ജറൂസലം: ഇസ്രയേലിലെ വടക്കൻ ജറൂസലമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നടന്ന വെടിവയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. രാവിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആക്രമണമുണ്ടായത്. പലസ്തീൻ വംശജരായ രണ്ട് പേരാണ് വെടിയുതിർത്തതെന്ന് ഇസ്രയേൽ പോലീസ് അറിയിച്ചു.

അക്രമികളെ രണ്ടുപേരെയും പോലീസ് ഉദ്യോഗസ്ഥരും സിവിലിയന്മാരും ചേർന്ന് ഉടൻ തന്നെ വെടിവച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ 50 വയസുള്ള ഒരു പുരുഷനും സ്ത്രീയും 30 വയസുള്ള മൂന്ന് പുരുഷന്മാരുമാണുള്ളതെന്ന് ഇസ്രയേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സംഭവസ്ഥലം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചു. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്രയേൽ ഗാസയിൽ അടക്കം നടത്തുന്ന ആക്രമണങ്ങളോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നാണ് ഹമാസ് പ്രതികരിച്ചത്.