വഴിപിഴച്ച ബാല്യം
പല താത്പര്യങ്ങളോടെ പല വഴിക്കു പോകുന്നവരുടെ കുടുംബം. ആ കുടുംബത്തെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും അങ്ങനെ പറയാനാണ് എനിക്ക് തോന്നുന്നത്. സാബിച്ചനാണ് കുടുംബനാഥൻ. അയാൾ എട്ട് വർഷത്തോളം ഗൾഫിലായിരുന്നു. ഇലക്ട്രീഷ്യനാണ്. ഇപ്പോൾ കാര്യമായ പണി ഒന്നുമില്ല. പ്രമേഹത്തിന് ചികിത്സ ചെയ്യുന്നുണ്ട്. പരിശോധനയിൽ രണ്ട് ബ്ലോക്ക് ഉണ്ടെന്ന് കണ്ടതിനാൽ ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

സാന്പത്തിക ക്ലേശത്തിന്‍റെ പേരിൽ ചികിത്സ നീട്ടിക്കൊണ്ട് പോകുന്നത് പന്തിയല്ല എന്ന് അയാളോടും ആ കുടുംബത്തോടും ബന്ധമുള്ള പലരും പറഞ്ഞെങ്കിലും അതിനെ സംബന്ധിച്ച് ഇപ്പോഴും അയാൾ തീരുമാനം ഒന്നും എടുത്തിട്ടില്ല. സാബിച്ചന്‍റെ ഭാര്യ റോസിറ്റ മൂവാറ്റുപുഴ കൂരീപ്പാടം കുടുംബാംഗമാണ്. ഇരുപത്തഞ്ച് വർഷം മുന്പ് അത്ര ചെറുതല്ലാത്ത രീതിയിൽ സ്വർണ്ണവും പണവും ഒക്കെ കൊടുത്താണ് റോസിറ്റയെ കെട്ടിച്ചതെങ്കിലും സാബിച്ചൻ വിദേശത്ത് പോയ വഴിക്കും അയാൾക്കും അയാളുടെ മാതാപിതാക്കൾക്കും ചികിത്സ ചെയ്ത വഴിക്കും വീട് പുതുക്കി നിർമ്മിച്ച വഴിക്കും അതെല്ലാം ഒരു ചില്ലി പൈസ പോലും ഇല്ലാതെ തീർന്നുവെന്ന് വേണം പറയാൻ.

ഇവർക്ക് മക്കൾ മൂന്നു പേരാണ്. മൂന്നുപേർക്കും ഇരുപതിന് മുകളിലാണ് പ്രായം. നടുക്കത്തേത് പെണ്‍കുട്ടിയാണ്. പഠനത്തിന്‍റെ കാര്യത്തിൽ മോശമല്ലാത്ത രീതിയിൽ പോയത് അവൾ മാത്രമാണ്. ജിസിലി എന്ന അവൾ ഇപ്പോൾ ബി.എഡ് പഠനം നടത്തുകയാണ്. ഏറ്റവും മൂത്ത ആൾ ഓട്ടോറിക്ഷ ഡ്രൈവറാണ്. ജിബിൻ എന്നാണ് പേര്. മദ്യപാനിയായ അവനെപ്പറ്റിയും അവന്‍റെ അനുജനെപ്പറ്റിയും മാതാപിതാക്കൾക്കും നാട്ടുകാർക്കും വലിയ മതിപ്പൊന്നുമില്ല.

സനൂജ് എന്ന ഇളയവൻ വർക്ക്ഷോപ്പ് പണിക്കാരനാണ്. കുടുംബത്തോടും മാതാപിതാക്കളോടും സ്നേഹവും ബന്ധവും തെല്ലും ഇല്ലാത്ത ഇവർ ഇരുവരെക്കുറിച്ചും ഇവരുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും നാട്ടുകാരും പറയുന്നത് വഴിപിഴച്ചുപോയ ബാല്യം എന്നാണ്.ഇക്കാര്യത്തെ സംബന്ധിച്ച് സാബിച്ചനും റോസിറ്റയും അന്യോന്യവും ഇരുവരെയും വീട്ടുകാരും നാട്ടുകാരും പഴിക്കുകയാണ്. ഈ ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ കിടന്ന് വീർപ്പ് മുട്ടുകയാണ് മകൾ ജസിലി.

