പ്രവാസി യുവാവിന്‍റെ കൊലപാതകം: പത്താം പ്രതി അറസ്റ്റില്‍
Wednesday, July 30, 2025 1:04 AM IST
കാസര്‍ഗോഡ്: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം അച്ചക്കര സ്വദേശിയായ അഷര്‍ അലിയാണ് (35) അറസ്റ്റിലായത്. ദുബായില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന അഷറിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിവൈഎസ്പി പി.മധുസൂദനന്‍ നായരും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. 2022 ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം. കുമ്പള സീതാംഗോളി മുഗു റോഡിലെ പ്രവാസിയായ അബൂബക്കര്‍ സിദ്ദിഖിനെയാണ് (32) കൊലപ്പെടുത്തിയത്.

ഗള്‍ഫിലുള്ള ഒരാളെ ഏല്‍പ്പിക്കുന്നതിനായി നല്‍കിയ 30 ലക്ഷം രൂപയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കേസ്. ആദ്യം അബൂബക്കര്‍ സിദ്ദിഖിന്‍റെ സഹോദരനെയും സുഹൃത്തിനെയും ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോവുകയും അജ്ഞാത കേന്ദ്രത്തില്‍ തടവിലാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാട് പ്രശ്‌നത്തിനു പരിഹാരം ഉണ്ടായില്ല.

തുടര്‍ന്ന് ഗള്‍ഫിലായിരുന്ന അബൂബക്കര്‍ സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടുപോയ ശേഷം പൈവളിഗെയിലെ ആളൊഴിഞ്ഞ സ്ഥലത്തെ ഇരുനിലവീട്ടില്‍ എത്തിച്ചു. അവിടെവച്ച് തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചതോടെ മരണം സംഭവിച്ചു. ഇതേത്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ സ്വകാര്യആശുപത്രിയുടെ മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളയുകായിരുന്നു.

19 പ്രതികളില്‍ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളവരടക്കം അഞ്ചുപേര്‍ ഒളിവിലാണ്. കൂടുതല്‍ പ്രതികളും ഗൂഢാലോചനയും ഉണ്ടെന്നു കാണിച്ച് അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. കൊല നടന്ന ദിവസം തന്നെ ദുബായിലേക്കു കടന്ന അഷര്‍ അലിയെ പിടികൂടുന്നതിനു ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കൊലക്കേസ് കൂടാതെ അബൂബക്കര്‍ സിദ്ദിഖിന്‍റെ സഹോദരനെയും സുഹൃത്തിനെയും വധിക്കാന്‍ ശ്രമിച്ചതിനും അഷര്‍ അലിക്കെതിരെ കേസുണ്ട്.