Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കായൽ രാജാവ് മുരിക്കൻ-പുനർവായന
80 വർഷം മുൻപ് വേന്പനാട് കായൽ ചിറകെട്ടി വറ്റിച്ചു നെൽകൃഷി നടത്തിയ കാർഷിക വിസ്മയമായിരുന്നു കാവാലം മുരിക്കുംമൂട്ടിൽ ജോസഫ് എന്ന ഒൗതച്ചൻ. റാണി, ചിത്തിര, മാർത്താണ്ഡം കായലുകൾ കുത്തിയെടുത്ത് രണ്ടായിരത്തോളം ഏക്കറിൽ മൂന്നു പതിറ്റാണ്ട് നെല്ലു വിളയിച്ച വിസ്മയം. കേരളത്തിന്റെ നെല്ലറയെന്നു കുട്ടനാടിനു പെരുമ സമ്മാനിച്ച മുരിക്കൻ ഔതച്ചന് തിരുവിതാകൂർ മഹാരാജാവ് കായൽരാജാവ് എന്ന ബഹുമതി ചാർത്തിക്കൊടുത്തു. അങ്ങനെ മുരിക്കൻ ചരിത്രപുരുഷനായി. ഓർമിക്കണം, കടലോളം നീളുന്ന കായലിൽ വഴിയോ വൈദ്യുതിയോ ഇല്ലാതെ മനുഷ്യാധ്വാനത്തിലായിരുന്നു മുരിക്കൻ നാടിന്റെ പട്ടിണിയകറ്റാൻ നെല്ലു വിളയിച്ചത്.
രണ്ടാം ലോകമഹായുദ്ധം ബാക്കിവച്ച ഭക്ഷ്യക്ഷാമം പരിഹരിക്കാൻ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ കായൽ കുത്തി കൃഷിനിലമാക്കാൻ അനുമതി നൽകി. മങ്കൊന്പുസ്വാമിമാർ, ചാലയിൽ പണിക്കർമാർ, മുരിക്കുംമൂട്ടിൽ, കണ്ടക്കുടി, പുത്തൻപുരയിൽ, കളപ്പുരയ്ക്കൽ, കൊച്ചുതറ, എട്ടുപറ, പുല്ലാത്തശ്ശേരി തുടങ്ങി വിവിധ കുടുംബങ്ങൾ അന്നു കായൽ കുത്തി. അപാരം എന്നുവിശേഷിപ്പിക്കാവുന്ന വിധം 1959 ഏക്കർ കായൽ ഏഴു വർഷം അനേകായിരം തൊഴിലാളികളുടെ കരുത്തിൽ വറ്റിച്ച് നെല്ലുവിളയിച്ച് നാടിന്റെ വിശപ്പകറ്റിയ മഹാപ്രതിഭയായിരുന്നു മുരിക്കൻ.
കായൽ കുത്തിയ ഭൂമിക്ക് അഞ്ചു വർഷം കരം ഒഴിവു നൽകാം എന്ന ഒൗദാര്യമേ മഹാരാജാവ് നൽകിയിരുന്നുള്ളു. നെടുമങ്ങാട്ടെ എസ്റ്റേറ്റ് വരുമാനവും ഒൗതച്ചന്റെ ഇച്ഛാശക്തിയുമായിരുന്നു കടൽനിരപ്പിൽ നിന്ന് രണ്ടര മീറ്റർ താഴ്ചയിൽ കായൽ വറ്റിച്ചു നടത്തിയ കൃഷി.
1941-ൽ കുത്തിയ 900 ഏക്കർ ചിത്തിര തിരുനാളിന്റെയും 1945-ൽ കുത്തിയ 652 ഏക്കർ മാർത്താണ്ഡവർമയുടെയും പേരിട്ട് മുരിക്കൻ രാജകുടുംബത്തെ ആദരിച്ചു. മാർത്താണ്ഡത്ത് വിത്തെറിയാൻ അമ്മ മഹാറാണി നേരിട്ടെത്തി. 1950-ൽ മൂന്നാമത്തെ കായലിന് റാണി കായൽ എന്ന് പേരിട്ടു. 1972 വരെ പാടങ്ങളിൽ നെല്ലും വരന്പുകളിൽ തെങ്ങും വാഴയും മാവും നൂറുമേനി വിളഞ്ഞു.
സാഹസികയജ്ഞം
വേന്പനാട്ട് കായലിനെ വകഞ്ഞ് ആഴങ്ങളിൽ കൃഷിയിറക്കുകയെന്ന അതിസാഹസമാണ് മുരിക്കൻ കാഴ്ചവച്ചത്.
