കടലോളം കണ്ണീർ
ഇന്ത്യയുടെ തൊട്ടുതാഴെ കണ്ണീർ കണങ്ങളുടെ ആകൃതിയിലാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്ക കിടക്കുന്നത്. അതിനാലാണ് ഇന്ത്യയുടെ കണ്ണുനീർ എന്ന അപരനാമം ശ്രീലങ്കയ്ക്ക് ലഭിച്ചത്. ആ ലങ്കയുടെ നെഞ്ചു പൊട്ടിയൊഴുകിയ ഒരു കണ്ണീർക്കടൽ ഇപ്പോൾ കൊളംബോയുടെ ഓർമകൾക്കു മീതെ ചോര നിറത്തിൽ കലങ്ങിയൊഴുകുകയാണ്. ഉയിർപ്പു തിരുനാളിന്‍റെ പ്രാർഥനകളിൽ മുഴുകിയിരിക്കവേയാണ് പൊടുന്നനെ കൊളംബോ ചോരയിൽ കുതിർന്ന കണ്ണുനീർത്തുള്ളിയായി മാറുന്നത്. ഒരു ഉത്ഥിത രൂപം ചോരയിൽ കുളിച്ച് നിലവിളികൾക്ക് നടുവിൽ ഇപ്പോഴും പ്രത്യാശയിലേക്കു വിരൽ ചൂണ്ടി നിവർന്നു നിൽക്കുന്നു. കൊളംബോ നഗരത്തെ ഭീതിയിലും ദുഃഖത്തിലും ആഴ്ത്തി മരണത്തിന്‍റെ കുളന്പടിയൊച്ചകൾ കടന്നു പോയതിന്‍റെ ആഘാതത്തിൽനിന്നും ശ്രീലങ്കയും ലോകവും തന്നെ ഇനിയും മോചിതരായിട്ടില്ല. മരണത്തിന്‍റെയും രക്തത്തിന്‍റെയും ഗന്ധമാണ് കൊളംബോയിലെ ദേവാലയങ്ങളിലും ഹോട്ടലുകളിലും ഇപ്പോഴും തളം കെട്ടി നിൽക്കുന്നത്.

ഈസ്റ്റർ ദിന പ്രാർഥനകൾക്കിടെ ശ്രീലങ്കയിലെ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന അരും കൂട്ടക്കൊല ലോകത്തിനാകെയുള്ള വലിയ മുന്നറിയിപ്പാണ്. മതത്തിന്‍റെയും ജാതിയുടെയും വർഗത്തിന്‍റെയും പേരിലുള്ള വിദ്വേഷം അവസാനിപ്പിക്കാൻ മനുഷ്യരാകെ ഉണരേണ്ടിയിരിക്കുന്നു. കൊളംബോയിലെ സെന്‍റ് ആന്‍റണീസ്, നെഗംബോയിലെ സെന്‍റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളികളിലും ബട്ടിക്കലോവയിലെ സിയോണ്‍ പ്രോട്ടസ്റ്റന്‍റ് പള്ളിയിലും സിനമണ്‍, ഷാംഗ്രില, കിംഗ്സ്ബറി എന്നീ നക്ഷത്ര ഹോട്ടലുകളിലും കൊളംബോയിലെ മറ്റു രണ്ടിടങ്ങളിലുമുണ്ടായ ബോംബ് സ്ഫോടനങ്ങൾക്കു പിന്നിൽ വളരുന്ന ആഗോള ഭീകരതയുടെ നേർക്കാഴ്ചയാണുള്ളത്. കൊളംബോ സെൻട്രൽ ബസ് സ്റ്റാൻഡിൽനിന്നു മാത്രം പിന്നീട് 87 ഡിറ്റണേറ്ററുകളാണ് കണ്ടെത്തിയത്.

പൊട്ടിയതും നീര്യവീര്യമാക്കിയതുമായ ബോംബുകളല്ല പ്രശ്നം. തീർത്തും നിരപരാധികാളയ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത വിദ്വേഷം, വെറി, വർഗീയത, തീവ്രവാദം, ഭീകരത തുടങ്ങിയവ ഉയർത്തുന്ന വെല്ലുവിളിയും ഭീഷണിയുമാണ് പ്രശ്നം. ഒളിഞ്ഞും തെളിഞ്ഞും വിദ്വേഷവും തീവ്രവാദവും ഭീകരതയും പ്രോൽസാഹിപ്പിക്കുന്നതിൽ മത, രാഷ്ട്രീയ നേതാക്കളും ലോകരാഷ്ട്ര നേതാക്കളും ഭരണകൂടങ്ങളും വരെയുണ്ട്. പണവും ആയുധവും അടക്കമുള്ള വിദേശ സഹായങ്ങളോടെയാണ് ഭീകരഗ്രൂപ്പുകൾ തഴച്ചുവളരുന്നത്.

