Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മൈക്കിളച്ചന്റെ അനുഗ്രഹം വാങ്ങാൻ പ്രസിഡന്റുമെത്തി ആശുപത്രിയിൽ
റെജി ജോസഫ്
ബ്രദർ മൈക്കിൾ ലോസിന്റെ വരണ്ട ചുണ്ടുകൾ ആമ്മേൻ, ആമ്മേൻ എന്ന് ആവർത്തിക്കാൻ ആഗ്രഹിച്ചെങ്കിലും ശബ്ദം പുറത്തുവന്നിരുന്നില്ല. കാസയും പീലാസയും പിടിക്കാൻ കരങ്ങൾക്കു ബലമില്ലാതെ കൂപ്പുകരളോടെ കിടന്ന വൈദികാർഥിയുടെ നെഞ്ച് ആ നിമിഷം ഉറക്കെ മിടിച്ചുകൊണ്ടിരുന്നു. കഠോരമായ വേദനയിൽ ആശ്വാസമേകാൻ തിരുവസ്ത്രങ്ങൾക്കു മുകളിൽ സ്ഥാപിച്ച ക്രൂശിതരൂപത്തിന്റെ ചലനം ആ നെഞ്ചിടിപ്പിനു തെളിവായി. ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലെ കിടക്ക അൾത്താരയായി മാറ്റിയ അത്യപൂർവ നിമിഷത്തിൽ ബ്രദർ മൈക്കിൾ ലോസ് മേയ് 24ന് ഓങ്കോളജി വാർഡിൽ തിരുപ്പട്ടം സ്വീകരിച്ചു.
അതേ കിടക്ക അൽപം ചായ്ച്ചുവച്ച്കിടന്നു സഹവൈദികരുടെ സഹായത്താൽ തിരുവോസ്തി സൂചിപ്പാടുള്ള കരങ്ങളിൽ ഉയർത്തി പിറ്റേന്ന് പ്രഥമ ദിവ്യബലിയും അർപ്പിച്ചു. ശ്വസനസഹായ സാമഗ്രികൾക്കു നടുവിൽ വേദനകളെ മറന്ന് അന്തിമാഭിലാഷത്തിന്റെ നിർവൃതിയോടെ ആ മുഖം തേജോമയമായപ്പോൾ പലരും കണ്ണീർ വാർത്തു.
ഫാ. മൈക്കിൾ ലോസിനു വേണ്ടി ലോകം പ്രാർഥനയിലാണിപ്പോൾ. ഫാ. മൈക്കിളിനെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രമുഖനായ ഒരു വ്യക്തിയെത്തി. മറ്റാരുമല്ല പോളണ്ടിന്റെ പ്രസിഡന്റ് ആൻഡ്രസെജ് ഡൂഡ. വൈദികന് ജൻമദിനാശംസകളും പ്രാർഥനകളും നേരാൻ എത്തിയ പോളീഷ് പ്രസിഡന്റ് നവവൈദികനു മുന്നിൽ മുട്ടുകുത്തി ആശിർവാദം തേടി.
വേദനയുടെ കിടക്കയിൽനിന്ന് മെല്ലെ എഴുന്നേറ്റിരുന്ന് ഫാ. മൈക്കിൾ ലോസ് രാജ്യത്തിന്റെ പ്രസിഡന്റിനെ അനുഗ്രഹിക്കുന്ന ചിത്രം ലോകം വികാരഭരിതമായാണ് നോക്കിക്കണ്ടത്.
കീഴ് വഴക്കങ്ങൾ മാറ്റിവച്ചു
ദൈവത്തിന്റെ നിത്യവിളിയിൽ പങ്കാളിയാകാൻ ഒരുങ്ങിക്കിടക്കവേ ആ വൈദികവിദ്യാർഥിയുടെ അന്ത്യാഭിലാഷം നിറവേറ്റിക്കൊടുക്കാൻ കത്തോലിക്കാ തിരുസസഭ കീഴ് വഴക്കങ്ങൾ മാറ്റിമറിച്ചു. ആശുപത്രിയിൽ വൈദികപട്ടം നൽകി 31കാരനായ വൈദികവിദ്യാർഥിയുടെ അന്തിമാഭിലാഷം സാധിച്ചുകൊടുക്കാൻ ഫ്രാൻസിസ് മാർപാപ്പ വിശേഷാൽ തീരുമാനമെടുത്തു എന്നതും അത്യപൂർവ നടപടിയാണ്.
