ഫാസ്റ്റ് ഫുഡില്‍ ലോക്കായി! വീടിനു പുറത്തിറങ്ങാൻ ഒടുവിൽ ക്രെയിൻ
Friday, October 30, 2020 5:37 PM IST
അമിതമായാല്‍ അമൃതും വിഷം. ബ്രിട്ടനിലെ കേംബര്‍ലി പട്ടണത്തില്‍ താമസിക്കുന്ന മുപ്പതുകാരനായ ജേസണ്‍ ഹോള്‍ട്ടന്‍റെ അനുഭവം അറിഞ്ഞാല്‍ ഫാസ്റ്റ്ഫുഡിനോടു പലരും ഇന്നുതന്നെ മുഖം തിരിക്കും.

ഫാസ്റ്റ് ഫുഡ് കഴിച്ചുകഴിച്ച് ഒടുവില്‍ ഫ്ളാറ്റിനുള്ളില്‍നിന്നു പുറത്തിറങ്ങാന്‍ പോലും ആകാതെ അഞ്ചു വര്‍ഷമാണ് ജേസണ്‍ കുടുങ്ങിയത്. ക്രെയിന്‍ അടക്കമുള്ള വന്‍ സന്നാഹത്തിന്‍റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ജേസണ്‍ ഹോള്‍ട്ടണ്‍ ഒടുവിൽ തന്‍റെ മുറിക്കു പുറത്തെത്തിയത്. ജേസണിന്‍റെ തീറ്റക്കഥ ഇങ്ങനെ:

ബാല്യകാല"പ്രണയം'

ബാല്യം മുതല്‍ ബ്രിട്ടീഷുകാരനായ ജേസണിനു ഭക്ഷണത്തോടായിരുന്നു പ്രണയം. അമ്മയുണ്ടാക്കി തരാറുള്ള ഭക്ഷണമായിരുന്നു കുട്ടിക്കാലത്ത് ഇഷ്ടം. പതുക്കെ അവന്‍ തടിയനായി മാറി. എന്നാൽ, ശരീരം തടിവയ്ക്കുന്പോഴും അവനു കൂസലൊന്നുെം ഇല്ലായിരുന്നു. ഏതു കാര്യത്തിനും മുന്നിൽ കാണും.

എന്നാൽ, വളരുന്തോറും ജേസണിന്‍റെ രുചികള്‍ക്കും മാറ്റം സംഭവിച്ചു. അമ്മയുണ്ടാക്കി നല്‍കാറുള്ള ഭക്ഷണത്തില്‍നിന്ന് അവന്‍ പതിയെ ഫാസ്റ്റ് ഫുഡിന്‍റെ ലോകത്തേക്കു കടന്നു. കൃത്രിമരുചികളോടു തോന്നിയ പ്രണയം വൈകാതെ ജേസണെ ഫാസ്റ്റ് ഫുഡിന് അടിമയാക്കി മാറ്റി.



ലൈഫ് മാറ്റിയ ഹോം ഡെലിവറി

ഫാസ്റ്റ് ഫുഡിന്‍റെ പ്രശ്നങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ടാകും. പക്ഷേ, ഇത്ര ഭീകരമായ ഒരവസ്ഥ കേട്ടുകാണില്ല. 2014ല്‍ ഹോം ഡെലിവറി ആപ്പില്‍ അംഗമായതോടെയാണ് ജേസണിന്‍റെ ജീവിതം മാറിമറിയുന്നത്. അങ്ങനെ വീട്ടിൽ വരുത്തി തീറ്റ തുടങ്ങിയതോടെ വീടിനു പുറത്തിറങ്ങാന്‍ പോലും മടിയായി. കഴിക്കുന്നതു ഒരു ലഹരിയായി മാറി. വര്‍ഷങ്ങളോളം അവന്‍ വീടിനുള്ളിൽ തന്നെ ചെലവഴിച്ചു. ഓണ്‍ലൈനായി ഭക്ഷണം ഓർഡര്‍ ചെയ്തു കഴിക്കുകയാണു പ്രധാന വിനോദം.

