x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലാ ആശുപത്രിയുടെ രണ്ടാംനിലയിൽ കൂട്ടിരിപ്പുകാരനെ പട്ടി കടിച്ചു


Published: June 19, 2026 01:43 AM IST | Updated: June 19, 2026 01:43 AM IST

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായെത്തിയ 17കാരനെ ആശുപത്രിയുടെ രണ്ടാം നിലയിലുള്ള ലാബിനു മുന്നിൽ പട്ടി കടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം ഏഴോയോടെയായിരുന്നു സംഭവം. കടിയേറ്റ ബാലൻ വീണ്ടും ഒപി ടിക്കറ്റെടുത്ത് ഏറെനേരം കാത്തുനിന്നതിനു ശേഷമാണ് പ്രാഥമിക ചികിത്സയും കുത്തിവയ്പും ലഭിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

പട്ടിയുടെ കടിയേറ്റത് ബാലന്‍റെ അശ്രദ്ധ മൂലമാണെന്ന നിലയിലാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ പെരുമാറിയതെന്നും അവർ ആരോപിച്ചു. ആളുകൾക്ക് കയറിച്ചെല്ലാൻ കൃത്യമായ നിയന്ത്രണങ്ങളുള്ള ജില്ലാ ആശുപത്രിയുടെ മുകളിലത്തെ നിലകളിൽ പോലും തെരുവുപട്ടികൾ ഇഷ്ടംപോലെ കയറിച്ചെല്ലുന്ന അവസ്ഥയാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.

ഐസിയുവിനു മുന്നിൽ പോലും പട്ടികൾ എത്തുന്നുണ്ട്. ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി നിലനിൽക്കുന്നതിനിടയിലാണ് മുകൾനിലയിലെ വാർഡുകളിൽ പോലും നായ്ക്കൾ എത്താൻ തുടങ്ങിയത്.

Tags : hospital Nattuvishesham District News

Recent News

Corehub Up