3,600 വർഷത്തിനു ശേഷം ഒരു കൊലപാതകം തെളിയുന്നു; ഈജിപ്തിലെ ആ ജോർജ്കുട്ടി ആരാണ്?
Friday, February 19, 2021 10:46 PM IST
മോഹൻലാൽ ചിത്രം ദൃശ്യത്തിലെ കൊലപാതകം ഓർമയില്ലേ? വരുണിനെ കൊന്നതാണെന്ന് പോലീസ് തെളിയിക്കാൻ ശ്രമിക്കുന്ന ദൃശ്യത്തിന്‍റെ രണ്ടാം ഭാഗവും ആറു വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയിരിക്കുകയാണ്. വൻ പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

പറഞ്ഞുവന്നത് ഈജിപ്തിലെ ഒരു കൊലപാതകത്തെക്കുറിച്ചാണ്. കഴിഞ്ഞ ദിവസമോ, മാസമോ, വർഷമോ ഒന്നുമല്ല ഈ കൊലപാതകം നടന്നത്. 3600 വർഷം മുന്പാണ്! സംഭവത്തിന് ദൃശ്യവുമായി ചില ചെറിയ സാമ്യങ്ങളുമുണ്ട്.

സംഭവം എന്താണെന്നല്ലേ? 1960 കാലഘട്ടത്തിൽ ഈജിപ്തിൽ നിന്ന് ലഭിച്ച ഒരു മമ്മിയിൽ ഗവേഷകർ നടത്തിയ പരിശോധനകൾക്കൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെടുന്പോൾ ഇതിന് 40 വയസ് പ്രായമാണ് ഉണ്ടായിരുന്നത്. തലയിൽ ശക്തമായി ആഘാതമേറ്റതാണ് മരണകാരണമെന്നാണ് ഗവേഷകർ പറയുന്നത്.

കോടാലി പോലുള്ള വസ്തുകൊണ്ടാണ് തലയ്ക്ക് അടിച്ചിരിക്കുന്നത്. എക്സ്റേ, സിടി സ്കാൻ, ത്രീഡി ഇമേജിങ് തുടങ്ങിയവ നടത്തിയാണ് കൊലപാതകം ഗവേഷകർ തെളിയിച്ചിരിക്കുന്നത്. കൊലപാതകത്തെ സംബന്ധിച്ച വ്യക്തതയ്ക്കായി കൂടുതൽ പരിശോധനകൾ നടത്തുകയാണ് ഗവേഷകർ.

ദൃശ്യം-2 റിലീസായ സമയത്താണ് ഈ വാർത്തയും പുറത്തുവരുന്നത്. ദൃശ്യത്തിൽ വരുണിനെ കൊന്നതിനു സമാനമായ രീതിയിലുള്ള ആക്രമണം. പക്ഷെ ഈജിപ്തിലെ അന്നത്തെ ജോർജുകുട്ടി ആരാണെന്ന ചോദ്യം അവശേഷിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.