എഴുത്തിന്‍റെ എടുപ്പ്
ജീവിതം കിടന്ന കിടപ്പിലായിട്ടും തൈക്കണ്ടി സുബ്രഹ്മണ്യൻ തോറ്റു പിൻമാറാനില്ലായിരുന്നു. ജൻമനാലുള്ള ശാരീരിക വൈകല്യങ്ങളും രോഗങ്ങളും ശാരീരികമായി തളർത്തിയെങ്കിലും മനസിൽ കഥകളും കവിതകളും വന്ന് നിറഞ്ഞതോടെ 52 വർഷം കട്ടിലിൽ കിടന്ന് രചിച്ചത് എട്ടു വ്യത്യസ്ത പുസ്തകങ്ങൾ. അതിൽ മഹാഭാരതത്തിന്‍റെ ആരും കാണാത്ത ഏടുകൾ കണ്ടെത്തി രചിച്ച രണ്ട് നോവലുകളാവട്ടെ ഈ വർഷത്തെ ബെസ്റ്റ് സെല്ലറുകളും.

എസ്പിസിഎസ് പ്രസിദ്ധീകരിച്ച ഭീഷ്മരും ശിഖണ്ഡിയും ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഖാണ്ഡവവും സാഹിത്യലോകത്ത് ചർച്ചചെയ്യപ്പെട്ടുതുടങ്ങി. മഹാഭാരത ത്രയത്തിൽ അവസാനത്തെ നോവൽ ച്യവനപർവ്വം എസ്പിസിഎസ് ഉടൻ പ്രസിദ്ധീകരിക്കും. ഇത് സുബ്രഹ്മണ്യൻ കുറ്റിക്കോൽ എന്ന സാധാരണക്കാരൻ എഴുത്തുകാരനും നോവലിസ്റ്റുമായി തീർന്ന കഥ.

ആശ്വാസം വായനയിൽ

പറശിനിമടപ്പുരയ്ക്കൽ കുഞ്ഞിരാമന്‍റെയും തൈക്കണ്ടി കല്യാണിയുടേയും മൂത്ത മകനായ സുബ്രഹ്മണ്യന് ചെറുപ്പത്തിൽ തന്നെ രോഗങ്ങൾ കൂടപ്പിറപ്പായി. എങ്ങിനെയൊക്കയോ തളിപ്പറന്പ് മൂത്തേടത്ത് ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസി പാസായി. ഇപ്പോൾ 69 വയസുള്ള ഇദ്ദേഹത്തിന്‍റെ ജീവിതം പിന്നീട് കിടന്ന കിടപ്പിലായിരുന്നു. ഈ കിടപ്പിനിടയിൽ വായന മാത്രമായിരുന്നു ആശ്വാസം. ‌

ഇതിനിടയിൽ കോഴിക്കോട് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നിന്നും മലയാളത്തിൽ ബിഎ ബിരുദം നേടി. ഏകാന്തതയിൽ മനസിൽ കുത്തിക്കുറിച്ച കവിതകൾ പുസ്തക രൂപത്തിലാക്കാൻ ശ്രമം തുടങ്ങിയത് മൊബൈൽ ഫോണിൽ മലയാളം എഴുതാനുള്ള അവസരം വന്നതോടെയായിരുന്നു. ആദ്യം ഓരോ അക്ഷരങ്ങളും ടൈപ്പ് ചെയ്ത് അവ പിന്നീട് ലാപ്ടോപ്പിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ സ്മാർട്ട് ഫോണുകൾ വ്യാപകമായതോടെ എഴുത്ത് ആയാസരഹിതമായി. ഇതോടെയാണ് എഴുത്തിന്‍റെ മേഖലയിൽ സുബ്രഹ്മണ്യൻ സജീവമായത്.

