Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ ബസ് കണ്ടക്ടറുടെ പണി. ഒരു മാസം ജോലിയെടുത്താൽ കിട്ടുന്ന പ്രതിഫലം കേൾക്കൂ- പതിനൊന്നു രൂപ! കവിയരങ്ങുകളിൽ പങ്കെടുത്താണ് അയാൾ തന്റെയുള്ളിലെ കവിയെ സാന്ത്വനിപ്പിച്ചുകൊണ്ടിരുന്നത്. ഭാഗ്യത്തിനൊരുനാൾ അയാളെ നടനും ചലച്ചിത്രകാരനുമായ പൃഥ്വിരാജ് കപൂർ കണ്ടുമുട്ടി. അദ്ദേഹം അയാളെ മകൻ രാജ് കപൂറിനു പരിചയപ്പെടുത്തി... സിനിമ അയാളെ ഗാനരചയിതാവ് ഹസ്രത് ജയ്പുരി ആക്കി...
തന്റെ ഗംഭീരമായ കഴിവ് വേണ്ടവിധം ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിന് അറിയില്ലായിരുന്നു. രാജ് കപൂർ സാബിന്റെ ഇഷ്ടപ്പെട്ട ഗാനരചയിതാവായിരുന്നു ഹസ്രത് സാബ് എന്ന് അധികമാരും തിരിച്ചറിഞ്ഞുമില്ല.
ആർകെ ഫിലിംസിനുവേണ്ടി ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങൾ എഴുതിയത് അദ്ദേഹമാണ്. അവയിലേറെയും പാടാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു- ഇതു പറഞ്ഞത് ലതാ മങ്കേഷ്കറാണ്. ഹസ്രത് ജയ്പുരിയുടെ വരികൾക്കു സുന്ദരമായ ജീവൻ പകർന്ന ഇന്ത്യയുടെ വാനന്പാടി.
സ്നേഹപൂർവമുള്ള കുറ്റപ്പെടുത്തലായിരുന്നു ഈ വാക്കുകളിൽ പകുതിയും. അവിടവിടെ പേരു കേൾപ്പിച്ചു എന്നതൊഴിച്ചാൽ അർഹിക്കുന്ന അംഗീകാരങ്ങൾ ഒട്ടുമിക്കവയും ഹസ്രത് ജയ്പുരിയെ തേടിയെത്തിയില്ല.
ഇപ്പോഴിതാ ഒരു പാട്ട് ചർച്ചയിൽ വരുന്നു. രാം തേരി ഗംഗാ മൈലി എന്ന ചിത്രത്തിലെ സുൻ സാഹിബാ സുൻ എന്ന ഹിറ്റ് ഗാനത്തിന് ഈണമിട്ടത് ഹസ്രത് ജയ്പുരിയാണോ എന്നാണ് ചോദ്യം. ഹിന്ദിയിലെ ചില പ്രഗത്ഭരായ ഗാനഗവേഷകർ പറയുന്നു അതേ എന്ന്! ആ സിനിമ യാഥാർഥ്യമാകുന്നതിനു വളരെ വർഷങ്ങൾക്കുമുന്‍പ് ജയ്പുരി രാജ് കപൂറിനു നൽകിയതാണത്രേ ഈ പാട്ടിന്റെ ഈണം- മറ്റൊരു ചിത്രത്തിനുവേണ്ടി. എന്നാൽ അന്നത് ഉപയോഗിച്ചില്ല.
രാം തേരി ഗംഗാ മൈലി എടുത്ത വേളയിൽ രാജ് കപൂർ ആ ഈണം സംഗീത സംവിധായകൻ രവീന്ദ്ര ജെയിനിനു കൊടുക്കുകയായിരുന്നത്രേ. ഹസ്രത് ജയ്പുരിയെ ഹിന്ദി സിനിമാലോകം പലപ്പോഴും മതിപ്പുകുറച്ചു കണ്ടുവെന്നതിന് ഇതും ഒരു തെളിവാണ്.