ചോക്ലേറ്റ്, ചിപ്സ്, ഇറച്ചി, സാന്‍വിച്ച്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയാണ് ജേസണിന്‍റെ ഇഷ്ട വിഭവങ്ങൾ. കബാബ് മാംസവും ചിപ്പുകളും, ചിലപ്പോള്‍ ചൈനീസ് ഭക്ഷണം. ശേഷം ഒരു ലിറ്റര്‍ ഓറഞ്ച് ജ്യൂസ്, ഡയറ്റ് കോക്ക്... കൂടാതെ അതിരാവിലെ വരെ സാന്‍ഡ്‌വിച്ചുകളും ലഘുഭക്ഷണങ്ങളും. ഇതൊക്കെയാണ് പ്രധാനമായും ജേസണിന്‍റെ മെനു.

ഭക്ഷണപ്രിയം അതിരുകടന്നതോടെ രാജ്യത്തെ ഏറ്റുവും വലിയ തടിയന്‍മാരുടെ ലിസ്റ്റില്‍ ജേസണ്‍ കയറിപ്പറ്റി. ബ്രിട്ടണിലെ ഏറ്റവും തടിച്ച ആളുകളുടെ പട്ടികയില്‍ അമ്പതാം സ്ഥാനത്താണ് ഈ മുപ്പതുകാരൻ.

ഇടിച്ചുനിന്ന ജീവിതം

"അനങ്ങാന്‍ പോലും സാധിക്കാത്ത ഒരു ഘട്ടത്തിലെത്തുന്നതു വരെ ഭക്ഷണം കഴിച്ചു. സഹായത്തിന് ആരെയും വിളിക്കാതെ താമസിക്കുന്നിടത്തു തന്നെ കിടന്നുറങ്ങുന്നതില്‍ സന്തുഷ്ടനായിരുന്നു. കിടക്കുന്നിടത്തുനിന്ന് അനങ്ങാനാവാതെ വന്നതോടെ ജീവിതം മരണത്തിനു വേണ്ടി വിട്ടുകൊടുക്കാന്‍ വരെ തീരുമാനിച്ചു.

ഹൃദയം നിലയ്ക്കാനായി കാത്തുനിന്നു. ജീവിതത്തില്‍ ഇനി ബാക്കിയില്ലെന്നു തോന്നിപ്പോയി.' ആശുപത്രി കിടക്കയില്‍നിന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജേസണ്‍ പറഞ്ഞു.

ജീവിതത്തിലേക്ക്

മരണത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ദിനരാത്രങ്ങള്‍ക്കൊടുവില്‍ ഇനിയും ജീവിക്കാന്‍ ജേസണിന് ആഗ്രഹം തോന്നി. ഇതോടെ ചികിത്സയ്ക്കു പോവാന്‍ ജേസണ്‍ തീരുമാനിച്ചു. എന്നാല്‍, പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ശരീരം. ഒടുവില്‍ സഹായത്തിനായി രക്ഷാപ്രവര്‍ത്തകരെ വിളിച്ചുവരുത്തി. അവർ എത്തി ആളെ കണ്ടപ്പോൾ ഞെട്ടി. ഒരു വാതിലിൽകൂടിയും പുറത്തേക്ക് ഇറക്കാനാവില്ല.

ഏഴു മണിക്കൂര്‍

ഒരു പ്രദേശം മുഴുവന്‍ നെഞ്ചിടിപ്പോടെയായിരുന്നു അവനെ വീടിനു പുറത്തിറക്കാനുള്ള 'ഓപ്പറേഷൻ ജേസൺ' കണ്ടത്. 30 രക്ഷാപ്രവര്‍ത്തകർ ഏഴു മണിക്കൂറോളമാണ് അധ്വാനിച്ചത്. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലായിരുന്നു യുവാവ് താമസിച്ചിരുന്നത്. അവനെ പുറത്തിറക്കാൻ കൂറ്റൻ ക്രെയിൻ കൊണ്ടുവരാൻ തീരുമാനിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടെ അബദ്ധത്തില്‍ ജേസണ്‍ താഴെ വീണാല്‍ സീലിംഗ് തകരുമോ എന്ന് ഭയന്നു സ്ട്രക്ചറര്‍ എന്‍ജിനിയര്‍മാര്‍ താഴത്തെ നിലയ്ക്കു താങ്ങ് നല്‍കി. ജേസൺ കിടന്നിരുന്ന മുറിയുടെ ജനാല മുറിച്ചുമാറ്റി. ഏഴു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ അവർ ജേസണിനെ മുറിയില്‍നിന്നു പുറത്തെത്തിച്ചു.



