ട്രംപിന്‍റെ വിമാനം ക‌ട്ടപ്പുറത്ത്!; 700 കോടിക്ക് വാങ്ങിയ വിമാനം വിറ്റാൽ കിട്ടുക 100 കോടി രൂപ മാത്രം
Thursday, March 25, 2021 6:42 PM IST
ട്രംപിന്‍റെ ഇഷ്ട വിമാനം ക‌ട്ടപ്പുറത്ത്! ന്യൂയോര്‍ക്കിലെ ഓറഞ്ച് കൗണ്ടി എയര്‍ പോര്‍ട്ട് റാംപിലാണ് ഇപ്പോൾ വിമാനമുള്ളത്. 2010 ല്‍ പോള്‍ അലനില്‍ നിന്നാണ് ഡോണള്‍ഡ് ട്രംപ് ഈ ബോയിംഗ് 757 വിമാനം വാങ്ങിയത്. 228 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ഈ വിമാനം ട്രംപ് പുതുക്കിപ്പണിത് 43 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാക്കി മാറ്റി.



കിടപ്പുമുറി, ഭക്ഷണശാല, ഗെസ്റ്റ് സ്യൂട്ട്, ഡൈനിങ് റൂം, വിഐപി ഏരിയ, ഗാലറി എന്നിങ്ങനെ വിമാനം പരിഷ്കരിച്ചു. ഇരിപ്പിടങ്ങളിലെ ഹെഡ്റെസ്റ്റിൽ 24 കാരറ്റ് സ്വര്‍ണത്തില്‍ കു‌ടുംബ ചിഹ്നം പതിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ പറക്കുന്നതിന് ഏതാണ്ട് 15,000 ഡോളര്‍ (10 ലക്ഷം രൂപ) മുതല്‍ 18,000 ഡോളര്‍ (13 ലക്ഷം രൂപ) വരെയാണ് ചെലവ്.



വിമാനം ഇനി പറക്കണമെങ്കില്‍ വലിയൊരു തുക മുടക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇരട്ട എൻജിനുകളില്‍ ഒന്ന് പൂര്‍ണമായും കേടാണ്. ഇതിനു മാത്രം പത്തു ലക്ഷം ഡോളറിലേറെ ചെലവ് കണക്കാക്കപ്പെടുന്നു. മറ്റേ എൻജിനും കേടാണ്. ഇനി വിമാനം വിൽക്കാമെന്ന് കരുതിയാലും സംഗതി എളുപ്പമല്ല. ഏകദേശം 725 കോടി രൂപയിലധികം മുടക്കിയാണ് ‌ട്രംപ് വിമാനം വാങ്ങിയത്. ഇന്ന് ഈ വിമാനം വിറ്റാൽ ഏകദേശം 100 കോടി രൂപയ്ക്കടുത്ത് തുക മാത്രമാണ് ലഭിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.