30 അടി നീളത്തിൽ തെങ്ങിൻതടികൾ നാലായി കീറി കൂർപ്പിച്ചു കായലാഴങ്ങളിൽ അടിച്ചുതാഴ്ത്തി ഇരുവശവും ഭദ്രമാക്കി. അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച് അടി വീതിയും. തെങ്ങിൻകുറ്റികളുടെ മധ്യത്തിൽ മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടി ഉള്ളിൽ ഒരടി കനത്തിൽ കടപ്പുറം മണ്ണും മുകളിൽ മൂന്നടി കനത്തിൽ കായലിലെ ചെളിക്കട്ടയും നിറച്ചു. അതിനു മുകളിൽ കട്ടയും മണലുമിട്ടു.
മൈലുകൾ നീളമുള്ള ചിറകൾ. ഒരു ദണ്ഡ് നീളത്തിൽ (2.88 മീറ്റർ) ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട് മുളകളുടെ ചെറ്റ, 500 കറ്റ, 16 ടണ്‍ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അധ്വാനം. കായലിന്റെ ആഴവും പരപ്പും വറ്റിക്കുക എന്നത് എത്രയോ സാഹസികമായിരുന്നു. ബോയിലറുകളിൽ മരക്കരിയും മണ്ണെണ്ണയും കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന നാലഞ്ചു മോട്ടറുകൾ രാപ്പകൽ പ്രവർത്തിപ്പിച്ചായിരുന്നു ആഴങ്ങളിലെത്തിയത്. ചിത്തിരയിലായിരുന്നു ആദ്യ വിതയും കൊയ്ത്തും. മനുഷ്യൻ വിശപ്പിന്റെ വിലയറിയുന്ന കാലമായിരുന്നു അത്. തൊഴിൽ തരാമോ എന്നു ചോദിച്ച് അനേകർ പാടങ്ങളിൽ കാത്തുനിൽക്കുന്ന കാലം. കൊയ്ത്ത് കാലത്ത് ജോലിക്കായി ജനം ഓടിയെത്തിയിരുന്നു. പലപ്പോഴും പോലീസെത്തി ജനത്തെ നിയന്ത്രിച്ച അനുഭവങ്ങൾ പഴമക്കാരുടെ മനസിലുണ്ട്. വസതിയിൽ പൊറുതിമുട്ടിയവർക്ക് മുരിക്കൻ ഔതച്ചൻ തൊഴിലും അന്നവും കൂലിയും 32 വർഷം മുടക്കം വരാതെ നൽകി.
ബുധൻ, ശനി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന കൂലി വിതരണം പാതിരാവരെ നീണ്ടിരുന്നു. മൂന്ന് ഇടങ്ങഴി നെല്ലും ആശ്വാസക്കൂലിയുമായിരുന്നു വേതനം. അദ്ദേഹത്തിന്റെ മനുഷ്യത്വം ഇതുകൊണ്ടും തീരുന്നില്ല. ദിവസവും ഉച്ചയ്ക്ക് ചോറും കറിയും പാകപ്പെടുത്തി വള്ളങ്ങളിൽ ഓരോ പണിയിടത്തിലും എത്തിച്ചുകൊടുക്കുന്നതിൽ മുടക്കം വരുത്തിയിരുന്നില്ല.
വേറിട്ട വ്യക്തിത്വം
മുരിക്കൻ ഔതച്ചന്റെ പിതാവ് തൊമ്മൻ ലൂക്കാ വൈക്കം കുലശേഖരമംഗലത്തുനിന്നു കൃഷിക്കു കാവാലത്ത് വന്നതാണ്. ആ പാരന്പര്യമായിരുന്നു ഏക മകൻ ഔതച്ചന്റെ കരുത്തും കരുതലും. നെല്ല് മാത്രമല്ല, വാഴകളും തെങ്ങും നട്ടുവളർത്തി കുട്ടനാടൻ ജൈവവൈവിധ്യത്തെ മുരിക്കൻ സമൃദ്ധമാക്കി. കായലോരങ്ങളിലെ വിസ്മയകൃഷി കാണാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, മകൾ ഇന്ദിരാഗാന്ധിയോടൊപ്പം എത്തി മുരിക്കനെ ആദരിച്ചതും കൃഷിപാഠം.