പ്രണയലേഖനം
ഇഖ്ബാൽ ഹുസൈൻ എന്നായിരുന്നു ഹസ്രത് ജയ്പുരിയുടെ ആദ്യത്തെ പേര്. മീഡിയം ലെവൽ വരെ സ്കൂൾ വിദ്യാഭ്യാസം നേടിയശേഷം അമ്മയുടെ പിതാവും കവിയുമായ ഫിദാ ഹുസൈനിൽനിന്ന് ഉറുദുവും പേർഷ്യനും പഠിച്ചു. വൈകാതെ കവിതകൾ എഴുതിത്തുടങ്ങി. കവിതയ്ക്കൊപ്പം ഒരു പ്രണയവും വന്നു. അയൽപ്പക്കത്തെ രാധ എന്ന പെണ്കുട്ടിയോടായിരുന്നു ആ ഇഷ്ടം.
പിൽക്കാലത്ത് ഒരഭിമുഖത്തിൽ ഹസ്രത് ആ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്: ഒരു മുസ്ലിം ആണ്‍കുട്ടി ഒരു മുസ്ലിം പെണ്‍കുട്ടിയുമായി മാത്രമേ പ്രണയത്തിലാകാവൂ എന്നു നിബന്ധനയൊന്നുമില്ലല്ലോ. എന്റെ പ്രണയം നിശബ്ദമായിരുന്നു. പക്ഷേ ഞാൻ അവൾക്കൊരു പ്രണയലേഖനം എഴുതിയിരുന്നു- യേ മേരാ പ്രേം പത്ര് പഠ് കർ, കെ തും നാരാസ് നാ ഹോനാ...
കവിയുടെ പ്രണയലേഖനം രാധ എന്ന ആ പെണ്‍കുട്ടിക്കു ലഭിച്ചിരുന്നോ എന്നൊന്നും അറിയില്ല. എന്നാൽ രാജ് കപൂറിന് ആ വരികൾ ഒരുപാട് ഇഷ്ടമായി. തന്റെ സംഗം (1964) എന്ന ചിത്രത്തിൽ അതൊരു പാട്ടായി ഉപയോഗിക്കുകയും അതു സൂപ്പർ ഹിറ്റാവുകയും ചെയ്തു.
ലതയുടെ പാട്ടുകൾ
യേ മേരാ പ്രേം പത്ര് മുഹമ്മദ് റഫി പാടി അനശ്വരമാക്കിയ പാട്ടാണ്. എന്നാൽ അതിന്റെ അവസാനഭാഗത്ത് ലതാ മങ്കേഷ്കറുടെ ശബ്ദമുണ്ട്- സിനിമയിൽ മാത്രം. റെക്കോർഡിംഗുകളിൽ അതു കേൾക്കാനാവില്ല. പാട്ടിൽ ലതയുടെ ശബ്ദം വേണമെന്ന് ഹസ്രത് നിർബന്ധംപിടിക്കുകയായിരുന്നത്രേ.
രാധ എന്ന പെണ്‍കുട്ടിക്കു വേണ്ടി എഴുതിയ വരികളാണെന്നു നേരത്തേ കണ്ടു. ചിത്രത്തിലെ നായിക വൈജയന്തിമാലയുടെ കഥാപാത്രത്തിന്റെ പേര് രാധ എന്നായത് യാദൃച്ഛികമാകാനിടയില്ല!
ജിയാ ബേഖരാർ ഹേ, ഛായീ ബഹാർ ഹേ എന്ന വരികൾ ഹസ്രത് എഴുതിയത് രാജ് കപൂറിന്റെ ബർസാത് (1949) എന്ന ചിത്രത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള കടന്നുവരവായിരുന്നു അത്. ലതാ മങ്കേഷ്കറുടെ തുടക്കകാലം. ഈ പാട്ട് അവർക്കു നേടിക്കൊടുത്തത് തിളക്കമുള്ള വഴിത്തിരിവായിരുന്നു.
തന്റെ കരിയറിൽ ഈ പാട്ടും, ഹസ്രത് ജയ്പുരിയും ചെയ്ത നിർണായക സഹായം ലതാ മങ്കേഷ്കർ എക്കാലവും ഓർമിച്ചിരുന്നു.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ചിലത് ഹസ്രത് സാബ് എഴുതിയവയാണ്. ജംഗ്ലീ എന്ന ചിത്രത്തിലെ എഹ്സാൻ തേരാ ഹോഗാ മുജ്പർ എന്നത് എന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന പാട്ടാണ്. ആർസൂവിലെ അജീ രൂഠ് കർ അബ് കഹാം ജായിയേഗാ ആണ് മറ്റൊന്ന്.