മക്കളുടെ ബാല്യകൗമാരകാലം പിഴച്ചുപോയാൽ അവരുടെ ജീവിതം പിഴച്ചുപോകാൻ മറ്റൊന്നും വേണ്ടതില്ല. പരീക്ഷ നന്നായി എഴുതിയാൽ നല്ല റിസൾട്ട് ഉണ്ടാകും എന്ന് പറയുംപോലെ കുഞ്ഞുങ്ങളുടെ ബാല്യകൗമാരകാല രൂപീകരണം നന്നായാൽ അവരുടെ ഭാവിജീവിതവും നന്നാകും. കുട്ടികളുടെ രൂപീകരണത്തിന് കാരണമാകുന്ന വ്യക്തികളും ഘടകങ്ങളും പലതുണ്ടെങ്കിലും അക്കാര്യത്തിലുള്ള മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.

പരിശീലനത്തിനും ശിക്ഷണത്തിനും ഫലദായകത്വവും സ്വീകാര്യതയും ഏറെയുള്ള കാലമാണ് ബാല്യകാലം. കുട്ടികൾക്ക് ആ പ്രായത്തിൽ നൽകേണ്ട പരിശീലനത്തിന്‍റെയും ശിക്ഷണത്തിന്‍റെയും കാര്യത്തിൽ ഉദാസീനത കാട്ടിയിട്ട് പിന്നീട് അതിനെ സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങൾ നടത്തിയിട്ടോ പരിതപിച്ചിട്ടോ കാര്യമില്ല. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും കൈവിട്ട് പോകും പോലെ തന്നെയാണ് നൽകേണ്ടിയിരുന്ന ശിക്ഷണം കുട്ടികൾക്ക് നൽകാതെ വരുന്പോൾ സംഭവിക്കുന്നത്. ഇത്തരത്തിൽ വേണ്ടവിധം ശിക്ഷണം ലഭിക്കാത്ത കുട്ടികൾ വളർന്ന് കഴിയുന്പോൾ കുടുംബത്തിനും സമൂഹത്തിനും അവർ വരുത്തുന്ന ഹാനി അളന്ന് തിട്ടപ്പെടുത്താൻ ആവുന്നതല്ല.

വിവിധ കുറ്റകൃത്യങ്ങളിലേക്ക് പോകുന്നതും പലരേയും ആ വഴിക്ക് നയിക്കുന്നതും ഇത്തരക്കാരാണെന്നും നമുക്ക് കാണാനാകും. രക്ഷാകർതൃത്വത്തിൽ മാതാപിതാക്കൾക്ക് തുല്യ പങ്കാണ് ഉളളതെങ്കിലും ശിക്ഷണ കാര്യത്തിൽ മക്കളുടെമേൽ അധികാരമുള്ളത് പിതാവിനും സ്വാധീനമുള്ളത് മാതാവിനുമാണെന്ന് പറയാം. പിതാവിന്‍റെ അധികാരവും മാതാവിന്‍റെ സ്വാധീനവും തുല്യമായി മക്കളുടെ വ്യക്തിത്വ രൂപീകരണത്തിൽ വിനിയോഗിക്കേണ്ടതാണ്. അക്കാര്യത്തിൽ ഒരാൾ മാത്രം ശ്രദ്ധിക്കുകയും മറ്റെയാൾ ഉപേക്ഷ വിചാരിക്കുകയും ചെയ്താൽ രൂപീകരണത്തിൽ പിഴവുണ്ടാകുമെന്നത് തർക്കമറ്റ കാര്യമാണ്. ഇവിടെ പ്രസക്തമാണ് മാതാപിതാക്കളുടെ പരസ്പര ആലോചനയും യോജിപ്പോടെയുള്ള പ്രവർത്തനവും.

തിരുത്തലുകളും പ്രോൽസാഹനവും സമാസമം ചേർത്തുപോകുന്ന രീതിയാണ് കുട്ടികളുടെ ശിക്ഷണത്തിൽ കൂടുതൽ ഫലപ്രദം. അനുവാദങ്ങൾ നൽകുന്നതിലും അത് നിഷേധിക്കുന്നതിലും അയഞ്ഞ നിലപാടും കടുംപിടുത്തവും നന്നല്ല. എപ്പോഴും തന്‍റെ ആഗ്രഹങ്ങളോട് നിഷേധാത്മക നിലപാട് പുലർത്തുന്ന മാതാപിതാക്കളെ മക്കൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. കാര്യകാരണ സഹിതം യാഥാർത്ഥ്യങ്ങൾ മക്കൾക്ക് മുന്പിൽ അവതരിപ്പിക്കുന്പോൾ ശിക്ഷണ വഴികളെ അവർ സ്വീകരിക്കുകതന്നെ ചെയ്യും. തങ്ങളെ മനസിലാക്കുന്നവരും തങ്ങളുടെ നല്ല ഭാവി ആഗ്രഹിക്കുന്നവരുമാണ് മാതാപിതാക്കളെന്ന ബോധ്യം ശിക്ഷണ വഴികളെ സ്വീകരിക്കാൻ മക്കളെ ഉത്തേജിപ്പിക്കും.