തികഞ്ഞ കത്തോലിക്കാ വിശ്വാസിയായിരുന്ന മുരിക്കൻ മലബാറിലും തിരുവനന്തപുരത്തും കുട്ടനാട്ടിലുമായി ഏഴര പള്ളി (ഏഴു വലിയ പള്ളിയും ഒരു ചെറിയ പള്ളിയും) നിർമിച്ചു. വെളിയനാട് പുത്തൻപുര പഞ്ചാരയിൽ ഏലിയാമ്മയായിരുന്നു സഹധർമിണി. എട്ട് ആണും ഒരു പെണ്ണുമായി ഒൻപത് മക്കൾ. 1960-ൽ റോമിൽ പോയി ജോണ്‍ 23-ാമൻ മാർപ്പായെ സന്ദർശിച്ച് ഔതച്ചനും ഭാര്യ ഏലിയാമ്മയും അനുഗ്രഹം തേടിയ ഓർമ ഇളയമകൾ ഡോ. ലില്ലി ജോസഫിനുണ്ട്.
വരന്പത്ത് കൂലി
നമ്മളു കൊയ്യണ വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു പാടിയവർക്ക് കായൽരാജാവ് മുരിക്കൻ കായൽ നികത്തിയ ജൻമിയായിരുന്നു. പാടത്തു പണിയും വരന്പത്ത് കൂലിയും വീഴ്ചയില്ലാതെ നൽകിയ മുരിക്കൻ വിപ്ലവ മാനിഫെസ്റ്റോയിൽ വർഗശത്രുവായി എണ്ണപ്പെട്ടു. തൊഴിലാളികളെ ഇറക്കി പാടങ്ങളെ വിപ്ലവഭൂമിയും മിച്ചഭൂമിയുമാക്കി. 1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച് മുരിക്കന്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു. തന്റെ അധ്വാനത്തെയും ആത്മാർഥതയെയും അവഗണിച്ച് നൂറുമേനി വിളയിച്ചുപോന്ന കായൽ സർക്കാർ പിടിച്ചെടുത്തതോടെ ആ ഹൃദയം നുറുങ്ങി. അക്കാലത്ത് നിലാവെട്ടമുള്ള രാത്രികളിൽ തന്റെ പ്രിയപ്പെട്ട ഏലിയാസ് ബോട്ടിൽ കയറി കായൽചുറ്റി കൃഷിയിടങ്ങൾ കണ്ടശേഷം മനോവേദനയോടെ മുരിക്കൻ വൈകാതെ തിരുവനന്തപുരം കുന്നുകുഴിയിലുള്ള വസതിയിലേക്ക് യാത്രയായി.
തികച്ചും സാധാരണക്കാരനായി ജീവിച്ച കായൽരാജാവ് മരണത്തിലും സർക്കാർ ആശുപത്രിയുടെ ജനറൽ വാർഡിലെ സാധാരണക്കാരനായി. 1974 ഡിസംബർ ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ രണ്ടാം വാർഡിൽ 74-ാം വയസിൽ മുരിക്കൻ എന്നേക്കുമായി കണ്ണുകളടച്ചു. ചിത്തിര കായലിൽ മുരിക്കൻ പണിത പള്ളിയിൽ നിർമിച്ചിരുന്ന കല്ലറയിൽ അന്ത്യനിദ്ര കൊള്ളണമെന്ന അഭിലാഷം സാധ്യമായില്ല. പിറ്റേന്ന് ബന്തുദിനമായിരുന്നതിനാൽ 10ന് രാവിലെ തിരുവന്തപുരം പാളയം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ കായൽരാജാവിനെ സംസ്കരിച്ചു.
ആ പാടങ്ങൾ കാടുകയറി
മുരിക്കൻ ഔതച്ചന്റെ വിഖ്യാതമായ കായൽ പാടങ്ങൾ പിടിച്ചെടുത്ത് സർക്കാർ നേരിട്ട് കൃഷിയിറക്കിയെങ്കിലും ഏക്കാലവും നഷ്ടത്തിൽ കലാശിച്ചു. 1976-ൽ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും നേട്ടമുണ്ടായില്ല. പിന്നീട് പാട്ടക്കൃഷി പരീക്ഷിച്ചപ്പോഴും പരാജയം. ചിത്തിരയിലും റാണിയിലും കക്ക വാരാൻ തുടങ്ങിയതോടെ ബണ്ടുകൾ തകർന്നു. മാർത്താണ്ഡം കാടുകയറി. പാടങ്ങൾ ഏറ്റെടുത്തപ്പോൾ നിയമാനുസൃതം 15 ഏക്കർ വീതം മുരിക്കന്റെ മക്കൾക്ക് സർക്കാർ വിഹിതം അനുവദിച്ചിരുന്നു.
