Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അതിജീവനത്തിന്റെ ഹർഷാരവം
അന്പലപ്പുഴയിൽ ജനിച്ചുവളർന്ന ഒരു പെണ്‍കുട്ടിക്ക് മഴയും വെള്ളപ്പൊക്കവുമൊന്നും ഒരിക്കലും ഒരു പുതുമയല്ല. ഒറ്റ രാത്രി കൊണ്ട് കുതിച്ചെത്തുന്ന മലവെള്ളത്തിൽ കഴുത്തറ്റം മുങ്ങിനിൽക്കുന്ന വീടുകളും മടവീഴുന്ന നെൽവയലുകളുമൊക്കെ കണ്ട് മനസുവേദനിച്ച ബാല്യമായിരുന്നു ഹർഷയുടേത്. സർക്കാർ ഉദ്യോഗസ്ഥനായിട്ടും കൃഷിയെ കൈവിടാതെ നടന്ന പി കെ ശ്രീഹർഷന്റെ മകൾ വളർന്നു വലുതായപ്പോഴും പഠിക്കാനാഗ്രഹിച്ചത് കൃഷിയും അനുബന്ധവിഷയങ്ങളുമാണ്. ഡെയറി ടെക്നോളജിയിൽ ബി.ടെക് പഠിച്ച് സ്വകാര്യ സ്ഥാപനങ്ങളിലേക്കൊന്നും പോകാൻ നിൽക്കാതെ വടക്കൻ കേരളത്തിൽ ക്ഷീരവികസന ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്പോഴും മനസ്സിലുണ്ടായിരുന്നത് മണ്ണിലിറങ്ങി പണിയെടുക്കാനും സർക്കാർ സംവിധാനങ്ങളുടെ ഒൗപചാരികതകൾക്കപ്പുറം കർഷകരെ സഹായിക്കാനുമുള്ള ആവേശമായിരുന്നു. ഒപ്പം ക്ഷീരവികസനമേഖലയിലെ പ്രവർത്തനങ്ങൾക്ക് ദൃശ്യമാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തി.
പ്രളയത്തിന്റെ താണ്ഡവം
കഴിഞ്ഞവർഷം ഓഗസ്റ്റിൽ കേരളത്തെയാകെ പിടിച്ചുലച്ച പ്രളയം ഏറ്റവുമധികം സംഹാരതാണ്ഡവമാടിയ ജില്ലകളിലൊന്നാണ് വയനാട്. കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ദിവസങ്ങളോളം വയനാടിനെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നു തീർത്തും ഒറ്റപ്പെടുത്തി. അന്ന് ഹർഷ കണ്ണൂർ ജില്ലയിലെ തളിപ്പറന്പിൽ നിന്ന് സ്ഥലംമാറി വയനാട്ടിലെത്തിയിട്ട് അധികനാളായിരുന്നില്ല. എന്നാലും കൽപറ്റ ബ്ലോക്ക് ക്ഷീരവികസന ഓഫീസറെന്ന നിലയിൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ കൃഷിയും കാലിവളർത്തലും ജീവനാഡിയായ വയനാടൻ ഗ്രാമങ്ങളുടെ മനസ്സറിയാൻ കഴിഞ്ഞിരുന്നു. ഓരോ പ്രദേശങ്ങളിൽനിന്ന് ഉരുൾപൊട്ടലിന്റെയും നാശനഷ്ടങ്ങളുടെയും വാർത്തകളെത്തുന്പോൾ അവിടെ കണ്ടു പരിചയിച്ച ക്ഷീരകർഷകരുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്.
ഗതാഗത- വാർത്താവിനിമയ മാർഗ്ഗങ്ങൾ ശരിയാകാതെ കൃത്യമായി വിവരങ്ങളറിയാനും നിവൃത്തിയില്ല. എല്ലാം കഴിഞ്ഞ് നേരിട്ടു ചെന്നുനോക്കിയപ്പോൾ കണ്ടത് മനസ്സു തകർക്കുന്ന കാഴ്ചകളായിരുന്നു. പാലുൽപാദനത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തും ഉത്പാദനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തും നിൽക്കുന്ന ജില്ലയുടെ ക്ഷീരമേഖല ഉരുൾപൊട്ടലിലും പ്രളയത്തിലുംപെട്ട് പാടേ ഞെരിഞ്ഞമർന്നുപോയിരിക്കുന്നു. ആൾനാശത്തിന്റെയും വീടുകളുടെ തകർച്ചയുടെയും കണക്കെടുക്കുന്നതിനിടയിൽ പശുക്കളുടെ നഷ്ടം പലരും കാണാതെപോയി.