ഞെട്ടിവിറച്ച് നെഗംബോ

ഇന്ത്യൻ മഹാസമുദ്രത്തിലെ കൊച്ചുദ്വീപ് രാജ്യമായ ശ്രീലങ്കയ്ക്ക് ഈസ്റ്റർ ഞായറാഴ്ചയിലെ ഭീകരാക്രമണത്തിൽനിന്നു കരകയറുക എളുപ്പമാകില്ല. ഭീകരതയുടെ ഭയപ്പാടും ആശങ്കയും മാറണമെങ്കിൽ ജനങ്ങളിലും വിദേശികളായ സഞ്ചാരികളിലും വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. വിനോദ സഞ്ചാരമായിരുന്നു വളരെ സുന്ദരമായ ഈ ദ്വീപിലെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന്. ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് കൊളംബോ നഗരം. വിമാനത്താവളത്തിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള മറ്റൊരു തീരദേശ വിനോദ സഞ്ചാര കേന്ദ്രമാണ് ബോംബ് സ്ഫോടനമുണ്ടായ നെഗംബോയിലെ പള്ളി.
2016 നവംബർ 11ന് നെഗംബോയിലെ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിലെത്തി പ്രാർഥിച്ചതിന്‍റെ ഓർമകൾ ഇനിയൊരിക്കലും മായില്ല. വേൾഡ് മലയാളി കൗണ്‍സിലിന്‍റെ ആഗോള സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു ഭാര്യാസമേതം നെഗംബോയിലെത്തിയത്. നെഗംബോ സെന്‍റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിലെ ശാന്തതയും നാട്ടുകാരുടെ ഭക്തിയുമാണ് ഏറെ ആകർഷിച്ചത്. മൂന്നു ദിവസം താമസിച്ച നെഗംബോയിലെ ഹോട്ടലിലെ ജീവനക്കാരുടെ ആദിഥ്യമര്യാദയും കേരളീയ രുചികളോട് വളരെയടുത്ത ഭക്ഷണവും പോലും ആകർഷിച്ചിരുന്നു. മുന്പ് മൂന്നു തവണ കൊളംബോയിൽ പോയിട്ടുണ്ടായിരുന്നെങ്കിലും നെഗംബോയിൽനിന്ന് റോഡ് മാർഗം കൊളംബോ നഗരത്തിലേക്ക് വീണ്ടും പോയി. ഈസ്റ്റർ ഞായറാഴ്ച ഭീകരാക്രമണം ഉണ്ടായ പ്രദേശങ്ങളിൽ മുന്പു പോയിട്ടുള്ളതിനാൽ ഉള്ളിലെ നടുക്കവും മാറുന്നില്ല.

അയൽപക്കത്തിനും ഭീഷണി

2011ലെയും 2008ലെയും 1993ലെയും മുംബൈ സ്ഫോടന പരന്പരകളേക്കാൾ ഭീകരമാണു കഴിഞ്ഞ 21ന് ശ്രീലങ്കയിൽ നടന്ന സ്ഫോടന പരന്പര. ലോകത്തെയാകെ നടുക്കിയ മുംബൈ താജ് പാലസ്, ഒബറോയി ട്രൈഡന്‍റ് ഹോട്ടലുകളിലും ഛത്രപതി ശിവജി ടെർമിനസ് റെയിൽവെ സ്റ്റേഷനിലും ലിയോപോൾഡ് കഫേയിലും കാമ ആശുപത്രിയിലും നടന്ന 2008 നവംബർ 26 മുതൽ 29 വരെ നീണ്ട ഭീകരാക്രമണങ്ങളിൽ 174 പേരുടെ ജീവനാണ് പൊലിഞ്ഞത്.