"ഇര'യിൽ തുടക്കം

12 വർഷം മുന്പാണ് ആദ്യത്തെ കൃതി ഇര എന്ന ഖണ്ഡകാവ്യം കണ്ണൂരിലെ കൈരളി ബുക്സ് പ്രസിദ്ധീകരിച്ചത്. പിന്നീട് അകമുറിവുകൾ, അടയാളം എന്നീ കവിതാ സമാഹാരങ്ങളും പുറത്തുവന്നു. തമോഗർത്തം എന്ന നാടകവും എസ്പിസിഎസ് പ്രസിദ്ധീകരിച്ചു. പാര എന്ന നാടകവും ചിത്രശലഭങ്ങളുടെ പൂമരവും(ബാലസാഹിത്യം)പിന്നീട് പ്രസിദ്ധീകരിച്ചു. കവിത എഴുതാൻ താൽപര്യപ്പെടുന്നവർക്കായിരചിച്ച കവിതയിലെ വൃത്തവും താളവും എന്ന പഠനഗ്രന്ഥം മലയാള കവിതയിൽ നിന്ന് അപ്രത്യക്ഷമായ കവിതയിലെ വൃത്തവും താളവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിൽ വലിയ പങ്കുവഹിച്ചു.

പലയാവർത്തി വായിച്ച മഹാഭാരതവും ഇതുമായി ബന്ധപ്പെട്ട മറ്റ് പുസ്തകങ്ങളുമാണ് മഹാഭാരത ത്രയം എന്ന പേരിൽ പുതിയ നോവലുകൾ രചിക്കാനുള്ള പ്രേരകമായതെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. ഭീഷ്മരും ശിഖണ്ഡിയും എന്ന നോവലിന്‍റെ പിറവി ഇങ്ങനെയായിരുന്നു. 2017 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ മഹാഭാരതത്തെ അധികരിച്ച് പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളിലെ വ്യത്യസ്തമാർന്ന രചനകളിലൊന്നായിരുന്നു. ഈ വർഷം ആദ്യം ചിന്ത പ്രസിദ്ധീകരിച്ച ഖാണ്ഡവം പ്രതികാരങ്ങളുടെയും പകപോക്കലുകളുടെയും അർത്ഥശൂന്യതയാണ് പറയുന്നത്.

പ്രതികാരങ്ങളുടെ നിഷ്ഫലതയും അർത്ഥശൂന്യതയുമാണ് ഈ കൃതിയിൽ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള പ്രധാന ഭാവം. നോവൽസാഹിത്യ രംഗത്ത് സജീവ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഈ നോവൽ പരന്പരയിലെ അവസാനത്തെ പുസ്തകം ച്യവനപർവ്വം എസ്പിസിഎസ് പ്രസിദ്ധീകരണത്തിന് ഒരുക്കിക്കൊണ്ടിരിക്കയാണ്. പുതിയ കാലഘട്ടത്തിന്‍റെ സൗകര്യങ്ങൾ തന്നെപ്പോലെ മുറിക്കുള്ളിൽ ഒതുങ്ങിപ്പോകുന്നവരിലെ സർഗാത്മകത വലിയൊരളവ് പുറത്തെടുക്കാനും അംഗീകാരങ്ങൾ നേടിയെടുക്കപ്പെടാനും സഹായിക്കുന്നുണ്ടെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്.

ജീവിതത്തിന് നാല് ചുവരുകൾക്കുള്ളിലായാൽ പോലും വർണങ്ങളും സുഗന്ധങ്ങളും അനുഭവിച്ചറിയാൻ സാധിക്കുമെന്ന് തെളിയിച്ച ഇദ്ദേഹം പുതിയ രചനയുടെ അണിയറയിലാണ്. ഏക സഹോദരൻ തൈക്കണ്ടി രാമകൃഷ്ണന്‍റെ സംരക്ഷണത്തിലാണ് ഇപ്പോൾ സുബ്രഹ്മണ്യൻ.

കരിന്പം രാജീവൻ