ബംഗളുരുവില്‍ നിന്നെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍
Sunday, July 27, 2025 6:57 AM IST
പത്തനംതിട്ട: ബംഗളുരുവില്‍ നിന്നു ബസില്‍ കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവിനെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് പിടികൂടി. പന്തളം തുമ്പമണ്‍ മുട്ടം വടക്കടത്ത് മണ്ണില്‍ വീട്ടില്‍ ബ്രില്ലി മാത്യുവാണ് (40) അറസ്റ്റിലായത്.

കുളനട ഇന്ത്യന്‍ ഓയില്‍ പമ്പിന്‍റെ മുന്നില്‍, തിരുവല്ല ഭാഗത്തുനിന്നു ബസില്‍ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പ്രതിയില്‍ നിന്നു 36.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എട്ട് ചെറിയ സിറിഞ്ചുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും പ്രതിയില്‍നിന്നു പോലീസ് കണ്ടെടുത്തു.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.35 നാണ് ഇയാളെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും പിടികൂടിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്, കൈവശമുണ്ടായിരുന്ന ബാഗിന്‍റെ അറയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി രാസലഹരി സംസ്ഥാനത്തിനു പുറത്തുനിന്നു എത്തിക്കുന്നതായ സംശയിച്ചതിനേ തുടര്‍ന്ന് ഇയാള്‍ ഡാന്‍സാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവില്‍നിന്നെത്തിച്ച എംഡിഎംഎ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് ഉദ്ദേശിച്ചു കൊണ്ടുവന്നതാണെന്ന് അന്വേഷണത്തില്‍ വെളിവായി. ഉറവിടം സംബന്ധിച്ചു വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്ന്, അടൂര്‍ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം, പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി. പ്രജീഷിന്‍റെ മേൽനോട്ടത്തിലാണ് സംയുക്ത പരിശോധന നടന്നത്. പന്തളം പോലീസ് സ്റ്റേഷനിലെ എസ്‌ഐ സി. വി. വിനോദ് കുമാർ, സിപിഒമാരായ നിയാസ്, അര്‍ച്ചിത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പന്തളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.