1993 മാർച്ച് 12ലെ സ്ഫോടന പരന്പരയിൽ വിദേശികൾ അടക്കം 257 പേരാണ് കൊല്ലപ്പെട്ടത്. 2011 ജൂലൈ 13ലെ സ്ഫോടനങ്ങളിൽ 26 പേർക്ക് ജീവൻ നഷ്ടമായി. എന്നാൽ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരെ ലക്ഷ്യമിട്ടു നടത്തിയ ഭീകരാക്രമണങ്ങളിൽ ബുധനാഴ്ച വരെ മാത്രം 359 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ 54 കുട്ടികളും എന്നത് വേദന കൂട്ടും. എൽടിടിഇയെ ഇല്ലാതാക്കിയ സിംഹള ഭീകരതയ്ക്കു ശേഷം പൊതുവേ ശാന്തമായിരുന്ന ദ്വീപ് രാജ്യത്തിൽ വീണ്ടും അശാന്തിയുടെ നാളുകൾ തുടങ്ങി. ശ്രീലങ്കയിലെ ഭീകരർ ഇന്ത്യക്കും തിരിച്ചും വലിയ ഭീഷണിയാണെന്നതിൽ സംശയിക്കാനില്ല.

മരണം വിതച്ച് ഐഎസ്

ശ്രീലങ്കയിലെ സ്ഫോടന പരന്പരയുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഐഎസ് ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്. ഈസ്റ്റർ ദിനത്തിൽ കത്തോലിക്കാ ദേവാലയങ്ങളിൽ അടക്കം ശ്രീലങ്കയിൽ ആറിടത്ത് നടത്തിയ ഭീകരാക്രമണങ്ങൾക്ക്, ഫ്രാൻസിലെ വിഖ്യാതമായ നോട്ടർഡാം കത്തീഡ്രൽ അഗ്നിക്കിരയാക്കിയതുമായി ബന്ധമുണ്ടെന്ന് സംശയിക്കാം. നോട്ടർഡാം കത്തീഡ്രൽ കത്തിയതും ശ്രീലങ്കയിലെ ഭീകരാക്രമണവുമായി ബന്ധമുള്ളതായി സർക്കാരുകളൊന്നും ഇനിയും ഒൗദ്യോഗികമായി സമ്മതിച്ചിട്ടില്ല. പക്ഷേ ഐഎസിന്‍റെ പ്രചാരണ കുറിപ്പുകളിൽ ‘റോമിനും ജൂതന്മാർക്കുമെതിരേ’ എന്നു മറയില്ലാതെ ലക്ഷ്യം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ മറ്റൊരു ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ചു ശ്രീലങ്കയിലെ സ്ഫോടനങ്ങളുടെ അതീവ ഗൗരവമുള്ള മുന്നറിയിപ്പും ഭീഷണിയും ലളിതവത്കരിക്കാനാകില്ല. ഇനിയും ഇത്തരത്തിലുള്ള കൂടുതൽ ഭീകരാക്രമണങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം. കേരളവും ഇന്ത്യയും ആ ഗുരുതര ഭീഷണിയിൽനിന്നു മോചിതമല്ല.

മരണക്കൈകൾ യൂറോപ്പിലേക്ക്

സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറാനാണ് ഐഎസിന്‍റെ തന്ത്രങ്ങളിൽ അടുത്തതായി പറയുന്നത്. ജിഹാദിലേക്കുള്ള പാതയൊരുക്കാനുള്ള ഇസ്ലാമിക ഭീകരരുടെ തന്ത്രങ്ങളിൽ ക്രൈസ്തവർക്കെതിരേയുള്ള ഭീകരാക്രമണങ്ങൾക്കു വലിയ പ്രധാന്യമുണ്ട്. ശക്തരായ ജൂതന്മാരെ ആക്രമിക്കുന്നതിനേക്കാളും വളരെ എളുപ്പമാണ് സമാധാനപ്രിയരായ ക്രൈസ്തവർക്കെതിരേയുള്ള ഭീകരാക്രമണങ്ങൾ എന്നതാണ് ഐഎസിന്‍റെ കണക്കുകൂട്ടൽ. ശ്രീലങ്ക, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്തവർക്കെതിരേ ഉണ്ടാകുന്ന ഭീകരാക്രമണങ്ങൾക്ക് ആഗോളശ്രദ്ധ നേടാനാകുമെന്നതും ഐഎസിന്‍റെ പദ്ധതികൾക്ക് സഹായകമാകും. ലോകമെങ്ങും ഭീകരതയും ഭയവും വളർത്തി ഇസ്ലാമിക ലോകം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിന് ക്രൈസ്തവരും ജൂതന്മാരുമാണ് പ്രധാനമായും തടസം.

