ഹൃദേഷ് ഹോഷിയാർ സിംഗ്!
യോ യോ ഹണി സിംഗ് എന്ന പാട്ടുകാരന്‍റെ ശബ്ദവും ശൈലിയും ഇഷ്ടമില്ലാത്തവർ ഒരുപാടുണ്ട്. എന്നാൽ അയാളുടെ ആരാധകരുടെ എണ്ണം നോക്കിയാൽ ആ ഇഷ്ടക്കേട് നിഷ്പ്രഭമാകും. ആരാധകരിൽ ഉന്മാദം നിറയ്ക്കുന്ന കലാകാരനാണ് ഹണി സിംഗ്. ഒരുപക്ഷേ രാജ്യത്ത് ഇപ്പോൾ ഏറ്റവുമധികം ഇ-മെയിലുകളും സന്ദേശങ്ങളും കമന്‍റുകളും ലഭിക്കുന്ന സംഗീതജ്ഞൻ ഹണി സിംഗ് ആയിരിക്കും. ആരാധകരുടെ ചോദ്യങ്ങളുടെ ആകെത്തുക ഏതാണ്ട് ഇപ്രകാരമത്രേ- എങ്ങനെയാണ് താങ്കളെപ്പോലെ ആവുക?! അടുത്തയിടെ ഇൻസ്റ്റഗ്രാമിൽ ലൈവിലൂടെ വന്ന് ഹണി സിംഗ് ഈ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു- ലോകമെന്പാടുമുള്ള എല്ലാത്തരം സംഗീതവും കേൾക്കുക!

ഹൃദേഷ് ഹണി സിംഗ്

ഹൃദേഷ് സിംഗ് എന്ന യഥാർഥ പേരുകേട്ടാൽ പെട്ടെന്ന് ആളെ പിടികിട്ടില്ല. അമ്മ വിളിക്കുന്ന ഓമനപ്പേരായ ഹണി സിംഗ് എന്നു പറഞ്ഞാലേ സംഗീതലോകത്തെ പുതിയ ഹിപ്-ഹോപ് നെഞ്ചിടിപ്പിനെ മനസിലാകൂ. പഞ്ചാബിന്‍റെ തനതു ഭാംഗ്ര സംഗീതം കലർത്തിയ പുതിയ സിംഗിൾ പ്രഖ്യാപിച്ചതോടെയാണ് ഹണി സിംഗിന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ ആരാധകരുടെ തള്ളിക്കയറ്റം. ഇൻസ്റ്റഗ്രാം ലൈവിൽ അദ്ദേഹം ഇത്രകൂടി പറഞ്ഞു- എനിക്കു വരുന്ന സന്ദേശങ്ങൾ വായിക്കുന്പോൾ മനസിലാകുന്നത് ആളുകൾക്ക് ഞാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് വ്യക്തമായി അറിയില്ലെന്നാണ്. മ്യൂസിക് പ്രൊഡക്ഷനിൽ ഒട്ടേറെ കാര്യങ്ങളുണ്ട്. ലോകത്തെ വിവിധ സംഗീതധാരകൾ കേൾക്കുന്നത് നിങ്ങൾക്കു സ്വന്തമായ ബീറ്റുകൾ ഒരുക്കാനുള്ള ഉൾക്കാഴ്ച നൽകും. മറ്റുള്ളവരെക്കൊണ്ടു പാടിക്കാനും നിങ്ങൾക്കു സ്വയം പാടാനും അതു സഹായിക്കും. സത്യത്തിൽ എല്ലാ ദിവസവും പഠിക്കുകയാണ് വേണ്ടത്. ഞാൻ ഈ രംഗത്തുവന്നിട്ട് ഏതാണ്ട് 16 കൊല്ലമായി. ഇപ്പോഴും ദിവസവും എന്തെങ്കിലുമൊരു പുതിയ കാര്യം പഠിക്കും.

ബീയിംഗ് ഹോഷിയാർ

പഞ്ചാബിലെ കാർഷിക ഗ്രാമമായ ഹോഷിയാർപുരിലെ സിക്ക് കുടുംബത്തിൽ 1983ലാണ് ഹണി സിംഗ് ജനിച്ചത്. പിന്നീട് ഡൽഹിയിലേക്കു മാറി. ലണ്ടനിലെ ട്രിനിറ്റി കോളജിലായിരുന്നു സംഗീത പഠനം. സംഗീതത്തിന്‍റെ വഴിയിലേക്കു തിരിയാൻ ആദ്യം മാതാപിതാക്കൾ സമ്മതിച്ചിരുന്നില്ല. എന്‍റേതൊരു കച്ചവട കുടുംബമാണ്. പാട്ടുകാരനാകാൻ എളുപ്പമല്ലാത്ത സാഹചര്യം. അതിനായി എനിക്ക് അച്ഛനോടു വഴക്കിടേണ്ടി വന്നിട്ടുണ്ട്- ഹണി സിംഗ് ഓർമിക്കുന്നു.