നീണ്ട ആറു വർഷം!

"അതിശയകരമായിരുന്നു അത്, കാരണം ആറു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഞാന്‍ ശുദ്ധ വായു ശ്വസിച്ചത്' - ജേസണ്‍ പറഞ്ഞു. ക്രെയിന്‍ സ്ട്രാപ്പുകൾ ചുറ്റിയതിന്‍റെ വേദന കുറയ്ക്കാൻ അവര്‍ എനിക്കു കോഡീന്‍ (മയങ്ങാനുള്ള മരുന്ന്) നല്‍കിയിരുന്നു. എങ്കിലും ആ ശുദ്ധവായുവും കുളിര്‍ക്കാറ്റും എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു'.

ക്രെയില്‍ ഉപയോഗിച്ചുള്ള ആ ഉയര്‍ത്തിയെടുക്കല്‍ ജേസണിന്‍റെ ജീവനു പോലും ഭീഷണി ഉണ്ടാക്കിയിരുന്നു. സ്ട്രാപ്പ് ശരീരത്തിൽ മുറുകി ശ്വസിക്കാൻ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എന്നാല്‍, അതു കാര്യമാക്കേണ്ടന്നും രക്ഷാപ്രവര്‍ത്തനം തുടരാനും ജേസണ്‍തന്നെ രക്ഷാപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഇപ്പോൾ ഇതു നടന്നില്ലെങ്കില്‍ മുറിയില്‍ കിടന്നായിരിക്കും തന്‍റെ അന്ത്യമെന്നു പറഞ്ഞാണ് അവൻ അവരെ നിർബന്ധിച്ചത്.

മരണം അകലെയല്ല...

സൂപ്പര്‍ ഒബീസ് (പൊണ്ണത്തടിയുള്ളവര്‍) എന്നു വിശേഷിപ്പിക്കപ്പെടുന്ന ജേസണിനെ ഒരു സ്പെഷൽ ആംബുലന്‍സിലാണ് ആശുപത്രിലേക്കു മാറ്റിയത്. അരക്കെട്ടിലും കാലുകളിലും വിട്ടുമാറാത്ത വീക്കവും നീര്‍ക്കെട്ടും ഉണ്ടാകുന്ന ലിംഫോഡെമ എന്ന രോഗത്തിനുള്ള ചികിത്സയ്ക്കാണ് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജേസണിന്‍റെ ജീവിതം അഞ്ചു വര്‍ഷത്തിലേറെ നീളില്ലെന്നാണ് ആദ്യ പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഹൃദയാഘാതം സംഭവിക്കാൻ വലിയ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഏക മകനെ നഷ്ടമാകുമോ എന്ന ഭീതിയിലായിരുന്നു ജേസന്‍റെ അമ്പത്തിരണ്ടുകാരി അമ്മ ലീസ.



ഡെബിറ്റ് കാര്‍ഡ് കീറിക്കളയണം

ബാങ്കിന്‍റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ജേസണ്‍ ഭക്ഷണത്തിന് ഓർഡര്‍ നല്‍കിയിരുന്നത്. ഭക്ഷണം ഓർഡര്‍ ചെയ്യാനായി മാത്രമാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നത്. ഒരിക്കല്‍ ഗ്യാസ്ട്രിക് ബാന്‍ഡ് ശസ്ത്രക്രിയയ്ക്കായി ജേസണിനെ പരിഗണിച്ചിരുന്നു. എന്നാല്‍, നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച് എസ്) അതിനു വിസമ്മതിച്ചു. ശസ്ത്രക്രിയയ്ക്കു പകരം ജേസണിന്‍റെ ഡെബിറ്റ് കാര്‍ഡ് കീറിക്കളയാനായിരുന്നു അവരുടെ നിർദേശം

ഒരു ദിവസം 2,900 രൂപ!