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ മോസ്കിൽ ഒരാൾ നടത്തിയ വെടിവയ്പിൽ 50 പേർ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമാണ് ശ്രീലങ്കയിലെ സ്ഫോടന പരന്പരയെന്നത് ഐഎസിന്‍റെ കുടില തന്ത്രങ്ങൾക്ക് ഒരു മറയോ, കപട ന്യായം നിരത്തലോ മാത്രമാകും. മാനസിക നില തെറ്റി, വെള്ളക്കാരുടെ ആധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു വംശീയവാദിയുടെ ക്രൂരതയുടെ പേരിൽ മറ്റൊരു രാജ്യത്ത് കുട്ടികൾ അടക്കം 359 നിരപരാധികളുടെ ജീവനെടുക്കുന്ന കൊടുംക്രൂരതയെ ഒരു ദൈവത്തിനു മുന്നിലും ന്യായീകരിക്കാനാകില്ല.

ലക്ഷ്യം ക്രൈസ്തവ ജീവനുകൾ

ലോകമെങ്ങും ക്രൈസ്തവർക്കെതിരേ ഭീകരാക്രമണങ്ങൾ നടത്താനുള്ള ഐഎസ് പദ്ധതിയുടെ ഭീഷണി ലോകരാജ്യങ്ങൾ ഇനിയും വേണ്ടത്ര ഗൗരവത്തോടെ കണക്കിലെടുത്തിട്ടില്ല. 359 പേർ കൊല്ലപ്പെടുകയും എഴുനൂറിലേറെ പേർക്കു പരിക്കു പറ്റുകയും ചെയ്ത ശ്രീലങ്കയിലെ ഭീകരാക്രണം ഒരുവിധത്തിലും ഒറ്റപ്പെട്ടതല്ല. ആഗോള ഭീകര ഗ്രൂപ്പുകളുടെ സഹായത്തോടെ നടപ്പാക്കിയ വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത സ്ഫോടന പരന്പരകളാണ് പള്ളികളിലും ഹോട്ടലുകളിലും നടന്നത്. ബസ് സ്റ്റാൻഡിന്‍റെയും പള്ളികളുടെയും പരിസരങ്ങളിലും വാഹനങ്ങളിൽനിന്നും കണ്ടെത്തിയ ബോംബുകൾ നിർവീര്യമാക്കിയില്ലായിരുന്നെങ്കിൽ ദുരന്തത്തിന്‍റെ ഭീകരത ലോകത്തിന് താങ്ങാനാവുമായിരുന്നില്ല. നൈജീരിയയിൽ ക്രൈസ്തവർക്കെതിരേയുള്ള ഇസ്ലാമിക ഭീകരാക്രമണങ്ങൾ തുടർക്കഥയാണ്.

പലതും ലോകശ്രദ്ധയിൽ വരുന്നതുമില്ല. കഴിഞ്ഞ 14ന് നൈജീരിയയിലെ നുമയിലെ പള്ളിയിൽ മാമോദീസ ചടങ്ങിനെടയുണ്ടായ ഭീകരാക്രമണത്തിൽ ഗർഭിണിയും മൂന്നു കുട്ടികളുമടക്കം 17 പേരെയാണ് ഫുലാനി ഭീകരർ കൊന്നൊടുക്കിയത്. മാർച്ച് 23ന് മാന്‍റേ എന്ന സ്ഥലത്ത് ക്രൈസ്തവരായ മൂന്നു യുവതികളെ മുസ്ലിം ഭീകരർ ആക്രമിക്കുകയും മൂത്ത സഹോദരിയെ കൊലപ്പെടുത്തുകയും ചെയ്തു. നൈജീരിയയിലെ കഡുനയിൽ 2011 ഏപ്രിൽ 19ന് ക്രൈസ്തവർക്കെതിരേ മുസ്ലിം ഭീകരർ നടത്തിയ ആക്രമണത്തിൽ 321 പേർ കൊല്ലപ്പെടുകയും 575 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നാൽപത് പള്ളികളും ഭീകരർ തകർത്തു. ബുർക്കിനോ ഫാസോയിൽ കഴിഞ്ഞ മാർച്ച് 17ന് വൈദികനെ തട്ടിയെടുത്തു.

