നേതാവിനെ പിങ്ക് സാരി അണിയിച്ച ശേഷം പ്രവർത്തകർ ആർത്തുവിളിച്ചു.