സങ്കടത്തിന്റെ മലവെള്ളപ്പാച്ചിൽ
ഉരുൾപൊട്ടിയെത്തിയ വെള്ളം പെട്ടെന്ന് കുത്തിയൊഴുകി വന്നപ്പോൾ വളർത്തുമൃഗങ്ങളെ രക്ഷിക്കാനാവാത്തതിന്റെ സങ്കടം പറഞ്ഞു കരയുകയായിരുന്നു കർഷകർ. കെട്ടിയിട്ട കന്നുകാലികൾക്ക് തൊഴുത്തിൽ വെള്ളം കയറിയപ്പോൾ ഒന്നും ചെയ്യാനായില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്നുകരുതി കെട്ടഴിച്ചു വിട്ടവയാണെങ്കിൽ ഒഴുക്കിൽ പെട്ടോ പേടികൊണ്ട് ഓടിപ്പോയിട്ടോ എവിടെയാണെന്നറിയാതെ അപ്രത്യക്ഷമായി. മറ്റു ചിലവ പരിക്കുപറ്റിയും ഒഴുക്കിൽ പെട്ടും ദയനീയമായ അവസ്ഥയിൽ തൊഴുത്തിൽ നിൽക്കുന്നു.
കൽപറ്റ മേൽമുറിയിലെ എഴുപത്തഞ്ചുകാരനായ മൊയ്തുവിന് കുറിച്യർമലയിലുണ്ടായ ഉരുൾപൊട്ടലിൽ സ്വന്തം വീടിനൊപ്പം നഷ്ടമായത് പ്രാണനേക്കാൾ സ്നേഹം കൊടുത്തിരുന്ന ഏഴ് പശുക്കളെയാണ്. അന്‍പതുവർഷത്തിലേറെയായി പശുവളർത്തൽ തന്നെയായിരുന്നു മൊയ്തുവിന്റെ ജീവിതം. ദിവസം അന്‍പതു ലിറ്ററോളം പാലാണ് തരിയോട് ക്ഷീരസംഘത്തിൽ നൽകിയിരുന്നത്. കൽപറ്റ ബ്ലോക്കിലെ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ ഹർഷ കണ്ട ആദ്യ കാഴ്ചകളിലൊന്ന് പശുക്കളുടെ ജഡത്തിനു മുന്നിൽ നിസ്സഹായനായി നിൽക്കുന്ന മൊയ്തുവിന്റേതായിരുന്നു.
ഡൊണേറ്റ് എ കൗ ചലഞ്ച്
പശുക്കളുടെ ഒപ്പവും ക്ഷീരസംഘത്തിലുമല്ലാതെ മൊയ്തു ഇക്കയെ നാട്ടിലാരും കണ്ടിട്ടില്ലെന്നറിയാവുന്ന ഹർഷ ഓഫീസിൽ തിരികെയെത്തിയപ്പോൾ ചിന്തിച്ചത് ആ മനുഷ്യന്റെ ഇനിയുള്ള ജീവിതം എങ്ങനെയാവുമെന്നായിരുന്നു. സംഭവത്തിന്റെ റിപ്പോർട്ട് തയ്യാറാക്കുന്നതിനിടയിൽ ഹർഷ ഓഫീസിലുള്ളവരോട് ചോദിച്ചു, മൊയ്തു ഇക്കയ്ക്ക് നമുക്കൊരു പശുവിനെ വാങ്ങി നൽകിയാലോ..? ചുറ്റുമുള്ള സങ്കടക്കാഴ്ചകൾ കണ്ട് മനസ്സുതകർന്നിരിക്കുകയായിരുന്ന സഹപ്രവർത്തകർക്കും അത് നൂറു ശതമാനം സമ്മതമായിരുന്നു. ഒരു നല്ല പശുവിന് 55,000 മുതൽ 70,000 രൂപ വരെ വിലയുണ്ട്. കൽപറ്റ ക്ഷീരവികസന ഓഫീസിലെ രണ്ടു സ്ഥിരം ജീവനക്കാരും മൂന്ന് താൽക്കാലിക ജീവനക്കാരും ചേർന്ന് അവരവർക്കാവുന്ന വിധം നൽകിയ സംഭാവനകൾ ചേർത്തുവച്ച് പണം സമാഹരിച്ചു.