കൊലപ്പെടുത്തിയതും ഇസ്ലാമിക ഭീകരാരായിരുന്നു. ഇതിന് ആറു ദിവസം മുന്പ് നൈജീരിയയിലെ അൻഗുവാൻ ഗാമുവിൽ ഫുലാനി ഭീകരർ നടത്തിയ തേർവാഴ്ചയിൽ വൈദികനും ഭാര്യയും അടക്കം 46 പേരെയാണ് കൂട്ടക്കുരുതി നടത്തിയത്. ഫെബ്രുവരി രണ്ടിന് മാരോ എന്ന സ്ഥലത്തു ക്രൈസ്തവർക്കെതിരേ നടന്ന ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. ജനുവരി 27ന് ഫിലിപ്പീൻസിലെ ജോലോയിലുള്ള കത്തോലിക്കാ പള്ളിയിലുണ്ടായ ഇസ്ലാമിക ഭീകരരുടെ ബോംബാക്രമണത്തിൽ 27 പേർ കൊല്ലപ്പെടുകയും 111 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അമേരിക്ക, ഫ്രാൻസ്, ജർമനി, ഓസ്ട്രിയ, മെക്സിക്കോ, പാക്കിസ്ഥാൻ, ഇറാക്ക്, ഇറാൻ, ഇന്തോനേഷ്യ, ഈജിപ്ത്, സിറിയ, ലിബിയ, ലബനൻ, തുർക്കി, യെമൻ, ടൂണിഷ്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, മൊസാംബിക്, കെനിയ, ഉഗാണ്ട, സുഡാൻ, കാമറൂണ്‍, സോമാലിയ തുടങ്ങിയ ഒട്ടുമിക്ക രാജ്യങ്ങളിലും ഇസ്ലാമിക ഭീകരർ ക്രൈസ്തവരെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതുമായ സംഭവ പരന്പരകളുണ്ട്.

2015 നവംബർ 13, 14 തീയതികളിലുണ്ടായ പാരീസ് ഭീകരാക്രമണത്തിൽ 137 പേർ കൊല്ലപ്പെടുകയും 413 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാരീസിലെ ജനക്കൂട്ടത്തിനിടയിലേക്ക് 2016 ജൂലൈ 14ന് മുഹമ്മദ് ലഹോയ്്ജ് ബോഹ്ലെ എന്നയാൾ ട്രക്ക് ഇടിച്ചുകയറ്റി കൊന്നത് 86 പേരെയാണ്. 434 പേർക്ക് പരിക്കേറ്റിരുന്നു. 2015 ജനുവരിയിലെ പാരീസ് വെടിവയ്പിൽ 20 പേർക്ക് ജീവൻ നഷ്ടമായി.

മുന്നറിയിപ്പുകൾക്കു പുല്ലുവില

ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയങ്ങളിൽ ഭീകരാക്രമണത്തിനു ഭീകരർ പദ്ധതിയിട്ടതായി ഇന്ത്യ വ്യക്തമായ മുന്നറിയിപ്പു നൽകിയിരുന്നതാണ്. ഇന്ത്യയാകട്ടെ മൂന്നു തവണ മുന്നറിയിപ്പു നൽകി. ഭീകരാക്രമണം നടന്ന ഈസ്റ്റർ ഞായറാഴ്ച രാവിലെയും തലേദിവസവും ശ്രീലങ്കയ്ക്ക് വ്യക്തമായ മുന്നറിയിപ്പ് ഇന്ത്യ നൽകിയിരുന്നതായാണു റിപ്പോർട്ട്.

മുൻകരുതൽ നടപടി സ്വീകരിക്കേണ്ടിയിരുന്ന മൂന്നു മുന്നറിയിപ്പുകളാണ് ശ്രീലങ്ക അധികൃതർ അവഗണിച്ചത്. കഴിഞ്ഞ ഏപ്രിൽ നാലിനായിരുന്നു ആദ്യ മുന്നറിയിപ്പ്. ക്രൈസ്തവ ദേവാലയങ്ങൾക്കും ഇന്ത്യൻ എംബസിക്കും നേർക്ക് ആക്രമണ സാധ്യതയെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. ആക്രമിക്കാൻ സാധ്യതയുള്ള പള്ളികളെക്കുറിച്ചു കൃത്യതയുള്ള വിവരങ്ങളായിരുന്നു തലേദിവസവും ഈസ്റ്റർ ദിനത്തിലും നൽകിയത്.

