ഇങ്ങനെയും ഒരു ഇന്ദ്രജാലക്കാരൻ
തലമുറകളായി മാജിക് ഒരു വിനോദകലയാണ്. കൗതുകവും അദ്ഭുതവും അന്പരപ്പും സൃഷ്ടിക്കുന്ന ജാലവിദ്യകൾ കാണിക്കുന്നതിൽ അപാരമായ കൈയടക്കവും ഏകാഗ്രതയും ഒരു മാന്ത്രികന് ആവശ്യമാണ്. അതോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും കൂടിയാകുന്പോൾ ഈ വിനോദം ജനകീയമാകും. ഈ അവസരത്തിലാണ് മജീഷ്യൻനാഥിന്‍റെ പ്രസക്തിയേറുന്നത്. മദ്യം, മയക്കുമരുന്ന്, കാൻസർ, എയ്ഡ്സ്, മാലിന്യം ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ, ഉൗർജസംരക്ഷണം, ജങ്ക് ഫുഡിനെതിരെ ജീവിതശൈലിരോഗങ്ങൾ എന്നീ വിഷയങ്ങൾ എല്ലാം നാഥിന്‍റെ മാന്ത്രികതൊപ്പിയിലുണ്ട്.

സ്കൂളുകൾ കേന്ദ്രീകരിച്ചു പ്രോഗ്രാം അവതരിപ്പിക്കുന്നത് ?

തുടക്കത്തിലെ പറയട്ടെ ആരോഗ്യം ഉള്ള ഒരു തലമുറയെയാണ് ഞാൻ സ്വപ്നം കാണുന്നത്. 20 വർഷമായി മലയാളി കൂടുതൽ രോഗങ്ങളെ ക്ഷണിച്ചുവരുത്തവാൻ തുടങ്ങിയിട്ട്. 20 വർഷമായി ഇത്രയും ആശുപത്രികൾ ഉണ്ടായിട്ട്. 20 വർഷമായി പാക്കറ്റ് ഫുഡുകൾ അടുക്കളയിൽസ്ഥാനം പിടിച്ചിട്ട്. ആശുപത്രികൾ കൂടുന്നതുകൊണ്ട് മനസിലാക്കാവുന്നത് മലയാളി കൂടുതൽ രോഗികളാകുന്നതിന്‍റെ തെളിവല്ലേ? ഞാൻ 39 വർഷമായി ഈ ബോധവത്കരണ മാജിക്‌ഷോ തുടങ്ങിയിട്ട്. ആദ്യമൊക്കെ കവലകളിലായിരുന്നു. അതിനുശേഷം വഴിയരുകുകളിലായി.

പിന്നീട് സ്കൂൾ തെരഞ്ഞെടുത്തു.നല്ല ശീലങ്ങൾ എന്നതുപോലെ മോശം ശീലങ്ങളും ഉത്ഭവിക്കുന്നത് വ്യക്തി കുട്ടിയായിരിക്കുന്പോഴാണ്. അവരെ ശാരീരികാരോഗ്യമുള്ള ഒരു തലമുറയാക്കി മാറ്റുകയെന്ന ദൗത്യമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്. ഒരിക്കൽ ആലപ്പുഴ ജില്ലയിൽ ഒരു സ്കൂളിൽ പോയപ്പോൾ പരിപാടിക്ക് മുന്പ് പരിസരം പഠിക്കുക എന്‍റെ ഒരു ശൈലിയാണ്. അങ്ങനെ സ്കൂളിൽ രാവിലെ ഒരു കുട്ടിയെ കണ്ടു.

ക്ലാസ് സമയമായപ്പോൾ കുട്ടി വായിൽ നിന്നു വിരലുകൊണ്ട് എന്തോ തോണ്ടി പുറത്തുകളഞ്ഞു. പൈപ്പിൽ നിന്നു വായ് കഴുകി ഓടുന്നു. ഞാൻ അതെന്താണെന്ന് അന്വേഷിച്ചപ്പോൾ അത് ശംഭു തന്നെ എന്ന് ഉറപ്പിച്ചു. അച്ഛന്മാർ വീട്ടിൽ മയക്കുമരുന്നു സൂക്ഷിക്കുന്നതിന്‍റെ ഒരു നേർകാഴ്ചയാണ്. ഇത് കേരളത്തിൽ തന്നെയാണ് നടക്കുന്നത് എന്ന് ഓർക്കണം. അച്ഛന്‍റെയോ, ജ്യേഷ്ഠന്‍റെയോ ശീലങ്ങൾ കുട്ടികൾക്ക് പ്രേരകമാകാറുണ്ട്.

സ്കൂൾ കുട്ടികൾക്കിടയിൽ ഈ ശീലം കണ്ടുവരുന്നുണ്ടല്ലോ ? ശാശ്വതമായ ഒരു പ്രതിവിധി കണ്ടെത്താമോ ?

