ഒറ്റ പ്രസവത്തിൽ പത്ത് കുട്ടികൾ; അമ്മയുടേത് കെട്ടുകഥ?
Tuesday, June 22, 2021 2:05 AM IST
സൗത്ത് ആഫ്രിക്കകാരിയായ ഗോസിയമെ തമാര എന്ന യുവതി കുറച്ചു ദിവസങ്ങളായി അന്തരാഷ്ട്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഒറ്റ പ്രസവത്തിലൂടെ പത്ത് കുട്ടികൾക്ക് ജന്മം നൽകിയെന്ന ഗോസിയമെയുടെ വെളിപ്പെടുത്തലാണ് അവരെ പ്രശസ്തയാക്കിയത്. 37-കാരിയായ ഗോസിയമെ ഏഴ് ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് ജന്മം നൽകിയതെതെന്നാണ് അവകാശപ്പെട്ടത്. ജൂൺ ഏഴിനായിരുന്നു പ്രസവം. 29 ആഴ്ചയായപ്പോഴാണ് ഗൊലി‌യമെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

'ഡെക്യുപ്ലെറ്റ്സ്' എന്നാണ് ഒറ്റപ്രസവത്തിലുണ്ടാകുന്ന 10 കുട്ടികളെ പറയുന്നത്. ഒറ്റ പ്രസവത്തിലൂടെ പത്ത് കുട്ടികൾക്ക് ജന്മം നൽകി ഗോസിയാമെ റിക്കാർഡ് നേടിയെന്നായിരുന്നു അവകാശ വാദം. എന്നാൽ ഇത്തരമൊരു സംഭവം ഇല്ലെന്നാണ് ദേശിയ- പ്രദേശിക ആരോഗ്യ വിഭാഗം പറയുന്നത്.

ഗോസിയമെയുടെ പ്രസവം വെറു കെട്ടുകഥയാണെന്നുള്ള സംശയമാണ് അധിക‌‌ൃതർ‌ ഇപ്പോൾ പങ്കുപവയ്ക്കുന്നത്. പത്തുകുട്ടികൾ ജീവിച്ചിരിപ്പുണ്ടെന്നുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലത്രേ. ഗോസിയമെയുടെ ആൺസുഹ‌ൃത്ത് ടെബോഗോ സോറ്റെറ്റ്സിയാണ് ഇതുസംബന്ധിച്ച ‌സംശയം ആദ്യം ഉന്നയിച്ചത്. തന്നെ ഇതുവരെ കുഞ്ഞുങ്ങളെ കാണാൻ ഗോസിയമെ അനുവദിച്ചില്ലെന്നും ഇതിൽ എന്തോ ദുരൂഹതയുണ്ടെന്നുമായിരുന്നു ടെബോഗോയുടെ ആരോപണം.

മാത്രമല്ല 10 കുഞ്ഞുങ്ങൾ ജനിച്ചതോടെ ഗോസിയമെയ്ക്ക് ധാരാളം ആളുകൾ പണം അയച്ച് കൊടുത്തിരുന്നു. പണം അയയ്ക്കുന്ന നിർത്തണമെന്നും ടെബോഗോ നേരത്തെ പറഞ്ഞിരുന്നു. ഏതായാലും ഗോസിയമെ പോലീസ് ഇപ്പോ‌ൾ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പണം തട്ടാനുള്ള ഗോസിയമെയുടെ തന്ത്രമായിരുന്നു പ്രസവ കഥയെന്നാണ് പുറത്തുവരുന്ന വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.