കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം പാരിപ്പള്ളിയിലെ പെട്രോൾ പന്പിലെത്തിയതായി സംശയം
കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം പാരിപ്പള്ളിയിലെ പെട്രോൾ പന്പിലെത്തിയതായി സംശയം
Tuesday, November 28, 2023 12:27 AM IST
വെബ് ഡെസ്ക്
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയായ അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ച രാത്രി പത്തോടെ പള്ളിക്കലിലുള്ള പെട്രോൾ പന്പിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കരുതുന്ന കാർ ഇന്ധനമടിക്കാൻ വന്നുവെന്നും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും അതിലുണ്ടായിരുന്നുവെന്നും പെട്രോൾ പന്പ് ഉടമ പറഞ്ഞു.

കാറിലുണ്ടായിരുന്നവരെ കാണാൻ രണ്ട് ബൈക്കുകളിലായി രണ്ട് യുവാക്കൾ എത്തിയെന്നും ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ കുറച്ച് ദൂരം കാറിന് പിന്നാലെ സഞ്ചരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശേഷം കാർ എങ്ങോട്ട് പോയി എന്നതിൽ വിവരം ലഭിച്ചിട്ടില്ല.

പെട്രോൾ പന്പിലെ ജീവനക്കാരാണ് ഇവരെ കണ്ട് സംശയം തോന്നി പന്പ് ഉടമയോട് കാര്യങ്ങൾ പറഞ്ഞത്. ഈ സമയമായപ്പോഴേയ്ക്കും കുട്ടിയെ തട്ടിക്കൊണ്ട് പോയ വാർത്തയും കാറിന്‍റെ ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമത്തിലടക്കം പങ്കുവെക്കപ്പെട്ടിരുന്നു. ഇന്ധനം അടിച്ചതിന്‍റെ പണം പേടിഎമ്മിലൂടെ അവർ ഇട്ടുവെന്നും അദ്ദേഹം പറയുന്നു.

വാഹനത്തിൽ വന്നവർ സമീപത്ത് പോലീസ് ചെക്കിംഗ് നടക്കുന്നത് സംബന്ധിച്ച് സംശയം ചോദിച്ചതായും ജീവനക്കാർ പറഞ്ഞു. ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്. ഓയൂർ കാറ്റാടിമുക്കിൽ വച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കാറിന്‍റെ നന്പർ വ്യാജമായിരുന്നുവെന്ന് ഇതിനോടകം സ്ഥിരീകരിച്ചു.

പ്രധാനപ്പെട്ട പാതകളിലും ഇടവഴികളിലും ഉൾപ്പടെ വ്യാപക പരിശോധനയാണ് പോലീസ് നടത്തുന്നത്. വിശദമായി പരിശോധിക്കാതെ ഒരു വാഹനവും പോലീസ് കടത്തിവിടുന്നില്ല. സംസ്ഥാന വ്യാപകമായാണ് തിരച്ചിൽ നടത്തുന്നത്. അതേസമയം, മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ലഭിച്ച ഫോൺ കോളിന്‍റെ ഉടവിടം പോലീസ് കണ്ടെത്തി.

പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് ഫോൺ വന്നത്. ഓട്ടോയിൽ വന്ന രണ്ടംഗ സംഘം തന്‍റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി.

കൂടാതെ, ഇവർ ബിസ്ക്കറ്റ്, റസ്ക്, തേങ്ങ എന്നിവ വാങ്ങിയെന്നും കടയുടമ പോലീസിന് മൊഴി നൽകി. ഓയൂർ സ്വദേശി റെജിയുടെ മകളാണ് അബിഗേൽ സാറ റെജി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<