മുന്നറിയിപ്പിന്‍റെ കാര്യം തന്നെ അറിയിച്ചില്ലെന്നാണ് ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന പരസ്യമായി പറഞ്ഞത്. രഹസ്യാന്വേഷണ വിവരം ഇന്ത്യ നൽകിയിരുന്നതായും എന്നാൽ അതിന്മേൽ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും പറഞ്ഞു.

പ്രസിഡന്‍റും പ്രധാനമന്ത്രിയും തമ്മിലുള്ള പോരും ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള അവഗണനയും പൊറുക്കാനാകാത്ത ഈ വീഴ്ചയ്ക്കു പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്്. ഭൂരിപക്ഷമായ സിംഹളർക്കെതിരേയുള്ള ആക്രമണത്തെക്കുറിച്ചായിരുന്നു മുന്നറിയിപ്പെങ്കിൽ ഇത്ര ഉദാസീനത ഉണ്ടാകില്ലെന്ന് കൊളംബോയിലെത്തിയ വിദേശ മാധ്യമ പ്രവർത്തകർ പറയുന്നു.

ഇഴകീറി എൻഐഎ


ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) 2018 ഡിസംബറിൽ നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായി ലഭിച്ച രഹസ്യാന്വേഷണ വിവരമാണ് ശ്രീലങ്കയ്ക്ക് കൈമാറിയത്. കോയന്പത്തൂരിലെ ഐഎസ് മൊഡ്യൂളിനെക്കുറിച്ചുള്ള എൻഐഎ അന്വേഷണത്തിനിടെ ലഭിച്ച ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്ത് (എൻടിജെ) നേതാവ് മൗലവി സഹറാൻ ബിൻ ഹാഷിമിന്‍റെ വീഡിയോയിൽ നിന്ന് വ്യക്തമായ സൂചന കിട്ടിയത്.

കേരളത്തിൽനിന്ന് സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരക്യാന്പുകളിലേക്കു റിക്രൂട്ട് ചെയ്ത യുവാക്കൾ ആദ്യം ശ്രീലങ്കയിലെത്തി പരിശീലനം നേടിയത് ഇന്ത്യക്കു കൂടിയുള്ള ഭീഷണിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ലോകമെങ്ങും പടരുന്ന ഭീകരതയുടെ വേരുകൾ ശ്രീലങ്കയിലും ശക്തിപ്രാപിച്ചതിന് ഇന്ത്യയുമായും കേരളവുമായും അടുത്ത ബന്ധമുണ്ട്്. ശ്രീലങ്കയിലെ ഈസ്റ്റർ ദിന സ്ഫോടന പരന്പരയുമായുള്ള ഇന്ത്യക്കാരുടെ ബന്ധത്തിനു വൈകാതെ കൂടുതൽ തെളിവു കണ്ടത്താനായേക്കുമെന്നാണ് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയുടെ പ്രതീക്ഷ.

ഭീകരർക്ക് തണലൊരുക്കി

മലയാളികൾ അടക്കം ഐഎസിൽ ചേർന്ന ഇന്ത്യയിൽ നിന്നുള്ള യുവാക്കൾക്കു ശ്രീലങ്കയിലെ ഇസ്ലാമിക് കൾച്ചറൽ സെന്‍ററിൽ താമസം ഒരുക്കിയിരുന്നതായി എൻഐഎ കണ്ടെത്തി. ഇസ്ലാമിക് കൾച്ചറൽ സെന്‍ററിനെക്കുറിച്ചു വിശദമായി അന്വേഷണ വിവരങ്ങൾ കൈമാറണമെന്ന് ശ്രീലങ്കയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎസിൽ ചേരാൻ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ മസ്തികക്ഷാളനവും പരിശീലനവും നൽകുന്നതിൽ ശ്രീലങ്കയിലെ ഇസ്ലാമിക് കേന്ദ്രത്തിനും പങ്കുണ്ടെന്നാണ് സൂചന. ജിഹാദിനായി സ്വയം മരിക്കാൻ യുവാക്കളെ മാനസികമായി തയാറെടുപ്പിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.