നല്ല അച്ഛൻ, നല്ല അമ്മ, ജ്യേഷ്ഠൻ തുടങ്ങിയ റോൾ മോഡലുകൾ ഉണ്ടാകണം. കുറെ വർഷങ്ങൾക്ക് മുന്പ് സെൻട്രൽ ജയിലിൽ പ്രോഗ്രാമിന് പോയപ്പോൾ 850 തടവുകാരേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ വർഷം പോയപ്പോൾ 1300 ന് മുകളിലാണ് തടവുകാർ. 1992 ൽ 400 വിവാഹമോചന കേസുകൾ ഉണ്ടായിരുന്നു. ഇന്നത് 4,000 ആയി. ഇന്ന് ഒരു നല്ല റോൾ മോഡൽ നമ്മുടെ കുട്ടികൾക്കില്ല. നാം ഒരു നല്ല മാതൃകയാകാൻ ശ്രമിക്കണം. കേരളത്തിൽ ഒരു പരസ്യവും ഇല്ലാതെ രണ്ടുകോടി രൂപയ്ക്ക് സ്കൂളിന്‍റെ പരിസരത്തും മറ്റിടങ്ങളിലുമായി നിൽക്കുന്ന ഒന്നാണ് ചുണ്ടിനടിയിൽ തിരുകിവയ്ക്കുന്ന മയക്കുമരുന്ന്. ഇതിനെതിരേയുള്ള പ്രവർത്തനം പഞ്ചായത്തു തലത്തിൽ തുടങ്ങണം. അധ്യാപകരും ജനപ്രതിനിധികളും രക്ഷിതാക്കളും എല്ലാം ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

കുട്ടികളുടെ ആരോഗ്യകാര്യത്തിൽ നാം എന്തൊക്കെ ശ്രദ്ധിക്കണം‍?

പരസ്യങ്ങളുടെ മായാലോകത്താണ് ഇന്ന് മലയാളി ജീവിക്കുന്നത്. അവരുടെ വളർച്ചക്ക് എന്ന് പറഞ്ഞ് വരുന്ന പരസ്യം കാട്ടി വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ യാതൊരു ആവശ്യവും ഇല്ല. നമ്മുടെ പരിസരത്ത് തന്നെ ലഭിക്കുന്ന ശുദ്ധമായ ആഹാരപദാർത്ഥങ്ങൾ തന്നെ മതി അവരുടെ വളർച്ചയ്ക്ക്്. ഇത് തുറന്നുപറയുന്നതുകൊണ്ടുതന്നെ പല സംഘടനകളും എന്നെ പരിപാടിയിൽനിന്ന് ഒഴിവാക്കാറുണ്ട്. ഈ കഴിഞ്ഞ ദിവസം ഒരു വനിതാ കോളജിൽ പോയപ്പോൾ സംഘാടകരിൽ ഒരാളായ ഒരു വനിത പറഞ്ഞു, സാർ ഇവിടെ ലെഗിൻസിന്‍റെയും, ജീൻസിന്‍റെയും കാര്യം പറയണ്ട. ഈ ലെഗിൻസ് ഒരു അടിവസ്ത്രമാണെന്ന് ഞാൻ എല്ലായിടത്തും പറയാറുണ്ട്.

പാട്രീഷ്യയെന്ന ഒരു വിദേശവനിത സ്ത്രീകളുടേയും കുട്ടികളുടേയും അടിവസ്ത്രമായി ഡിസൈൻ ചെയ്തതാണ് ഈ ലെഗിൻസ്. ഇത് ധരിക്കുന്ന നമ്മുടെ സഹോദരിമാർക്കറിയില്ല. അതുപോലെ ജീൻസ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശരീരത്തിന്‍റെ രഹസ്യഭാഗങ്ങളിൽ പൂപ്പൽ പോലുള്ള അണുബാധ ഉണ്ടാകുന്നു. എല്ലാം അറിയാമെന്ന് ധരിക്കുന്നു. മലയാളി വെറും പൂജ്യമാണ്. കാരണം ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന ഇന്ത്യൻ സമൂഹം മലയാളിയാണ്. ലോവേസ്റ്റ് പാന്‍റ്സ് എന്ന ആശയത്തിലൂടെ ഏതോ ജട്ടികന്പനിയുടെ പരസ്യം ഒരു പൈസപോലും ചെലവാക്കാതെ കന്പനി യുവതലമുറയെ ഏൽപിച്ചിരിക്കുകയാണ്. യുവതീയുവാക്കൾക്ക് ഒരു തിരിച്ചറിവ് ആവശ്യമാണ്. ഇത്തരം സന്ദേശമാണ് 2 മണിക്കൂർ നീണ്ടു നിൽക്കുന്ന എന്‍റെ പ്രോഗ്രാമിലുടനീളം.

രജനി