സ്‌കൂളുകളില്‍ കെഎസ്ഇബി പരിശോധന പൂര്‍ത്തിയാക്കണമെന്ന്
Sunday, July 27, 2025 6:51 AM IST
പത്തനംതിട്ട: സ്‌കൂളുകളില്‍ കെഎസ്ഇബി സുരക്ഷാ പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. ജില്ലാ വികസനസമിതി യോഗത്തിലാണ് എംഎല്‍എയുടെ നിര്‍ദേശം.

സ്‌കൂള്‍ പരിസരത്ത് അപകടാവസ്ഥയിലുള്ള വൈദ്യുത പോസ്റ്റ്, ലൈന്‍ എന്നിവയില്ലെന്ന് ഉറപ്പാക്കണം. പെരിങ്ങര പഞ്ചായത്തിലെ മൂന്നൊന്നില്‍പടി തോട്ടിലെ സര്‍വേ നടപടി പൂര്‍ത്തിയാക്കണം. തിരുവല്ല ബൈപാസിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും എംഎല്‍എ പറഞ്ഞു.

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് വകുപ്പുകള്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്‍റെ പ്രതിനിധി ഡി. സജി പറഞ്ഞു. പള്ളിക്കൽ, ചായലോട് പ്രദേശത്തെ ഗതാഗത പ്രശ്നം പരിഹരിക്കെണമെന്നും നിര്‍ദേശിച്ചു.
തെങ്ങമം - കൊല്ലായിക്കല്‍ പാലത്തിന് സമീപമുള്ള റോഡിലെ ട്രാന്‍സ്ഫോര്‍മറിനു് ചുറ്റുമുള്ള വെള്ളക്കെട്ട് പരിഹരിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആന്‍റോ ആന്‍റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു.

ജില്ലയില്‍ ഫിറ്റ്നെസ് ഇല്ലാതെ ഒരു സ്‌കൂളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അധ്യക്ഷനായ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്‍റെ പരിധിയില്‍ ചില സ്‌കൂളുകളില്‍ കാലപ്പഴക്കമുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങളുണ്ട്.

അവ അടിയന്തരമായി പൊളിച്ച് നീക്കുന്നതിന് ജില്ലാ പഞ്ചയാത്ത് സെക്രട്ടറി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി.

പൊതുയിടങ്ങളില്‍ ഭീഷണിയായുള്ള മരങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവി മുറിച്ച് മാറ്റണം. സ്വകാര്യ ഭൂമിയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഭൂഉടമ മുറിച്ചു മാറ്റാത്തപക്ഷം പഞ്ചായത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.