മുരിക്കൻ പാടങ്ങൾ ഒരേക്കർ വരെ കർഷകർക്ക് പതിച്ചു നൽകിയെങ്കിലും സ്വന്തംനിലയിൽ കൃഷി അസാധ്യമായി.
അടുത്തയിടെയും സർക്കാർ ഇവിടെ കൃഷിക്കായി മുന്നോട്ടിറങ്ങിയെങ്കിലും മുരിക്കന്റെ പ്രതാപം വീണ്ടെടുക്കാൻ ഇനിയും കഴിഞ്ഞില്ല. കാടുകയറിയും കരിഞ്ഞുണങ്ങിയും റാണിയും ചിത്തിരയും മാർത്താണ്ഡവും അനാഥമായിക്കൊണ്ടിരിക്കുന്നു.
കാലം തിരുത്തിപ്പറയും
മുരിക്കനെ ജൻമിയും ബൂർഷ്വയുമായി മുദ്രകുത്തിയവർ വരുംകാലങ്ങളിൽ എന്തു പറയും. കേരളത്തിൽ പാടശേഖരങ്ങൾ തരിശായിക്കിടക്കുകയും നാഴി അരിക്ക് അയൽനാട്ടിലേക്ക് കൈ നീട്ടുകയും ചെയ്യുന്ന സോഷ്യലിസ്റ്റ് പരിസ്ഥിതി പ്രത്യയശാസ്ത്രക്കാർ പറയണം മുരിക്കൻ എന്തു തെറ്റാണു ചെയ്തതെന്ന്. സ്വന്തം പണം മുടക്കി കായൽ കുത്തി അനേകായിരങ്ങൾക്കു തൊഴിലും നാടിന് അരിയും കൊടുത്തതിലെ നൻമ ആരും പറയുന്നില്ല. റാണിയും മാർത്താണ്ഡവും ചിത്തിരയും പിടിച്ചെടുത്തശേഷം അത് കാടുകയറിയും കായൽവിഴുങ്ങിയും അനാഥമായതും ചർച്ചയാകുന്നില്ല.
കേരളത്തിന്റെ കാർഷിക ഭൂമികയിൽ കടൽനിരപ്പിനു താഴെ കായൽ വറ്റിച്ചും നെല്ലു വിളയിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച ഈ കാർഷിക പ്രതിഭയ്ക്ക് ഒരിക്കലും ആദരം നൽകിയതുമില്ല. മുരിക്കൻ ചെയ്ത നൻമയല്ല, ചെയ്യാത്ത തിൻമയാണ് ഇക്കാലത്തെ നിലമെഴുത്ത്. ഇന്നേവരെ സർക്കാരുകൾ ഒരു കാർഷിക അവാർഡുപോലും കായൽരാജാവ് മുരിക്കന്റെ പേരിൽ ഏർപ്പെടുത്തിയതുമില്ല. കായൽ കൃഷിയുടെ പഴമയും പൈതൃകവും കുട്ടനാടിന്റെ കാർഷിക പെരുമയും അറിയിക്കാൻ മ്യൂസിയം നിർമിക്കാനും സാധിക്കുന്നില്ല. കേരളം കായൽരാജാവിനോടു നീതി പുലർത്തിയില്ലെന്ന് ലോകം പറയുന്ന കാലം വിദൂരമല്ല.
മുരിക്കൻ ചരിത്രപുരുഷൻ
റാണി, ചിത്തിര, മാർത്താണ്ഡം കായലുകൾ കുത്തിയെടുത്ത് കൃഷിയിറക്കാൻ മുരിക്കൻ ഒൗതച്ചന്റെ വലംകൈയായി ഞാനുമുണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാനാവാത്ത സാഹസമായിരുന്നു കായൽവറ്റിച്ചുള്ള കൃഷി- കാവാലം കൃഷ്ണപുരം കുറുപ്പശേരിൽ മത്തായി ദേവസ്യ സുവർണ നാളുകളെ ഓർമിക്കുകയാണ്. മുരിക്കൻ ഒൗതച്ചനെക്കുറിച്ചുപറയാൻ 104-ാം വയസിലും ഇദ്ദേഹത്തിന് നൂറുനാവ്. കായലിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ നോട്ടക്കാരൻ എന്ന നിലയിൽ ചെക്കർ ദേവസ്യാച്ചൻ എന്നാണ് ഇദ്ദേത്തെ വിളിച്ചുപോന്നത്.