മുപ്പത് പൗണ്ട് അതായത് ഏകദേശം 2,900 രൂപയാണ് ജേസണിന്‍റെ ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള ചെലവ്. വര്‍ഷം പതിനായിരം പൗണ്ടാണ് ജേസണ്‍ ഓണ്‍ലൈന്‍ ഭക്ഷണത്തിനായി ചെലവാക്കുന്നത്. ഈ കഴിപ്പിനിടയില്‍ എപ്പോഴായിരിക്കും ഇയാള്‍ ജോലിക്കു പോകുക എന്നായിരിക്കും ചിന്തിക്കുന്നത്. എന്നാല്‍, കേട്ടോളൂ... ജേസണ്‍ ഹോള്‍ട്ടണ്‍ ജോലിക്കു പോകാറില്ല.

197.6 പൗണ്ടാണ് ഓരോ ആഴ്ചയും ജേസണിന് എംപ്ലോയ്മെന്‍റ് സപ്പോര്‍ട്ട് അലവന്‍സായി ലഭിച്ചിരുന്നത്. ഒപ്പം 112.8 പൗണ്ട് പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്‍റ് എന്ന നിലയിലും ലഭിക്കും. ഇതിനു പുറമെ അമ്മയ്ക്ക് മാസം 200 പൗണ്ട് കൗണ്‍സില്‍ ടാക്സ് റിഡക്ഷ‌ന്‍ സപ്പോര്‍ട്ട് എന്ന നിലയ്ക്കും ലഭിക്കുന്നു. ചുമ്മാ ഇരുന്ന് ഇത്രയും പണം ലഭിച്ചാല്‍ പിന്നെ ആരെങ്കിലും പണിക്കുപോകുമോ എന്നു പറയാന്‍ വരട്ടെ . കൈയിൽ പണം ഉള്ളതുകൊണ്ടല്ല ജേസൺ ജോലിക്കു പോകാതിരുന്നത്.

ശരീരം മാത്രമല്ല

തന്‍റെ ശരീര ഭാരത്തോടും ഉത്ണ്ഠയോടുമുള്ള പോരാട്ടം ജേസണിന് അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടാകാം ഒരു ജോലി നേടുക എന്നത് അയാള്‍ക്ക് അസാധ്യമായി തോന്നിയത്. പലപ്പോഴും ജോലിക്ക് അപേക്ഷിക്കാന്‍ മുതിര്‍ന്നിരുന്നു. എന്നാല്‍, തന്‍റെ ശരീരികവും മാനസികവുമായി ആരോഗ്യത്തിന് അതുമായി ഒത്തുപോകാന്‍ സാധിക്കില്ല എന്ന ഭയമാണ് അയാളെ എല്ലാ കാര്യങ്ങളില്‍നിന്നും പിന്തിരിപ്പിച്ചത്.

കണ്ണീരുമായി അമ്മ

ജേസണിന്‍റെ സ്ഥിതി ഇപ്പോള്‍ വളരെ മോശമാണ്. നീര്‍ക്കെട്ടും രക്തസമ്മര്‍ദം മൂലമുള്ള പ്രശ്നങ്ങളും അയാളുടെ അമിതവണ്ണത്താല്‍ ഉണ്ടായതല്ലെന്നാണ് അമ്മ ലിസ പറയുന്നത്. മകന്‍റെ ഈ അവസ്ഥ അമ്മയെയും വല്ലാതെ ബാധിച്ചു. മകന്‍റെ ജീവന്‍ ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് അവർ. കോവിഡ് മഹാമാരി കാരണം ഇപ്പോള്‍ മുമ്പ് സഹായിച്ചിരുന്നവർക്ക് ഇപ്പോൾ കഴിയുന്നില്ല എന്നതും ഇവരെ വലിയ പ്രതിസന്ധിയിലേക്കു തള്ളിയിരിക്കുന്നു.

തിരിച്ചറിവ്

രാജ്യത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നു ജേസണ്‍ ഇപ്പോള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. ഒരാളുടെ വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ ഫുഡ് സര്‍വീസുകളുടെ എണ്ണം പരിമിതപ്പെടുത്തണം. തന്‍റെ അവസ്ഥയുടെ ഉത്തരവാദിത്തം തനിക്കു മാത്രമാണ്. ഭക്ഷണ വിതരണക്കാര്‍ക്കുകൂടി ചെറിയൊരുത്തരവാദിത്തമുണ്ടായിരുന്നെങ്കില്‍ എനിക്കീ ഗതി വരില്ലായിരുന്നു.- ജേസണ്‍ കുറ്റബോധത്തോടെ പറയുന്നു.

തയാറാക്കിയത്: വൈ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.