Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
കടലിന് കരുതൽ കടലാമ
2000 ജനുവരിയിലെ മഞ്ഞുപുതഞ്ഞ പുലരിയിൽ ആലപ്പുഴ തോട്ടപ്പള്ളിയിൽ പരിക്കുകളോടെ കൂറ്റൻ കടലാമ കടൽത്തീരത്തു കിടന്നു. ചിത്രാലയത്തിൽ സജി ജയമോഹൻ എന്ന പ്രീഡിഗ്രി വിദ്യാർഥി അവിടെയെത്തുന്പോൾ കടലാമയെ എങ്ങനെ കറിയാക്കാമെന്ന ചർച്ചയിലാണ് പലരും. ആമയെ എങ്ങനെയും രക്ഷിക്കണമെന്ന ആഗ്രഹത്തിൽ സുഹൃത്ത് കൈലാസുമൊത്ത് ആമയെ ഫൈബർ വള്ളത്തിൽ കയറ്റി നൂറു മീറ്റർ അകലെ കടലിൽ വിട്ടു. എന്നാൽ പിറ്റേന്ന് അതേ കടലാമയുടെ ജഡം തീരത്തടിഞ്ഞത് വേദനപ്പിക്കുന്ന കാഴ്ചയായിരുന്നു.
കടലാമയും അതിന്റെ മുട്ടയും ഭക്ഷ്യയോഗ്യമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള അന്വേഷണം അന്നവിടെ തുടങ്ങുകയായിരുന്നു. വെന്തു പാകമാകാൻ താമസമുള്ളതിനാൽ കുപ്പമുള്ള് പുറന്തോടിൽ കുത്തിയാണ് തീരവാസികൾ കടലാമയുടെ മുട്ട പുഴുങ്ങുക. എന്നാൽ ഇവയെ കൊന്നു ഭക്ഷിക്കുന്നതു കാണുന്പോൾ ആമയോടുള്ള അനുകന്പ സജിയുടെ മനസിനെ അലട്ടിക്കൊണ്ടിരുന്നു.
വന്യജീവി സംരക്ഷണ പട്ടിക ഒന്നിൽ പരിഗണനയുള്ള ജീവിയാണ് കടലാമ എന്നറിഞ്ഞതോടെ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി കണ്സർവേറ്റർ ശിവദാസിനെ സമീപിച്ചപ്പോൾ വലിയ അറിവുകളാണ് പകർന്നു കിട്ടിയത്. നാലടിയിലധികം നീളവും 50 കിലോയിലധികം ഭാരവുമുള്ള കടലാമ ഒരേസമയം 100 മുതൽ 150 മുട്ടവരെ ഇടും. തീരത്തുനിന്ന് അൽപം കയറി മണലിൽ കുഴിയൊരുക്കി രാത്രിയിലാണ് മുട്ടയിടുക. കടലാമ ശപിക്കുമെന്ന വിശ്വാസം പ്രചാര ത്തിലുള്ളതിനാൽ ഒരു മുട്ട മാത്രം അവിടെ കരുതിവച്ച ശേഷം ശേഖരിക്കുകയായിരുന്നു തീരത്തെ പതിവ്. കാത്തിരിപ്പിനൊടുവിൽ ഒരു കുഴിയിൽ ആരോ കരുതിവച്ച ഒരു മുട്ട സജിക്കു ലഭിക്കുന്നത് 2007ലാണ്. പിന്നീട് എട്ടു മുട്ടകൾകൂടി ലഭിച്ചതിൽ അഞ്ചെണ്ണം വിരിഞ്ഞുകിട്ടി. ഇവയെ കടലിലേക്ക് യാത്രയാക്കികൊണ്ടായിരുന്നു സജിയുടെ കടലാമ സംരക്ഷണത്തിനു തുടക്കം.
