അംബർനാഥ് റെയിൽവേ സ്റ്റേഷന് സമീപം നടന്ന മാലപൊട്ടിക്കൽ കേസിലെ പ്രതിയെ സാഹസികമായി പിടികൂടി. സർക്കാർ റെയിൽവേ പോലീസിന്‍റെയും റെയിൽവേ സംരക്ഷണ സേനയുടെയും സംയുക്തവും തന്ത്രപരവുമായ നീക്കത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്.

റെയിൽവേ ട്രാക്കുകളിലൂടെയുള്ള അതിസാഹസികമായ പിന്തുടർച്ചക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്. സുരക്ഷാ ഏജൻസികളുടെ ശ്രദ്ധേയമായ ഈ നീക്കം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സെപ്റ്റംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അംബർനാഥിൽ നിന്ന് വിഠൽവാഡിയിലേക്ക് പഠനാവശ്യത്തിനായി യാത്ര ചെയ്യുകയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിയായ കൃഷ്ണ കഹാർ ആകാശപാതയിൽ നിൽക്കുമ്പോൾ, പ്രതിയായ മുകേഷ് കോലി പെട്ടെന്ന് അടുത്തെത്തി സ്വർണ്ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.



കൃഷ്ണ ഉടൻ തന്നെ കല്യാൺ റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തി വിവരം നൽകി. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത ജി.ആർ.പിയും ആർ.പി.എഫും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മോഷണം നടന്ന സ്ഥലത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥർ, മോഷ്ടാവ് വീണ്ടും അതേ സ്ഥലത്ത് തന്നെ മടങ്ങിയെത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി.

ഈ സാധ്യത മുൻനിർത്തി ഒക്ടോബർ ഒന്നിന് പോലീസ് ആകാശപാതയിൽ രഹസ്യമായി കെണി ഒരുക്കി. പോലീസിന്‍റെ തന്ത്രപരമായ നീക്കം വിജയിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മോഷണം നടന്ന സ്ഥലത്തേക്ക് മുകേഷ് കോലി വീണ്ടും എത്തിയതോടെ കെണിയിലായി.

പിടിയിലാകുമെന്ന് ഉറപ്പായ നിമിഷം, പ്രതി ആകാശപാതയിൽ നിന്ന് നേരെ റെയിൽവേ ട്രാക്കുകളിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പോലീസുദ്യോഗസ്ഥർ ഉടൻ തന്നെ പിന്നാലെ പാഞ്ഞു. റെയിൽവേ ട്രാക്കിൽ വെച്ച് നടന്ന സാഹസികമായ പിന്തുടർച്ചക്കൊടുവിൽ മുകേഷ് കോലിയെ പോലീസ് പിടികൂടുകയായിരുന്നു.

ഒരു വലിയ അപകടം ഒഴിവാക്കാനും ഈ ഇടപെടലിലൂടെ സാധിച്ചു. സംഭവത്തിൽ വിദ്യാർത്ഥിക്ക് യാതൊരു പരിക്കും ഏറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. അറസ്റ്റിലായ മുകേഷ് കോലി ഒരു മെസ്സിലെ ജോലിക്കാരനാണ്. കടുത്ത സാമ്പത്തിക ഞെരുക്കമാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാൾ പോലീസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കവർച്ചയുടെ നിർണ്ണായക നിമിഷങ്ങളും, പ്രതിയുടെ റെയിൽവേ ട്രാക്കിലേക്കുള്ള സാഹസിക ചാട്ടവും ഉൾപ്പെടെ മുഴുവൻ സംഭവങ്ങളും ആകാശപാതയിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ നിയമനടപടികളുടെ ഭാഗമായി കൈമാറി.