എ­സ്­എ­ഫ്‌­ഐ­ക്ക് തി­രി­ച്ച­ടി; കേ­ര­ള­വ­ര്‍മ കോ­ള­ജ് തെരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോ­ട­തി
എ­സ്­എ­ഫ്‌­ഐ­ക്ക് തി­രി­ച്ച­ടി; കേ­ര­ള­വ­ര്‍മ കോ­ള­ജ് തെരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോ­ട­തി
Tuesday, November 28, 2023 11:30 AM IST
തൃ­ശൂര്‍: കേ­ര­ള­വ­ര്‍മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോട­തി. യൂ­ണി­യന്‍ ചെ­യര്‍­മാന്‍ സ്ഥാ­ന­ത്തേ­യ്­ക്കുള്ള തെ­ര­ഞ്ഞെ­ടു­പ്പില്‍ എ­സ്­എ­ഫ്‌­ഐ സ്ഥാനാർഥി കെ.എ­സ്.അ­നി­രു­ദ്ധനെ വി­ജ­യി­യാ­യി പ്ര­ഖ്യാ­പി­ച്ച ന­ട­പടി കോ­ടതി റ­ദ്ദാക്കി. കെഎസ്‌­യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തര­വ്.

896 വോ­ട്ടാ­ണ് ആ­ദ്യ കൗ­ണ്ടിം­ഗില്‍ കെ­എ­സ്‌­യു സ്ഥാ­നാര്‍­ഥി­ക്ക് ല­ഭി­ച്ച­ത്. 895 വോ­ട്ടുകള്‍ എ­സ്­എ­ഫ്‌­ഐ സ്ഥാ­നാര്‍­ഥിക്കും ല­ഭി­ച്ചു. ഒരു വോട്ടിന് താന്‍ ജയിച്ചിട്ടും ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നായിരുന്നു ശ്രീ­ക്കുട്ട­ന്‍റെ പ­രാതി.

കോളജ് അധി­കൃ­തര്‍ ര­ണ്ട് തവണ റീ­കൗ­ണ്ടിം­ഗ് നടത്തി എസ്എഫ്‌ഐ സ്ഥാനാര്‍­ഥി­യെ വി­ജ­യി­യാ­യി പ്ര­ഖ്യാ­പി­ച്ചു. റീ­കൗ­ണ്ടിം­ഗി­നി­ടെ ര­ണ്ട് ത­വണ വൈ­ദ്യു­തി മു­ടങ്ങി. ആദ്യം എണ്ണിയപ്പോള്‍ അസാധുവായി പ്രഖ്യാപിച്ച വോട്ടു­കള്‍ കൂ­ടി എ­ണ്ണി­യാ­ണ് 11 വോ­ട്ടു­കള്‍­ക്ക് അ­നി­രു­ദ്ധ­നെ ജ­യി­പ്പി­ച്ച­തെ­ന്നും ഹര്‍­ജി­ക്കാ­രന്‍ ഉ­ന്ന­യി­ച്ചി­രുന്നു.

പ­രാ­തി­യില്‍ ക­ഴ­മ്പു­ണ്ടെ­ന്ന് ക­ണ്ടെ­ത്തി­യ­തോടെ ച­ട്ട­പ്ര­കാരം പോള്‍ ചെയ്ത വോട്ടുകള്‍ റീകൗണ്ട് ചെ­യ്യാന്‍ കോട­തി ഉ­ത്ത­ര­വി­ടു­ക­യാ­യി­രുന്നു. അ­സാ­ധു­വോ­ട്ടു­കള്‍ മാ­റ്റി വ­ച്ച ശേ­ഷ­മാ­ണ് വോ­ട്ടെ­ണ്ണേ­ണ്ട­തെ­ന്ന് കോട­തി വ്യ­ക്ത­മാക്കി.

അ­തേ­സമയം തെ­ര­ഞ്ഞെ­ടു­പ്പ് റ­ദ്ദാ­ക്കിയ ശേഷം വീണ്ടും തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്ത­ണ­മെ­ന്ന ഹര്‍­ജി­ക്കാ­രന്‍റെ ആ­വശ്യം കോട­തി അം­ഗീ­ക­രി­ച്ചില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<