ഗ്രീൻ റൂട്ട്സ് ഫോറം
കടലാമ സംരക്ഷണ പ്രവർത്തങ്ങൾ തനിയെ സാധ്യമല്ലെന്നു സജിക്കു മനസിലായിതോടെ സമാനചിന്താഗതിക്കാരെ ഒപ്പം കൂട്ടി തോട്ടപ്പള്ളിയിൽ ഗ്രീൻ റൂട്ട്സ് നേച്ചർ കണ്സർവേഷൻ ഫോറം രൂപീകരിച്ചു. കടലാമകൾക്ക് മുട്ടയിടാൻ സുരക്ഷിത തീരമൊരുക്കി കാത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘടനയായി അതു വളർന്നു. ഒന്പതു വർഷത്തിനുള്ളിൽ ഇവർ വിരിയിച്ച് കടലിൽ ഇറക്കിവിട്ടത് പതിനായിരത്തോളം കടലാമക്കുഞ്ഞുങ്ങളെയാണ്.
കടലമ്മ വിഭവങ്ങൾ തന്നു കനിയണമെങ്കിൽ കടലാമ വേണമെന്ന പഠനത്തിലാണ് ഇവർ എത്തിച്ചേർന്നത്. മത്സ്യസന്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതാണ് കടൽച്ചൊറികൾ എന്നറിയപ്പെടുന്ന ജെല്ലിഫിഷ്. വിരിഞ്ഞിറങ്ങുന്ന മത്സ്യക്കുഞ്ഞുങ്ങളെ പ്രത്യേക രീതിയിൽ പിടികൂടി ജ്യൂസ് പരുവത്തിൽ ഭക്ഷിച്ചാണ് ജെല്ലിഫിഷ് വളരുന്നത്. സ്രാവുകളും കടലാമകളുമാണ് ജെല്ലിഫിഷിനെ തിന്നു നശിപ്പിച്ച് മത്സ്യസന്പത്തിനെ സംരക്ഷിക്കുന്നതും സന്പന്നമാക്കുന്നതുമെന്നത് വലിയ അറിവായിരുന്നു.
മത്സ്യങ്ങളുടെ ആവാസകേന്ദ്രവും ദ്വീപുകളുടെ നിലനിൽപ്പിന് അടിസ്ഥാനവുമാണ് കടലിലെ പവിഴപ്പുറ്റുകൾ. ഇവയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന സ്പോഞ്ചുകളുടെ അമിത വളർച്ചയെ നിയന്ത്രിക്കുന്നതും കടലാമകളാണ്. മത്സ്യങ്ങളെ സംരക്ഷിച്ച് അവയ്ക്ക് കൂടൊരുക്കുന്ന കടലാമയുടെ പ്രാധാന്യം വ്യക്തമാക്കിയാൽ തീരമൊന്നാകെ സംരക്ഷണ പ്രവർത്തനങ്ങളിൽ തങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഈ കൂട്ടായ്മക്ക് ഉറപ്പായിരുന്നു. കടലാമയുടെ മാംസവും മുട്ടയും കഴിക്കുന്ന ശീലത്തിൽനിന്ന് ദേശവാസികളെ എങ്ങനെ പിന്തിരിപ്പിക്കുമെന്നത് പ്രശ്നമായി. കടലാമയുടെ മുട്ടയിൽ മനുഷ്യന് ദോഷകരമായിട്ടുള്ള നിരവധി വിഷലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന പഠനങ്ങളിലേക്കെത്തുന്നത് അങ്ങനെയാണ്. മുട്ട ഭക്ഷ്യയോഗ്യമല്ലെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ സമർഥിക്കാനായതും സംരക്ഷണപ്രവർത്തനങ്ങളുടെ വേഗം വർധിപ്പിച്ചു.
ഗ്രീൻ റൂട്ട്സ് പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങിയാണ് ബോധവത്കരണം നടത്തിയത്. കടലാമ മുട്ടയിട്ടതായ വിവരം അറിയിക്കുന്നവർക്ക് ആയിരം രൂപ സർക്കാർവക പാരിതോഷികം നൽകി തുടങ്ങിയതും ഇവരുടെ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാനിടയാക്കി. വനംവകുപ്പ് സഹായത്തോട തോട്ടപ്പള്ളിയിൽ കടലാമ ഹാച്ചറി തുടങ്ങുന്നതിൽവരെയെത്തി ഇവരുടെ പ്രവർത്തനം.
