പ്രതീകാത്മക ചിത്രം
വെള്ളൂർ: കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലെ (കെപിപിഎൽ) ജീവനക്കാർക്ക് അർഹമായ ബോണസ് നൽകണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് ടി.ആർ. രഘുനാഥും ജനറൽ സെക്രട്ടറി കെ.എസ്. സന്ദീപും ആവശ്യപ്പെട്ടു.
മികച്ച ഉത്പാദനവും വിറ്റുവരവും കൈവരിച്ച കമ്പനിയിൽ തൊഴിലാളികളുടെ അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കാനാണ് മാനേജ്മെന്റും സർക്കാരും ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.
സ്ഥാപനത്തിലെ 147 സ്ഥിരം തൊഴിലാളികളിൽ 90 ശതമാനത്തോളം പേരും പേയ്മെന്റ് ഓഫ് ബോണസ് ആക്ട് പ്രകാരം ആനുകൂല്യത്തിന് അർഹരാണ്. എന്നാൽ ഒരു മാസത്തെ ശമ്പളത്തിന് അടുത്തുള്ള തുക നൽകുന്നതിന് പകരം തുച്ഛമായ തുക നൽകി പ്രശ്നം അവസാനിപ്പിക്കാനാണ് നീക്കം.
ബോണസ് ചർച്ചയിൽ പരമാവധി 10,500 രൂപ മാത്രമേ നൽകാൻ കഴിയൂവെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചതായി നേതാക്കൾ പറഞ്ഞു. നിയമാനുസൃതമായ ബോണസിന് പുറമേ അർഹതയില്ലാത്തവർക്ക് അതിൽ കുറയാത്ത തുക എക്സ്ഗ്രേഷ്യയായി നൽകാൻ വ്യവസ്ഥയുണ്ട്. തൊഴിലാളികളുടെ അധ്വാനം പരിഗണിച്ച് അർഹമായ ബോണസ് നൽകാൻ സർക്കാർ തയാറാകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
Tags : Nattuvishesham District News bonus