ക്ഷീരകർഷകരായ തോമസും ജോസും കൂടി നല്ലൊരു പശുവിനെ കണ്ടെത്തി. 16 ലിറ്ററോളം പാൽ ദിവസവും ലഭിക്കുന്ന പശു പ്രസവിച്ച് 9 ദിവസം മാത്രമേ ആയിരുന്നുള്ളൂ. ദുരന്തം നടന്ന് ഒരു മാസത്തിനുള്ളിൽ തന്നെ എല്ലാവരും കൂടി പശുവിനെ വാങ്ങി മൊയ്തു ഇക്കയുടെ കൈയിലേൽപിച്ചു. തരിയോട് ക്ഷീരസംഘത്തിന്റെ വകയായി തൽക്കാലത്തേക്കുള്ള കാലിത്തീറ്റയും വൈക്കോലും പച്ചപ്പുല്ലും നൽകി. നിറഞ്ഞുകവിഞ്ഞ കണ്ണുകളും വിറയ്ക്കുന്ന കൈകളുമായി മൊയ്തു പശുവിനെ ഏറ്റുവാങ്ങി.
അതൊരു വലിയ തുടക്കമായിരുന്നു. എല്ലാം നഷ്ടപ്പെട്ട ക്ഷീരകർഷകർ ഇനിയും ഒരുപാടുണ്ട്. ഓരോരുത്തർക്കും ഒരു പശുവിനെയെങ്കിലും വാങ്ങി നൽകിയാൽ അത് പ്രത്യാശയുടെ ആദ്യ ചുവടായിരിക്കും. അതിന് പണം വേണം. സ്പോണ്‍സർമാരെ കണ്ടെത്തണം. അതിന് മാധ്യമങ്ങളുടെ സഹായം തേടാൻ ഹർഷ തീരുമാനിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിപുലമായ ബന്ധങ്ങൾ അതിന് സഹായകമായി. അതോടൊപ്പം അച്ചടിമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും വിപുലമായ പ്രചാരണം നൽകി. ഡൊണേറ്റ് എ കൗ എന്ന പേരിലുള്ള ചാലഞ്ച് ഏറ്റെടുക്കാൻ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരുപാട് വ്യക്തികളും സംഘടനകളുമെത്തി. ഓസ്ട്രേലിയയടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നു പോലും പിന്തുണയെത്തി. ജില്ലാ ഭരണകൂടവും ക്ഷീരവികസന വകുപ്പും വീ ഫോർ വയനാട് കൂട്ടായ്മയും വിവിധ ക്ഷീരസംഘങ്ങളും കർഷകരും മനസ്സുനിറഞ്ഞ പിന്തുണയുമായി ഒപ്പം നിന്നു.
അറുപതു പശുക്കളും 250 കിടാരികളും
ബംഗളൂരുവിൽ വിപ്രോയിൽ ജോലിചെയ്യുന്ന ഹർഷയുടെ സുഹൃത്തുക്കളായ വിനയകുമാറും ഭാര്യ മഞ്ജുഷയും വയനാട്ടിലെത്തി ഒരു പശുവിനെ വാങ്ങി കാവുംമന്ദം കോളനിയിലെ ശശിക്ക് നൽകി. അഞ്ച് പശുക്കളെ നഷ്ടപ്പെട്ട പനമരത്തെ മേരി, സീനമോൾ, കാവുംമന്ദത്തെ റെജി, കുരുന്നുംകരയിലെ സെബാസ്റ്റ്യൻ, അഞ്ചുകുന്നിലെ രാജേഷ്, പിണങ്ങോട്ടെ ഫാത്തിമ, പൊഴുതനയിലെ ലക്ഷ്മി, രവീന്ദ്രൻ, എടവക എള്ളുംമന്ദത്തെ ശാന്ത എന്നിങ്ങനെ എല്ലാം നഷ്ടപ്പെട്ട കർഷകർക്കോരോരുത്തർക്കും പുതിയ പ്രതീക്ഷ പകർന്ന് പശുക്കൾ വന്നു.
കണിയാരത്തെ മേഴ്സി ജോയി, പെരുവകയിലെ ഷീജ, മക്കിക്കൊല്ലിയിലെ സേവ്യർ, പഞ്ചാരക്കൊല്ലിയിലെ വിനോദിനി, ലീല എന്നിവർക്കായി തളിപ്പറന്പ് പെരിഞ്ചല്ലൂർ സംഗീതസഭ അഞ്ച് പശുക്കളെ വാങ്ങി നൽകി. ഓസ്ട്രേലിയൻ മലയാളിയായ അല്ലക്കാട്ടിൽ ഗിരീഷ് നൽകിയ ഒരു ലക്ഷം രൂപ ഉപയോഗിച്ച് വെണ്ണിയോട്ടെ ദേവസ്യയ്ക്കും ബഷീറിനും ഓരോ പശുക്കളെ നൽകി. ഡെയറി ഫാം നടത്തുന്ന അബ്ദുൽ റഷീദിന്റെയും വിദേശമലയാളിയായ ടൈറ്റസിന്റെയും വകയായി രണ്ട് പശുക്കൾ കൂടി മൊയ്തുവിന്റെ വീട്ടിലെത്തി.