തെക്കൻ തീരത്ത് കടലാമകളുടെ പ്രധാന പ്രജനനമേഖലയാണ് തോട്ടപ്പള്ളി മുതൽ പല്ലന വരെ 1.8 കിലോമീറ്റർ തീരം. ആലപ്പുഴയിൽ നിന്ന് 22 കിലോമീറ്റർ മാറിയുള്ള പ്രദേശം. പന്പ, അച്ചൻകോവിൽ, മണിമലയാറുകളുടെ സംഗമതീരം. അതിനാൽതന്നെ ഇവിടത്തെ ജൈവവൈവിധ്യത്തിനു വളരെയേറെ പ്രാധാന്യമുണ്ട്.
ഏറ്റവും പഴക്കം ചെന്ന ജീവി വർഗങ്ങളിലൊന്നാണ് കടലാമകൾ. ജനനം മുതൽ അനാഥരായി ജീവിതകാലത്ത് യാത്രചെയ്യുന്ന സവിശേഷ പ്രകൃതം. ലോക സഞ്ചാരിയാണെങ്കിലും ജനിച്ച തീരത്തുതന്നെ പ്രജനനത്തിനായി തിരികെയെത്തുന്നുവെന്നതാണ് ഇവയെ വ്യത്യസ്തമാക്കുന്നത്.
ഓഗസ്റ്റ് മുതൽ മാർച്ചുവരെയാണ് കടലാമകളുടെ പ്രജനനമെങ്കിലും കാലാവസ്ഥാ വ്യതിയാനം ഇതിന് മാറ്റങ്ങൾ വരുത്തുന്നുണ്ട്. കടലാമകൾ പ്രായപൂർത്തിയാകാൻ 15 മുതൽ 18 വരെ വർഷം വരെ വേണ്ടിവരും. ഇണ ചേർന്നതിനു ശേഷം പെണ്കടലാമകൾ മാത്രമാണ് രാത്രി മുട്ടയിടാനായി കരയിലേക്കെത്തുന്നത്. തീരത്ത് മണലിൽ അനുയോജ്യ ഇടം കണ്ടെത്തി ഒന്നര അടിയോളം ആഴത്തിൽ കുഴിയും കൂടുമുണ്ടാക്കി മുട്ടയിട്ട് മടങ്ങും. അമ്മ കടലാമ അടയിരിക്കുകയോ കുഞ്ഞുങ്ങൾക്കായി കാത്തുനിൽക്കുകയോ ചെയ്യില്ല. മണ്ണിന്റെ സ്വാഭാവിക ചൂടേറ്റാണ് 45 മുതൽ 60 വരെ ദിവസത്തിനുള്ളിൽ മുട്ടകൾ വിരിയുക.
ഇന്ത്യൻ തീരത്തെ കടലാമ ഇനങ്ങൾ
കേരളതീരങ്ങളിൽ ധാരാളമായി എത്തുന്ന ഒലീവ് റിഡ്ലി ലക്ഷദ്വീപ് തീരങ്ങളിൽ കാണുന്ന ഗ്രീൻ ടർട്ടിൽ, ഹോക്സ് ബിൽ, കോലാമ എന്നു മത്സ്യത്തൊഴിലാളികൾ വിളിക്കുന്ന ലതർ ബാക്ക്, ലോഗർ ഹെഡ് എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്ന ഇനങ്ങൾ. ഇതിൽ ലതർ ബാക്ക് ഇനമാണ് ഏറ്റവും വലിപ്പമുള്ളത്. നാലടി വീതിയിലും ആറടി നീളത്തിലുമുള്ള ഇവയ്ക്ക് 500 കിലോ വരെ ഭാരം വരാം. ഏറ്റവും കൂടുതൽ ജെല്ലി ഫിഷിനെ തിന്നുന്നതും കോലാമയാണ്. ദിവസം 200 കിലോ ജെല്ലി ഫിഷിനെ ഇവ തിന്നൊടുക്കും.
