അങ്ങാടിപ്പുറം പഞ്ചായത്ത് കരട് വോട്ടർ പട്ടികയിൽ അബദ്ധങ്ങളെന്ന് യുഡിഎഫ്
Sunday, July 27, 2025 5:12 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിന്‍റെ കരട് വോട്ടർ പട്ടികയിൽ അബദ്ധങ്ങൾ ഏറെയെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. വീടുകളൊന്നും ക്രമപ്രകാരമല്ല. ഒരു വീട്ടിലെ പല വോട്ടർമാർ പലയിടങ്ങളിലാണ്. ഒരു വാർഡിലെ വീടുകൾ പലതും മറ്റു പല വാർഡുകളിലേക്കും സ്ഥലം മാറ്റപ്പെട്ടിരിക്കുന്നു.

മരണപ്പെട്ട പലരും പട്ടികയിലുണ്ട്. പലരുടെയും പേരുകൾ ആവർത്തിച്ചിട്ടുണ്ട്. ചില വാഡുകൾ തമ്മിലുള്ള വോട്ടർമാരുടെ എണ്ണത്തിലും അന്തരം വലുതാണ്. വാർഡ് അഞ്ചിൽ 2587 വോട്ടർമാരുണ്ട്. വാർഡ് 13 ൽ 1354 വോട്ടർമാരെയുള്ളൂ. 1233 വോട്ടിന്‍റെ വ്യത്യാസമാണ് കാണുന്നത്.

വാർഡ് അഞ്ചിന്‍റെയും ആറിന്‍റെയും അതിരുകൾ നിർണയിച്ചപ്പോൾ അതിര് ലംഘിച്ചതായി കാണുന്നു. വാർഡ് ആറിലുള്ള വീടുകൾ പലതും വാർഡ് അഞ്ചിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നു. അവ ആറിലേക്ക് മാറ്റണമെന്ന് പരാതി നൽകിയിരുന്നതായി യുഡിഎഫ് ചൂണ്ടിക്കാട്ടി.

ഈ പരാതി പരിശോധിച്ച ഉദ്യോഗസ്ഥർക്ക് പരാതി ശരിയാണെന്ന് ബോധ്യമായപ്പോൾ വീടുകൾ മാറ്റുന്നതിന് പകരം അതിർത്തി തന്നെ മാറ്റുകയും വീടുകൾ കൂട്ടത്തോടെ അഞ്ചിൽ തന്നെ നിലനിർത്തുകയും ചെയ്യുകയാണുണ്ടായത്.

ഇത് കാരണം വാർഡ് ആറിലെ വോട്ട് 662 എണ്ണം വാർഡ് അഞ്ചിലേക്ക് മാറുകയും ആറിലെ വോട്ട് 1891 ആയി കുറയുകയും അഞ്ചിലെ വോട്ട് 2587 ആയി വർധിക്കുകയും ചെയ്തു. ഈ രീതിയിലാണ് അങ്ങാടിപ്പുറം പഞ്ചായത്തിന്‍റെ കരട് വോട്ടർ പട്ടികയെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.

ചെയർമാൻ മുരളിധരൻ അധ്യക്ഷത വഹിച്ചു. ഉമ്മർ അറക്കൽ, പി. രാധാകൃഷ്ണൻ, കുന്നത്ത് മുഹമ്മദ്, അഡ്വ. അജിത്, കെ.കെ.സി.എം. അബു താഹിർതങ്ങൾ, കളത്തിൽ ഹാരിസ്, ഷബീർ കറുമുക്കിൽ, കെ.എസ്. ഹനിഷ് തുടങ്ങിയവർ പ്രസംഗിച്ചു.