മണിപ്പുഴയില്‍ വാഹനം ഇടിച്ച് പൂച്ചപ്പുലി ചത്തനിലയിൽ
Sunday, July 27, 2025 6:51 AM IST
­തിരുവല്ല: മണിപ്പുഴയില്‍ പൂച്ച പുലിയെ വാഹനം ഇടിച്ചു ചത്ത നിലയില്‍ കണ്ടെത്തി. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയില്‍ മണിപ്പുഴ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ പെട്രോള്‍ പമ്പിന് സമീപത്ത് ശനിയാഴ്ച പുലര്‍ച്ചെ ആറോടെ പത്ര വിതരണക്കാരനാണ് പൂച്ചപ്പുലിയെ ചത്തനിലയില്‍ കണ്ടത്.

മണിപ്പുഴയിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിന് പിന്‍വശത്തെ കാടുപിടിച്ച പുരയിടത്തില്‍ മൂന്നാഴ്ച മുമ്പ് പുലിക്ക് സമാനമായ ജീവിയെ കണ്ടതിനേ തുടര്‍ന്ന് നാടാകെ ഭീതി പടര്‍ന്നിരുന്നു. തുടര്‍ന്ന് റാന്നിയില്‍ നിന്നും എത്തിയ വനപാലക സംഘം കണ്ടത് പൂച്ചപ്പുലി ആണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അതിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

സംഭവം അറിഞ്ഞ് റാന്നിയില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. ജഡം റാന്നിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മറവു ചെയ്തതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.