പുന്നത്താനത്ത് ത്രേസ്യാമ്മ കുര്യാക്കോസിന്റെ വീട് തകർന്ന നിലയിൽ.
ഈരാറ്റുപേട്ട: ശനിയാഴ്ച ഈരാറ്റുപേട്ട നഗരസഭാ പ്രദേശത്തുണ്ടായ മഹാ പ്രളയത്തിൽ നാനൂറോളം വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിക്കുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നൂറ്റന്പതിൽപരം കടകളിലും വെള്ളം കയറി സാധനസാമഗ്രികൾ നശിച്ചിട്ടുണ്ട്. ഇതുമൂലം നഗരസഭയിൽ മാത്രം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി നഗരസഭാ ചെയർപേഴ്സൺ വി.പി. നാസർ പറഞ്ഞു. ഇതു പരിഹരിക്കാനായിനഗരസഭയിലെ ജനങ്ങൾക്കും സമീപ പഞ്ചായത്തുകളിൽ പ്രകൃതി ദുരന്തം നേരിട്ടവർക്കും സ്പെഷൽ പാക്കേജ് അനുവദിക്കണം.
ദുരിതത്തിലായവർക്കു ഭക്ഷണം എത്തിക്കാനായി തോട്ടുമുക്കിലെ നൈനാർ പള്ളി കെട്ടിടത്തിൽ നഗരസഭയുടെയും പൗരാവലിയുടെയും നേതൃത്വത്തിൽ സൗഹൃദ കിച്ചൻ ആരംഭിച്ചതായും ഇവിടുത്തെ കളക്ഷൻ പോയിന്റുമായി എല്ലാവരും സഹകരിക്കണമെന്നും നഗരസഭാ ചെയർപേഴ്സൺ അഭ്യർഥിച്ചു.
നദികളുടെയും ഡാമുകളുടെയും സ്വാഭാവിക ആഴം പുനഃസ്ഥാപിക്കണമെന്ന്
പാലാ: സംസ്ഥാനത്തെ ഡാമുകളിലും നദികളിലും പുഴകളിലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ശാസ്ത്രീയമായും നിയന്ത്രിതമായും മണല്‍വാരല്‍ പുനരാരംഭിച്ചാല്‍ വെള്ളപ്പൊക്കത്തിന്റെ തീവ്രത ഗണ്യമായി കുറയ്ക്കാനാകുമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്. സംസ്ഥാനത്ത് അടുത്തകാലത്തായി ആവര്‍ത്തിക്കുന്ന വെള്ളപ്പൊക്കങ്ങളില്‍ വലിയൊരു പങ്കും മനുഷ്യനിര്‍മിതമാണെന്നും ഇത്തവണ പാലാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വെള്ളപ്പൊക്കമുണ്ടായത് ചെളി, തിട്ടകള്‍, മരങ്ങള്‍, ചെടികള്‍ എന്നിവ ജലപ്രവാഹം തടസപ്പെടുത്തുന്ന സാഹചര്യത്തെത്തുടർന്നാണെന്നും ഫൗണ്ടേഷന് പറയുന്നു.
Tags : Nattuvishesham District News special package Erattupetta