പശുക്കളെ വിതരണം ചെയ്യാനെത്തിയ സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് മടങ്ങിയത് തന്റെ വകയായും സുഹൃത്തുക്കളുടെ സഹായത്തോടെയുമായി ഒന്‍പത് പശുക്കളെ ലഭ്യമാക്കിയാണ്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ ഹർഷയുടെ ഭർത്താവ് ഇ.വി. പ്രേമരാജൻ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമൊപ്പം ചാലഞ്ചിൽ പങ്കാളിയായി. ബംഗളൂരുവിലെ റീച്ച് ദ ഹാൻഡ് എന്ന സന്നദ്ധ സംഘടന നൂറ് കന്നുകുട്ടികളെ വാങ്ങി നൽകാൻ തീരുമാനിച്ചു.
മണ്ണുത്തിയിലേയും പൂക്കോട്ടേയും വെറ്ററിനറി കോളജുകളിലെയും ബത്തേരി ഗവ.സർവജന സ്കൂളിലെയും സെന്റ് മേരീസ് കോളജിലേയും വിദ്യാർത്ഥികളും പേരാവൂർ മണത്തണ വാട്ട്സ് ആപ് ഗ്രൂപ്പ് പ്രവർത്തകരും നിറഞ്ഞ മനസ്സോടെ പങ്കാളികളായി. ഏതാനും മാസങ്ങൾക്കുള്ളിൽ അറുപതോളം കറവ പശുക്കളും 250 കിടാരികളും എല്ലാം നഷ്ടപ്പെട്ട ക്ഷീരകർഷകരുടെ വീടുകളിലെത്തി. അതിനിടയിൽ ഹർഷയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലും പദ്ധതിക്ക് തുടക്കംകുറിച്ചു.
ശാന്തയുടെ അമ്മിണിക്കുട്ടി
പ്രളയത്തിൽ മുങ്ങിയ നാളുകൾക്ക് ഒരു വർഷമാകുന്നു. ഏതാനും ദിവസം മുന്‍പ് സുൽത്താൻബത്തേരി ഗവ. സർവജന സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും എടവക എള്ളുംമന്ദം ചേർക്കോട് കോളനിയിലെ ശാന്തയുടെ വീട്ടിലെത്തി. കഷ്ടിച്ച് ഒരു കൊല്ലം മുന്‍പ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ അന്‍പത്താറായിരം രൂപ ചെലവിട്ട് അവർ വാങ്ങി നൽകിയ അമ്മിണിക്കുട്ടിയെന്ന പശുവിനെ കാണാൻ. എല്ലാം നഷ്ടമായൊരു കാലത്ത് തങ്ങൾ വാങ്ങി നൽകിയ പശു രണ്ടു കുട്ടികളും പ്രായമായ അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന് അതിജീവനത്തിനുള്ള മാർഗ്ഗമായി മാറിയത് കണ്ടപ്പോൾ എല്ലാവരുടെയും മനസ്സ് നിറഞ്ഞു. ഇപ്പോൾ പ്രതിദിനം ശരാശരി 22 ലിറ്റർ പാൽ സൊസൈറ്റിയിൽ കൊണ്ടുകൊടുക്കാൻ ശാന്തയ്ക്ക് കഴിയുന്നുണ്ട്. അതുപോലെ മൊയ്തുവിന്റെയും ശശിയുടെയും റെജിയുടെയും സേവ്യറിന്റെയുമൊക്കെ വീടുകളിൽ പുതിയ പ്രതീക്ഷകൾ തളിരിട്ടു വളരുകയാണ്.
ഡൊണേറ്റ് എ കൗ ചലഞ്ച് ഇപ്പോഴും തുടരുകയാണ്. അടുത്ത ഒരു മാസത്തിനുള്ളിൽ മൂന്നോ നാലോ പശുക്കളെക്കൂടി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഹർഷയുടെ സഹപ്രവർത്തകർ. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും പദ്ധതി സ്ഥാനംപിടിച്ചു. സർക്കാർ തലത്തിലുൾപ്പെടെ ബഹുമതികളും അംഗീകാരങ്ങളും തേടിയെത്തുന്പോഴും കൽപറ്റ ബ്ലോക്കിലെ ക്ഷീരകർഷകരുടേയും പശുക്കളുടേയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളുടെ തിരക്കിലാണ് ഹർഷ. അമ്മയ്ക്കെപ്പോഴും പശുവിന്റെ കാര്യമേ പറയാനുള്ളൂ എന്ന പരാതി തീരാതെ മക്കളായ കേശുവും ശങ്കരനും ഒപ്പമുണ്ട്.
ശ്രീജിത് കൃഷ്ണൻ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top