മാന്യതയും ശാന്തതയും കൈവിടാത്ത വലിയ വ്യക്തിത്വമായിരുന്നു ഔതച്ചൻ. നിശ്ചയദാർഢ്യവും അപാരമായ കഠിനാധ്വാനവുമാണ് കായൽ വറ്റിച്ചു കൃഷിയിറക്കാൻ ഔതച്ചനു കരുത്തായത്. വെള്ള ചീട്ടിത്തുണിയുടെ ഒറ്റമുണ്ടും, കൈനീളൻ ചട്ട ബനിയനും ധരിച്ചു വള്ളത്തിലും വരന്പുകളിലും ഒൗതച്ചൻ കൃഷി നോക്കി നടന്നു. മുതലാളിത്ത ഗർവോ ധിക്കാര വാക്കുകളോ ഇല്ലാതെ തൊഴിലാളികളെ ഹൃദയത്തോടു ചേർത്തുനിറുത്തിയ മനുഷ്യസ്നേഹി. മൂന്നു ബോട്ടുകളുണ്ടായിരുന്നെങ്കിലും എലിയാസ് എന്ന ബോട്ടിലെ യാത്രയായിരുന്നു അദ്ദേഹത്തിനിഷ്ടം.
നെടുമങ്ങാട്ട് കുടുംബ വക എസ്റ്റേറ്റിൽ നിന്നുള്ള വരുമാനമാണ് കായൽ നികത്തി കൃഷിയിറക്കാൻ മുരിക്കനുണ്ടായിരുന്ന മൂലധനം.
ഇന്നത്തെ രാഷ്ട്രീയക്കാരും തൊഴിലാളിയൂണിയനുകളും എന്തു വിമർശിച്ചാലും ഒൗതച്ചന്റെ വലിയ നൻമകളെയും ആത്മാർഥതയെയും ഒരാൾക്കും തള്ളിപ്പറയാനാവില്ല. നാഴി അരിക്കു വകയില്ലാതെ തിരുവിതാംകൂറിൽ മനുഷ്യൻ പട്ടിണികൊണ്ട് പൊറുതി മുട്ടിയ കാലത്തായിരുന്നു മൂവായിരം തൊഴിലാളികൾക്ക് അന്നവും തൊഴിലും അദ്ദേഹം നൽകിയത്. കൂലിയും നെല്ലും കൊടുക്കുന്നതിൽ മുരിക്കൻ ലുബ്ധനായിരുന്നില്ല. കല്യാണം മുതൽ അടിയന്തരത്തിനു വരെ സഹായം ചോദിച്ചവരും വാങ്ങിച്ചവരും ഏറെപ്പേരാണ്. എനിക്കും കിട്ടിയിരുന്ന കൂലി നെല്ലായിരുന്നു. മാസം 30 പറ നെല്ല്.
ദേവസ്യാച്ചന്റെ ഓർമയിൽ അന്നത്തെ നിലമൊരുക്കൽ മാഞ്ഞിട്ടില്ല. കാവാലം, കട്ടമംഗലം എന്നിവിടങ്ങളിൽനിന്നു മണ്ണ് വള്ളത്തിൽ എത്തിച്ചാണ് ചിറകെട്ടിയിരുന്നത്. സിമന്റു പോലെ അതുറച്ച് വെള്ളത്തെ തടയുന്പോൾ കായൽ മോട്ടറിൽ വറ്റിച്ചെടുക്കും. വെള്ളം വറ്റി നിലം തെളിയുന്പോൾ തെറിച്ചുപൊങ്ങുന്ന കരിമീൻ തുടങ്ങി മീനുകൾ കുട്ടനിറയെ കോരിയ ഓർമകളും മാഞ്ഞിട്ടില്ല. ആദ്യം കുത്തിയെടുത്തത് ചിത്തിരക്കായലായിരുന്നു. രണ്ടു വർഷത്തെ ശ്രമകരമായ അധ്വാനം. മാർത്താണ്ഡം കുത്താൻ ഒന്നര വർഷം. റാണിക്കായൽ പരുവപ്പെടുത്താൻ രണ്ടര വർഷം. രാവിലെ എട്ടിന് കൊടി പൊക്കി വൈകുന്നേരം അഞ്ചിന് തീരുന്ന പണി. വേണ്ടിടത്തോളം ചോറും ആലപ്പുഴയിൽ നിന്നുള്ള ഉണക്കമീനും സാന്പാറും മുരിക്കൻ തൊഴിലാളികൾക്ക് ഉച്ചഭക്ഷണമായി നൽകിയിരുന്നു. ഉറച്ച ദൈവവിശ്വാസവും ലളിത ജീവിതവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. സത്സ്വഭാവിയായും മാന്യനുമായിരുന്ന മുരിക്കൻ രണ്ടു തവണ കാവാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുട്ടനാട് കർഷകസംഘം പ്രസിഡന്റുമായിരുന്നു.