പഗ്ലാ കഹീ കാ എന്ന ചിത്രത്തിലെ തും മുജ്ഹേ യൂം ഭുലാ ന പാവോഗേ ആണ് ഇഷ്ടഗാനങ്ങളിൽ അടുത്തത്. ഈ അനശ്വര ഗാനങ്ങളെല്ലാം റഫി സാബും ഞാനും വ്യത്യസ്ത പതിപ്പുകളിൽ പാടിയിട്ടുണ്ട്.
സ്ത്രീയുടെയും പുരുഷന്റെയും വീക്ഷണകോണുകളിൽനിന്ന് പ്രണയത്തെക്കുറിച്ച് ഒരേപോലെ അപൂർവ ഭംഗിയോടെയും വാക്ചാതുര്യത്തോടെയും എഴുതാൻ ഹസ്രത് സാബിനു പ്രത്യേക കഴിവുണ്ടായിരുന്നു- ലതാ മങ്കേഷ്കർ ഓർമിച്ചതിങ്ങനെ.
കവിതയും ജീവിതവും
ലാളിത്യവും ഭാവപൂർണിമയുമാണ് ഹസ്രത് ജയ്പുരിയുടെ വരികളിൽ തിളങ്ങിയിരുന്നത്. ഉറുദു കവിയായിരുന്നിട്ടും പാട്ടുകളിൽ അലങ്കാരത്തിന് ഉറുദു വാക്കുകൾ തിരുകിക്കയറ്റാറില്ല. ഹിന്ദിയും ഉറുദുവും ഒരിക്കലും വേർപിരിക്കാനാവാത്ത രണ്ടു സഹോദരിമാരാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കേൾവിക്കാരോടു നേരിട്ടു സംസാരിക്കുന്ന, ആർക്കും പിടികിട്ടുന്ന വാക്കുകളാൽ അദ്ദേഹം സുന്ദരഗാനശില്പങ്ങളൊരുക്കി. ഹിന്ദിയിലെ സമകാലീന ഗാനരചയിതാവായ ശൈലേന്ദ്ര തീസ്രീ കസം എന്ന സിനിമ നിർമിച്ചപ്പോൾ പാട്ടെഴുതാൻ ക്ഷണിച്ചത് ഹസ്രത് ജയ്പുരിയെയാണെന്നും ഓർക്കുക.
1971ലാണ് ജയ്പുരി അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും കരിയറിന്റെയും സിഗ്നേച്ചർ ട്യൂണ്‍ എന്നു വിശേഷിപ്പിക്കാവുന്ന വരികൾ എഴുതിയത്. രമേഷ് സിപ്പിയുടെ അന്താസ് എന്ന ചിത്രത്തിനുവേണ്ടി ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള പാട്ടാണ് വേണ്ടിയിരുന്നത്.
ഗാനരംഗത്തിൽ വരുന്നത് സൂപ്പർ സ്റ്റാർ രാജേഷ് ഖന്ന. സിന്ദഗി ഇക് സഫർ ഹേ സുഹാനാ, യഹാ കൽ ക്യാ ഹോ കിസ്നേ ജാനാ എന്ന എക്കാലത്തെയും മനോഹരമായ ശക്തമായ വരികളാണ് ഹസ്രത് ജയ്പുരി എഴുതിയത്. കിഷോർ കുമാറിന്റെ ശബ്ദത്തിലുള്ള പാട്ട് ഇന്നും സൂപ്പർ ഹിറ്റ്.
ഹസ്രത് ജയ്പുരി തന്റെ സന്പാദ്യമത്രയും റിയൽ എസ്റ്റേറ്റിലും വാടകയ്ക്കു കൊടുക്കാനുള്ള കെട്ടിടങ്ങളിലും നിക്ഷേപിച്ചത് ഭാര്യയുടെ ഉപദേശപ്രകാരമാണ്. ജീവിതം അല്ലലില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തെ സഹായിച്ചതും അതായിരുന്നു. ജയ്പുരിയുടെ 101-ാം ജന്മവാർഷിക മായിരുന്നു കഴിഞ്ഞ 15ന്.
ഹരിപ്രസാദ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top