ഐഎസിൽ ചേർന്ന കാസർഗോഡ് സ്വദേശി അഷ്ഫാക് മജീദ്, കോഴിക്കോട്ടുകാരൻ അബ്ദുൾ റഷീദ് അബ്ദുള്ള, പാലക്കാട് സ്വദേശി ബെസ്റ്റിൻ വിൻസന്‍റ് എന്നിവർ 2016ൽ ശ്രീലങ്കയിൽ എത്തിയിരുന്നതിന് തെളിവുകളുണ്ട്. കൊളംബോയിൽ നിന്നാണ് ഇവരെല്ലാം പിന്നീട് സിറിയയിലേക്കോ, അഫ്ഗാനിസ്ഥാനിലേക്കോ പോയത്. അഷ്ഫാക് മജീദും ഭാര്യ ഷംസിയയും മകൾ അയിഷയും അബ്ദുൾ റഷീദ് അബ്ദുള്ളയും ഭാര്യ അയിഷയും മകൾ സാറയും 2016 ഫെബ്രുവരിയിലാണ് ശ്രീലങ്കയിലെത്തിയത്. പാലക്കാട്ടുകാരൻ ബെസ്റ്റിൻ 2015 ഡിസംബറിലാണ് കൊളംബോയിലെത്തിയത്.

മതം മാറ്റിയ ശേഷമാണ് ബെസ്റ്റിനെ ഐഎസ് ഭീകരസംഘടനയിൽ ചേർത്തത്. മുംബൈയിലെ സക്കീർ നായിക്കിന്‍റെ ഇസ്ലാമിക് റിസർച്ച് സെന്‍ററിൽ വച്ച് ഇസ്ലാമിലേക്കു മതപരിവർത്തനം നടത്തപ്പെട്ട ചിലരും പിന്നീട് കൊളംബോയിലേക്കു പോയിരുന്നതായി എൻഐഎയ്ക്ക് സൂചനയുണ്ട്. ഭീകരസംഘടനയിൽ ചേർക്കുന്നതിനായി മതപരിവർത്തനം നടത്തിയ കേസിൽ ആർഷി ഖുറേഷി എന്നയാൾക്കെതിരേ എൻഐഎ ചാർജ്ഷീറ്റ് നൽകിയിരുന്നു.

മനസിന്‍റെ വാതിലും തുറക്കണം

വിദ്വേഷം പാടില്ലെന്നും മതങ്ങൾ തമ്മിൽ പരസ്പരം സഹകരിച്ചും സഹായിച്ചും സഹവർത്തിത്വത്തോടെ ജീവിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ തുടർച്ചയായി ആഹ്വാനം ചെയ്യുന്നതിനിടെയാണ് ക്രൈസ്തവർക്കും പ്രത്യേകിച്ച് കത്തോലിക്കർക്കുമെതിരേ ഭീകരർ വീണ്ടും അതീവ നിന്ദ്യമായ ആക്രമണങ്ങൾ നടത്തുന്നത്. അടുത്തിടെ ഇസ്ലാമിക രാഷ്ട്രങ്ങളായ യുഎഇയിലും ബംഗ്ലാദേശിലും മാർപാപ്പ നടത്തിയ ചരിത്ര സന്ദർശനം പോലും സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടിയായിരുന്നു.

ക്രൈസ്തവർ അല്ലാത്തവർക്കു പോലും കടന്നുചെല്ലാവുന്ന ക്രൈസ്തവ പ്രാർഥനാലയങ്ങളുടെ തുറന്ന സമീപനമാണ് കൊളംബോ, നെഗംബോ, ബട്ടിക്കലോവ എന്നിവിടങ്ങളിലെ പള്ളികളിലേക്ക് കടന്നുകയറി സ്ഫോടനം നടത്താൻ ചാവേർ ഭീകരർ ദുരുപയോഗപ്പെടുത്തിയത്. സമാധാനം കാംക്ഷിക്കുകയും സഹോദരരെ സ്നേഹിക്കാനും സഹായിക്കാനും പഠിപ്പിക്കുന്നവരോട് അത്രയെങ്കിലും ദയ കാട്ടാൻ മറ്റു മതസ്ഥർക്കും കഴിയട്ടെയെന്ന് ആശിക്കാം.

ജോർജ് കള്ളിവയലിൽ