സുഹൃത്ത് ദിൽജിത് ദൊസാഞ്ചിനൊപ്പം പുറത്തിറക്കിയ പാട്ട് ലാക് 28 കുടീ ദാ ബിബിസിയുടെ ഏഷ്യൻ ഡൗണ്‍ലോഡ് ചാർട്ടിൽ ഒന്നാമതെത്തിയതോടെ ഹണി സിംഗിന്‍റെ രാശി തെളിഞ്ഞു. 2011ലായിരുന്നു അത്. ഇന്‍റർനാഷണൽ വില്ലേജർ എന്ന ആൽബവും ഹിറ്റ് ചാർട്ടുകളിൽ മുന്നിലെത്തി. തുടരെ സിംഗിളുകളും ആൽബങ്ങളും സിനിമാപ്പാട്ടുകളും ഹിറ്റുകളായി. 2012ൽ കോക്ക്ടെയിൽ, മസ്താൻ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾക്ക് റെക്കോർഡ് പ്രതിഫലമാണ് ഹണി സിംഗ് നേടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എഴുപതു ലക്ഷമായിരുന്നു ഇതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. അക്കൊല്ലംതന്നെ യുട്യൂബ് ട്രെൻഡിംഗ് വീഡിയോസിൽ ആദ്യപത്തിൽ രണ്ടു സ്ഥാനങ്ങൾ ഹണി സിംഗ് നേടി.

ചെന്നൈ എക്സ്പ്രസ് (ലുങ്കി ഡാൻസ് പാട്ട് ഇന്നും സൂപ്പർ ഹിറ്റ്), ബോസ് എന്നീ ചിത്രങ്ങളിലെ പാട്ടുകൾ ഹണി സിംഗിന്‍റെ പേര് ലോകമെന്പാടുമെത്തിച്ചു. അഭിനേതാവായും അദ്ദേഹം തിളങ്ങി.

പ്രാദേശിക പാട്ടുകാരെ വളർത്തിക്കൊണ്ടുവരാൻ ഹണി സിംഗ് എക്കാലവും ശ്രമിച്ചിട്ടുണ്ട്. ഹിന്ദിയിലും പഞ്ചാബിയിലും പാടാൻ ഇഷ്ടപ്പെടുന്ന അദ്ദേഹം ഒരിക്കൽ ഇംഗ്ലീഷ് വരികൾ പാടാൻ വിസമ്മതിച്ചിരുന്നു. നമ്മുടെ രാജ്യത്തെ ഭാഷയിൽ മാത്രമേ പാടൂ എന്നാണ് ഹണി സിംഗിന്‍റെ പക്ഷം. ഇന്ത്യയിലെ ഭാഷകളിൽ പാടുന്നതിന് പാശ്ചാത്യർക്കുമുന്നിൽ നാം എന്തിനു മടിക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം.

അയ്യോ, യോ വിവാദം

ആരാധകരിൽ നിറയ്ക്കുന്ന ഉന്മാദംപോലെയാണ് ഹണി സിംഗ് ഉണ്ടാക്കുന്ന വിവാദങ്ങളും. വരികളിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നിറയ്ക്കുന്നതിനെതിരേ ഒട്ടേറെത്തവണ വിമർശനങ്ങൾ ഉയർന്നു. ഇതിനെ അനുകൂലിക്കാനും എതിർക്കാനും ഒട്ടേറെയാളുകളുണ്ടായിരുന്നു. പുതിയ ഗാനമായ മഖ്നയിലെ വരികളിലെ അശ്ലീലത്തിന്‍റെ പേരിൽ കേസും എത്തി. പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷൻ നൽകിയ പരാതിയിലാണ് ഈ മാസമാദ്യം കേസെടുത്തത്.

വെള്ളിവെളിച്ചത്തിൽനിന്ന് ഇടയ്ക്കിടെ കാണാതാകലും ഹണി സിംഗിന്‍റെ പതിവാണ്. 2014ൽ പെട്ടെന്ന് സംഗീതരംഗത്തുനിന്ന് വിട്ടുനിന്ന അദ്ദേഹം ഒരു കൊല്ലത്തിനു ശേഷമാണ് തിരിച്ചെത്തിയത്. മാധ്യമങ്ങളിൽനിന്ന് പരമാവധി അകലം പാലിക്കാൻ ശ്രമിക്കുകയും ചെയ്തു. 2016ൽ വീണ്ടും അദ്ദേഹത്തെ കാണാതായി. ഒന്നരക്കൊല്ലമാണ് അത്തവണ വിട്ടുനിന്നത്. ബൈപോളാർ ഡിസോർഡർ മൂലമായിരുന്നു ഇതെന്നായിരുന്നു വാർത്തകൾ. അക്കാലത്തുതന്നെ ഒരു അപകടത്തിൽപ്പെടുകയും ചെയ്തു. കഴിഞ്ഞവർഷം മഖ്ന എന്ന ഗാനത്തിലൂടെയായിരുന്നു പിന്നത്തെ തിരിച്ചുവരവ്. വിവാദങ്ങളുണ്ടായെങ്കിലും പാട്ട് സൂപ്പർ ഹിറ്റായി.

വിവാദങ്ങൾക്കെല്ലാമപ്പുറം തിളങ്ങുന്നതാണ് ഹണി സിംഗിന്‍റെ കഴിവുകളെന്നതിനു തെളിവാണ് അദ്ദേഹം നേടിയ എണ്ണമറ്റ പുരസ്കാരങ്ങൾ., ആർപ്പുവിളിച്ചെത്തുന്ന ആരാധകരും.
ഗ്രാമത്തിന്‍റെ പേരുപോലെത്തന്നെ ഹണി സിംഗ് എപ്പോഴും ഹോഷിയാർ!

ഹരിപ്രസാദ്‌