ആചാരാനുഷ്ഠാനങ്ങള്‍ക്കു വിരുദ്ധമായ വള്ളസദ്യകള്‍ക്കെതിരേ പ്രതിഷേധം തുടരുമെന്ന്
Sunday, July 27, 2025 6:51 AM IST
ആറന്മുള : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി നടത്തുന്ന വള്ളസദ്യകള്‍ക്ക് എതിരേ സമാധാനപരമായ പ്രതിഷേധങ്ങള്‍ ഉയരുമെന്ന് പള്ളിയോടസേവാസംഘം പ്രസിഡന്‍റ് കെ.വി.സാംബദേവന്‍.

ഇന്നും ഓഗസ്റ്റ് മൂന്നിനും സദ്യ നടത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഓണ്‍ലൈനിലൂടെ ടിക്കറ്റ് വില്പന നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാനുള്ള ഒരു സാഹചര്യവും പള്ളിയോടസേവാസംഘത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുകയില്ലെന്നും പ്രസിഡന്‍റ് അറിയിച്ചു

എന്നാല്‍ ഈ നില തുടര്‍ന്നാല്‍ ആചാരലംഘനത്തിനെതിരേ പള്ളിയോട കരക്കാരുടെ പ്രതിഷേധം ഉയരുമെന്ന് കെ.വി.സാംബദേവന്‍ പറഞ്ഞു. ആറന്മുള ക്ഷേത്ര മതിലകവും കരകളും ഇതിന്‍റെ പേരില്‍ സംഘര്‍ഷഭൂമിയാകാന്‍ പാടില്ല എന്നതാണ് പള്ളിയോടസേവാസംഘത്തിന്‍റെ താത്പര്യം.

ഏത് അനുരഞ്ജനമാര്‍ഗങ്ങളും സ്വാഗതാര്‍ഹമാണെന്നും പ്രസിഡന്‍റ് പറഞ്ഞു. ആറന്മുള വള്ളസദ്യയെ കച്ചവടവത്കരിക്കില്ലെന്ന ദേവസ്വംബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും പള്ളിയോടസേവാസംഘം പ്രസിഡന്‍റ് കെ.വി.സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും പറഞ്ഞു.