580 കിലോമീറ്ററോളം വരുന്ന കേരളതീരത്ത് കടലാമയ്ക്കു മുട്ടയിടാൻ അനുയോജ്യമായ തീരങ്ങളുടെ കുറവ് പ്രജനനത്തെ പ്രതികൂലമാക്കുന്നുണ്ടെന്ന് ഗ്രീൻ റൂട്സ് പ്രവർത്തകർ പറയുന്നു. മാംസത്തിനായി വേട്ടയാടുന്നതും മുട്ടകൾ ഭക്ഷണമാക്കുന്നതും വംശനാശത്തിനു ആക്കം കൂട്ടുന്നു. കടലിലെ പ്ലാസ്റ്റിക് മലിനീകരണവും കടലിൽ ഉപേക്ഷിക്കപ്പെടുന്ന മത്സ്യബന്ധന വലകളും ഇവയ്ക്കു വെല്ലുവിളി സൃഷ്ടിക്കുന്നു.
അനധികൃത മണൽഖനനം മൂലം കേരളത്തിന്റെ തീരപ്രദേശങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. തെരുവുനായ്ക്കൾ മുട്ടകൾ തിന്നു നശിപ്പിക്കുന്നതും മറ്റൊരു പ്രശ്നമാണ്. ഇരുളിന്റെ മറവിലാണ് കടലാമകൾ മുട്ടയിടാനായി തീരത്തെത്തുന്നത്. രാത്രിയോ പുലർച്ചയോ ആണ് മുട്ടകൾ വിരിയുക. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ചന്ദ്രപ്രകാശത്തെയും കടലിലെ അരണ്ട വെളിച്ചത്തെയും ലക്ഷ്യമാക്കിയാണ് കടലിലേക്കു യാത്രചെയ്യുക. എന്നാൽ തെരുവുവിളക്കുകളോ ഹൈമാസ്റ്റ് ലൈറ്റുകളോ ഉണ്ടെങ്കിൽ കുഞ്ഞുങ്ങൾ ആ പ്രകാശം ലക്ഷ്യമാക്കി യാത്രചെയ്യും. വഴി തെറ്റി ചാകുകയോ ശത്രുക്കളുടെ ഭക്ഷണമാകുകയോ ചെയ്യും.
മുട്ടയിട്ട സ്ഥലത്തുതന്നെ മുട്ടകളെ സംരക്ഷിക്കുകയെന്നത് ചെറിയ തീരങ്ങളിൽ വെല്ലുവിളിയാണ്. വേലിയേറ്റത്തിൽ കടൽ കരയിലേക്ക് കയറുകയും കൂടുകളിൽ വെള്ളം കയറുകയും ചെയ്താൽ മുട്ടകൾ നശിക്കാനിടയുണ്ട്. അതിനാലാണ് മുട്ടകൾ സുരക്ഷിതമായ തീരങ്ങളിലേക്കു മാറ്റി വിരിയാൻ വയ്ക്കുന്നത് . വിരിഞ്ഞിറങ്ങുന്നവയെ അപ്പോൾ തന്നെ കടലിലേക്ക് യാത്രയാകുകയാണ് കടലാമകളുടെ ഈ കരുതൽക്കൂട്ടായ്മ.
ടോം ജോർജ്
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്കുകയും നൂറിലേറെ
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിന
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃ
Latest News
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
നീന്തൽ പഠിച്ചാൽ പ്ലസ് വണ്ണിന് ബോണസ് പോയിന്റ്: പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി
ഉദയ്പുർ കൊലപാതകം; കനയ്യ ലാലിന്റെ കുടുംബത്തെ അശോക് ഗെഹ്ലോട്ട് സന്ദര്ശിച്ചു
Latest News
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
നീന്തൽ പഠിച്ചാൽ പ്ലസ് വണ്ണിന് ബോണസ് പോയിന്റ്: പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി
ഉദയ്പുർ കൊലപാതകം; കനയ്യ ലാലിന്റെ കുടുംബത്തെ അശോക് ഗെഹ്ലോട്ട് സന്ദര്ശിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top