ഡീക്കനായി അഭിഷേകം ചെയ്ത് കുറെ മാസങ്ങളുടെ ഒരുക്കങ്ങൾക്കുശേഷം പൗരോഹിത്യം നൽകുന്നതാണ് കത്തോലിക്കാ സഭയിലെ ക്രമം. മാർപാപ്പയുടെ പ്രത്യേക കൽപ്പനയിൽ ഡീക്കൻ പട്ടവും പൗരോഹിത്യവും ബ്രദർ മൈക്കിളിന് ഒരുമിച്ചു നൽകി. ദൈവം തിരികെ വിളിക്കും മുൻപ് നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പൗരോഹിത്യത്തെ സ്വന്തമാക്കണമെന്നത് ഈ വൈദിക വിദ്യാർഥിയുടെ തീക്ഷ്ണമായ ആഗ്രഹമായിരുന്നു.
സണ്‍സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് എന്ന സന്യാസ സമൂഹാംഗമായ ബ്രദർ മൈക്കിൾ ലോസ് കാൻസർ ചികിത്സയിലായിരിക്കെ ഗുരുതരമായ അവസ്ഥയിൽ പൗരോഹിത്യം സ്വീകരിക്കണമെന്ന അന്ത്യാഭിലാഷം സഫലമാക്കാൻ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് വാഴ്സോയിലെ ആശുപത്രി ഇതിനായി ഒരുക്കപ്പെട്ടത്.
വൈദികാഭിഷേകം ആശുപത്രിയിൽ
ഒരു വൈദിക വിദ്യാർഥിയുടെ ദൈവിളിയും വർഷങ്ങളുടെ ഒരുക്കവും സഫലീകരിക്കാൻ കത്തോലിക്കാ സഭയുടെ പ്രത്യേക അനുമതി നൽകുന്നതായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കത്ത് സണ്‍സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് എന്ന സന്യാസസഭയുടെ മേധാവി ഫാ. ടാർസിസിയോ വിയേരയ്ക്ക് ലഭിച്ച സാഹചര്യത്തിലാണ് വൈദികാഭിഷേകം ആശുപത്രിയിൽ ക്രമീകരിക്കാൻ തിടുക്കത്തിൽ സജ്ജീകരണങ്ങളൊരുക്കിയത്.
പൂജ്യമായ അൾത്താരയിൽ ആയിരങ്ങളുടെ പ്രാർഥനകൾക്കു നടുവിൽ ഡീക്കൻ പട്ടക്കാരൻ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുകയും തുടർന്ന് പ്രഥമ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യുന്ന ആഘോഷകരമായ ചടങ്ങിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു പോളണ്ടിലെ ആശുപത്രിയിൽ ഈയിടെ നടന്ന കർമങ്ങൾ.
പോളണ്ടിലെ ലൂയിജി ഓറിയോണ്‍ മേജർ സെമിനാരി വിദ്യാർഥിയായ ബ്രദർ മൈക്കിളിന് അടുത്തയിടെയാണ് കാൻസർ രോഗം സ്ഥിരീകരിച്ചത്. തീർത്തും ഗുരുതരമായ സാഹചര്യത്തിൽ പൗരോഹിത്യ സ്വീകരണം എന്ന ഒറ്റ ആഗ്രഹം മാത്രമേ അദ്ദേഹത്തിനുണ്ടായിരിന്നുള്ളൂ. വൈദിക വിദ്യാർഥിയുടെ അന്തിമ ആഗ്രഹത്തിന് ഫ്രാൻസിസ് മാർപാപ്പ അനുവാദം നൽകിയതോടെ വാഴ്സോപ്രാഗ് ബിഷപ്പ് മറെക് സോളാർസി തിരുക്കർമത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു.
സണ്‍സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സന്യാസ സമൂഹ മേധാവികളുടെയും മാതാപിതാക്കളുടെയും സഹോദരിയുടെയും സാന്നിധ്യത്തിലായിരിന്നു പൗരോഹിത്യ സ്വീകരണം. റോമൻ കത്തോലിക്കാ സഭയിലെ സന്യാസ സമൂഹമായി സണ്‍സ് ഓഫ് ഡിവൈൻ പ്രൊവിൻസ് ഇറ്റലിയിലെ ടൂറിനിൽ 1893ൽ ലൂജി ഒറയോണ്‍ സ്ഥാപിച്ചതാണ്. 23 രാജ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു ഈ സന്യാസസഭ. ദരിദ്രരെ സഹായിക്കാൻ വ്രതം സ്വീകരിക്കുന്ന ഈ സന്യാസികൾ ഒറിയോണി ഫാദേഴ്സ് എന്നും അറിയപ്പെടുന്നു.
