സാമൂഹിക വനവത്കരണം ഉപേക്ഷിച്ചു; ഇനി വിദ്യാവനം, നഗരവനം പദ്ധതികള്‍
Sunday, July 27, 2025 6:51 AM IST
പത്തനംതിട്ട: പതിറ്റാണ്ടുകള്‍ നീണ്ട സാമൂഹിക വനവത്കരണം വനംവകുപ്പ് ഉപേക്ഷിച്ചു.. പദ്ധതിമൂലം സാമ്പത്തിക പ്രതിസന്ധിയിലായ വനംവകുപ്പ് പദ്ധതി മൂടോടെ പിഴുതെറിയുമെന്നാണ് സൂചന. പകരം വിദ്യാവനം, നഗരവനം പദ്ധതികള്‍ കേന്ദ്രസഹായം പ്രയോജനപ്പെടുത്തി നടപ്പാക്കുകയാണ് ലക്ഷ്യം.

ലോക ബാങ്കിന്‍റെ ധനസഹായത്തോടെ തുടങ്ങിയ സാമൂഹിക വനവത്കരണ പദ്ധതിക്കായി യാതൊരു പഠനവും നടത്താതെ അക്കേഷ്യ, അല്‍ബീസിയ തുടങ്ങിയ വിദേശ വൃക്ഷങ്ങള്‍ കേരളം മുഴുവന്‍ നട്ടുവളര്‍ത്തുകയാണ് വനംവകുപ്പ് ചെയ്തത്. ഇതോടെ നാട്ടിലും കാട്ടിലും ഫലവൃക്ഷങ്ങള്‍ ഇല്ലാതായ സ്ഥിതിയായി. ലോകബാങ്ക് സഹായം അവസാനിച്ചതോടെ സംസ്ഥാന സര്‍ക്കാരിനുമേല്‍ പദ്ധതി അമിത ഭാരമായി.

യാതൊരു ഫലവും ഇല്ലാതെ ഓരോ വര്‍ഷവും സംസ്ഥാനത്ത് നട്ടുവരുന്ന ലക്ഷണക്കിന് തൈകളില്‍ 20 ശതമാനം പോലും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് പദ്ധതി ഉപേക്ഷിക്കാന്‍ അധികൃതര്‍ തയാറായത്. വിതരണം ചെയ്ത തൈകള്‍ ഏറെയും പാഴ്മരങ്ങളായിരുന്നു. ഇവ സംരക്ഷിച്ചു നിര്‍ത്തിയാല്‍ പ്രയോജനമില്ലെന്നു കണ്ടതോടെ കര്‍ഷകര്‍ അതുവെട്ടിമാറ്റാനും നിര്‍ബന്ധിതരായി.

അക്കേഷ്യ, അല്‍ബീസിയ മരങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയില്ല. ആത്ത, പേര, അമ്പഴം, മാവ് തുടങ്ങിയവ നല്‍കിയെങ്കിലും കൂടുതല്‍ ലാഭകരമായ വിദേശ ഇനം പഴവര്‍ഗങ്ങള്‍ വിളയുന്ന മരങ്ങളോടാണ് ആളുകള്‍ താത്പര്യം കാട്ടുന്നത്.

പത്തനംതിട്ടയെ മാതൃകയാക്കി

സംസ്ഥാനത്ത് സാമൂഹിക വനവത്കരണം വന്‍ നേട്ടമാണെന്നും ഇക്കാര്യത്തില്‍ പത്തനംതിട്ട ജില്ല മാതൃകയാണെന്നുമായിരുന്നു വനംവകുപ്പ് കഴിഞ്ഞവര്‍ഷംവരെയും അവകാശപ്പെട്ടുവന്നത്. പത്തനംതിട്ടയില്‍ ഫലവൃക്ഷത്തൈകളാണ് കൂടുതലായി വിതരണം ചെയ്തത്. ഇവയില്‍ 82.68 ശതമാനവും സംരക്ഷിക്കപ്പെട്ടുവെന്നും പത്തനംതിട്ടയുടെ ഈ രീതി രാജ്യത്തിന് മാതൃകയാണെന്ന് വനംവകുപ്പിന്‍റെ സാമൂഹിക വനവത്കരണ പദ്ധതിയുടെ റിപ്പോര്‍ട്ട് പറയുന്നു,

