ഓമല്ലൂരില്‍ പന്നി വേട്ടയ്ക്ക് കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു
Sunday, July 27, 2025 6:51 AM IST
ഓമല്ലൂർ: കേരള കര്‍ഷക സംഘം ഓമല്ലൂര്‍ പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വന്യമൃഗ ശല്യത്തിനെതിരേ കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു. അംഗീകൃത ഷൂട്ടര്‍മാരെ ഉപയോഗിച്ച് നാട്ടിലിറങ്ങുന്ന പന്നിയെ വെടിവെച്ചു കൊല്ലുന്നതിന് പഞ്ചായത്ത് മുന്‍കൈ എടുക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഇതിനായി പ്രാദേശിക ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം.

കാട്ടുപന്നി ശല്യം നിമിത്തം കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കുകയാണ്. കര്‍ഷക കൂട്ടായ്മയില്‍ ഉയര്‍ന്ന ആവശ്യങ്ങളടങ്ങിയ നിവേദനം കര്‍ഷക സംഘം ഭാരവാഹികള്‍ ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന് നല്കി.

കണ്‍വന്‍ഷന്‍ കര്‍ഷക സംഘം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് എം.ആര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെ. ഇന്ദിരാദേവി, കര്‍ഷക സംഘം ഏരിയ സെക്രട്ടറി എസ്. മനോജ് കുമാര്‍, പാടശേഖരസമിതി പ്രസിഡന്‍റ് തോമസ് ലുക്ക്, കര്‍ഷക സംഘം മേഖലാ സെക്രട്ടറിമാരായ എസ്. മണി, പി.എന്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.