സാഗിനോവിലെ "പറക്കും ബിഷപ്'
"മുൻപ് ഞാൻ പൈലറ്റായിരുന്നു. ഇപ്പോൾ ഞാൻ വിശ്വാസപ്രഘോഷണത്തിന്റെ പൈലറ്റാണ്.' പറക്കും ബിഷപ്, പൈലറ്റ് ബിഷപ് തുടങ്ങിയ വിശേഷണങ്ങൾ ബിഷപ് ഡോ. റോബർട്ട് ഡി. ഗ്രസ് (63) തിരുത്തിപ്പറയുകയാണ്. അമേരിക്കയിലെ മിഷിഗണിൽ സാഗിനോവ് രൂപതയുടെ ബിഷപ്പായി റോബർട്ട് ഡി. ഗ്രസ് ജൂലൈ 26ന് ചുമതലയേല്‍ക്കും. ആകാശമേലാപ്പിലൂടെ നിറയെ യാത്രക്കാരുമായി വിമാനം സുരക്ഷിതമായി പറത്തിയിരുന്ന പൈലറ്റ് വൈദിക വിദ്യാർഥിയായപ്പോൾതന്നെ വാർത്തയിൽ നിറഞ്ഞിരുന്നു. കൊമേർഷ്യൽ പൈലറ്റും അറിയപ്പെടുന്ന ഏവിയേഷൻ ഇൻസ്ട്രക്ടറുമായിരുന്നു വൈദികനാകും മുന്‍പ് റോബർട്ട്.
അമേരിക്കയിലെ ടെക്സാർക്കാനയിൽ 1955 ജൂണ്‍ 25ന് ജനിച്ച റോബർട്ട് 1980ൽ കൊമേഴ്സൽ പൈലറ്റായി. തുടർന്ന് ഏവിയേഷൻ പരിശീലകനും. വിസ്കോണ്‍സിനിലെ മാഡിസണ്‍ ടെക്നിക്കൽ കോളജിലും ഒക്ലാഹോമയിലെ ടൾസയിൽ സ്പാർട്ടൻ കോളജ് ഓഫ് എയ്റോനോട്ടിക്സിലുമായിരുന്നു പഠനം.
1989ലായിരുന്നു കർത്താവിന്റെ പൗരോഹിത്യത്തിലേത്ത് ആകാശത്തുനിന്നുള്ള ദൈവത്തിന്റെ സന്ദേശം പൈലറ്റിനെ തേടിയെത്തിയത്. അങ്ങനെ കോക്പിറ്റിൽനിന്നിറങ്ങി ഡാവൻപോർട്ട് സെന്റ് അംബ്രോസ് സെമിനാരിയിൽ വൈദികവിദ്യാർഥിയായി. റോമിലെ പൊന്തിഫിക്കൽ നോർത്ത് അമേരിക്കൻ കോളജിലും സെന്റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയിലുമായിരുന്നു ഉപരിപഠനം.
1994 ജൂലൈ രണ്ടിന് അയോവയിലെ ഡാവണ്പോർട്ട് രൂപതയ്ക്കു വേണ്ടി വൈദികപട്ടം സ്വീകരിച്ചു. സെമിനാരിയുടെ വൈസ് റെക്ടറായും ഫോർമേഷൻ ഡയറക്ടറായും പ്രവർത്തിക്കാനുള്ള നിയോഗവുമുണ്ടായി. ഡാവണ്‍ പോർട്ട് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ വികാരിയും രൂപതാ ചാൻസിലറുമായി സേവനമനുഷ്ഠിച്ചു. സൗത്ത് ഡെക്കോട്ടയിലെ റാപ്പിഡ് സിറ്റി രൂപതയുടെ ബിഷപ്പായി 2011ലാണ് ബനഡിക്ട് 16-ാമൻ മാർ പാപ്പ നിയമിച്ചത്.
ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പ ഒരു ലക്ഷത്തിലേറെ കത്തോലിക്കാ വിശ്വാസികളുള്ള സാഗിനോവ് രൂപതയുടെ അധ്യക്ഷനായി നിയമിച്ചിരിക്കുന്നു.
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top