51.12 ശതമാനം തൈകള്‍ സംരക്ഷിച്ച തൃശൂരിനാണ് രണ്ടാം സ്ഥാനം നല്‍കിയിരിക്കുന്നത്. 54.60 ശതമാനം സംരക്ഷണം രേഖപ്പെടുത്തിയ കൊല്ലം ജില്ല മൂന്നാമതായി. എന്നാല്‍ വനംവകുപ്പിന്‍റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നും സാമൂഹിക വനവത്കരണത്തിലൂടെ നല്‍കിയ തൈകളില്‍ പത്തു ശതമാനം പോലും സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും പറയുന്നു.

റബര്‍ മരങ്ങള്‍ വെട്ടിമാറ്റിയ സ്ഥാനത്ത് ഈ ജില്ലകളില്‍ പലയിടത്തും ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക വനവത്കരണത്തിന്‍റെ നേട്ടമായി വിലയിരുത്തുന്നത്. വനവത്കരണം പറഞ്ഞു വൈദ്യുതി കമ്പികള്‍ക്ക് താഴെയും റോഡരികിലും നട്ടുവളര്‍ത്തിയ തൈകള്‍ പിഴുതു വീഴുകയോ വെട്ടിമാറ്റുകയോ ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ സംരക്ഷണ വേലികള്‍ മാത്രം അവശേഷിച്ചു.

വൃക്ഷത്തൈ വിതരണം വെട്ടിക്കുറച്ചു

വൃക്ഷത്തൈ വിതരണത്തില്‍ നിന്നു ഘട്ടംഘട്ടമായി പിന്‍വാങ്ങാനാണ് വനംവകുപ്പ് തീരുമാനം. ഇത്തവണ പരിസ്ഥിതിദിനത്തില്‍ വളരെക്കുറച്ചു തൈകള്‍ മാത്രമേ വനംവകുപ്പ് നേരിട്ടു വിതരണം ചെയ്തുള്ളൂ. മുന്‍ വര്‍ഷങ്ങളില്‍ ഓരോ പരിസ്ഥിതിദിനത്തിലും ആറ് ലക്ഷം തൈകളാണ് ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത്. ഇനിയത് ഒരു ലക്ഷമാക്കും. വൈകാതെ മുപ്പതിനായിരമാക്കി ചുരുക്കും.

തൈ ഉത്പാദനം, സംരക്ഷണം, വിതരണം എന്നിവയുടെ പേരില്‍ വന്‍തോതില്‍ പണം ചെലവഴിക്കുകയും ഇതിന്‍റെ പ്രയോജനം ഇല്ലാതെവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പദ്ധതിയില്‍ നിന്നും ഘട്ടംഘട്ടമായി പിന്‍വാങ്ങാനുള്ള തീരുമാനമെത്തിയത്. പകരം വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാവനം പദ്ധതിക്കും നഗരപ്രദേശത്ത് തദ്ദേശസ്ഥാപനവുമായി ചേര്‍ന്ന് നഗരവനം പദ്ധതിക്കും തുടക്കമിടും.

വിദ്യാലയങ്ങളില്‍ 15 സെന്‍റില്‍ മിയാവാക്കി രൂപത്തില്‍ മിനിയേച്ചര്‍ ഫോറസറ്റ് സൃഷ്ടിക്കാനാണ് വിദ്യാവനം പദ്ധതി ലക്ഷ്യമിടുന്നത്. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശത്ത് നടപ്പാക്കുന്നതാണ് നഗരവനം പദ്ധതി.

ജില്ലയില്‍ രണ്ട് വിദ്യാവനവും ഒരു നഗരവനം പദ്ധതിയുമാണ് സാമൂഹിക വനവത്കരണത്തിന്‍റെ ഭാഗമായി നടപ്പാക്കുന്നത്. ഇതിനൊപ്പം പഞ്ചായത്തുകളില്‍ തൊഴിലുറപ്പുപദ്ധതിയുമായി ചേര്‍ന്നുകൊണ്ട് വൃക്ഷ സംയോജന പദ്ധതിയും നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്.