കർക്കിടകത്തിൽ വിതച്ച് തുലാമാസത്തിൽ കൊയ്യാനാകുംവിധമായിരുന്നു കൃഷി. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും സർ സിപിയും ദേശീയ നേതാക്കളുംവരെ ഈ കൃഷിവിസ്മയം നേരിൽകാണാൻ കുട്ടനാട്ടിലേക്കു വന്നുകൊണ്ടിരുന്നു. താൻ പൊന്നു വിളയിച്ച പാടങ്ങളെല്ലാം അവസാന കാലത്ത് സർക്കാർ വിപ്ലവം പറഞ്ഞ് ഏറ്റെടുത്തത് അദ്ദേഹത്തിന് ഏറെ വേദനാകരമായിരുന്നു. താൻ വിജയിപ്പിച്ച് അനേകർക്ക് തൊഴിലും അന്നവും നൽകിയ കൃഷി അന്യാധീനപ്പെട്ടുപോയതിലായിരുന്നു ഔതച്ചന്റെ ദുഃഖം.
അനാഥമായ ബംഗ്ലാവും നെൽപ്പുരകളും
കാവാലം പുഴയോരത്ത് കായൽരാജാവ് മുരിക്കന്റെ കമനീയമായ ബംഗ്ളാവ് ചരിത്രത്തിന്റെ ശേഷിപ്പായി ഇപ്പോഴുമുണ്ട്. ഇതിന്റെ അങ്കണത്തിലും വിശാലമായ നെൽപ്പുരകളിലുമൊക്കെ പഴയ പ്രതാപകാലത്ത് പൊന്നാര്യന്റെയും ചെന്പാവിന്റെയും കൊച്ചുനെല്ലിന്റെയും നറുമണം വിലസിയിരുന്നു. നൂറിലേറെ വള്ളങ്ങളിൽ അനേകായിരം പറ നെല്ല് ഈ അറപ്പുരകളിൽ വന്നും വിറ്റും പോയി. അറപ്പുര നിറയെ വിത്തുനെല്ലു കരുതിവച്ചിരുന്നു. മനോഹരമായ മുരിക്കൻ ബംഗ്ളാവിൽ ഇന്ന് താമസക്കാരില്ല. ദേശീയ സംസ്ഥാന നേതാക്കൾ വരെ വന്നുപാർത്തിട്ടുള്ള മാളിക നിറംമങ്ങിക്കിടക്കുന്നു.
കാടു കയറിയ ചരിത്രമണ്ണിൽ പഴയ അറപ്പുരകളുടെയും പണിപ്പുരകളുടെയും ഭിത്തികളും തൂണുകളും കാണാം. പത്താൾപ്പൊക്കമുള്ള അറപ്പുരകളുടെ തട്ടിൽ നെല്ല് അളന്നു കൊടുക്കാൻ മാത്രം അൻപതോളം തൊഴിലാളികളുണ്ടായിരുന്നു. വള്ളം, തൂന്പ, കന്പി, ബോട്ട് പണികൾക്കായി കൊച്ചിയിൽനിന്നുള്ള അൻപതു വിദഗ്ധ തൊഴിലാളികൾ പണിപ്പുരയിൽ സ്ഥിരമായി പാർത്തിരുന്നു. ആയിരപ്പറകൾ പതമായളന്നു കൊടുത്ത അങ്കണവും പതിനായിരപ്പറകൾ അളന്നളന്നു സൂക്ഷിച്ച സംഭരണ ശാലകളും അനാഥമാണിപ്പോൾ. നാല് സിനിമകൾക്ക് പിൽക്കാലത്ത് ലൊക്കേഷനുമായിട്ടുണ്ട് ഈ മനോഹര തീരവും മുരിക്കന്റെ മാളികയും.
റെജി ജോസഫ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
Latest News
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top