x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസിപി എം.പി. ആസാദിന് പൊന്‍തൂവലായി ദക്ഷത പതക്


Published: November 3, 2025 04:56 AM IST | Updated: November 3, 2025 04:56 AM IST

നാദാപുരം: കൂത്തുപറമ്പ് എസിപി എം.പി. ആസാദിന് പൊന്‍തൂവലായി ഗൃഹമന്ത്രി ദക്ഷത പതക് പുരസ്‌കാരം. വാണിമേല്‍ സ്വദേശി മരുതേരിപൊയില്‍ എം.പി. ആസാദ് വെള്ളിയാഴ്ച കൂത്തുപറമ്പ് എസിപിയായി ചുമതലയേറ്റ് ഉച്ചയോടെയാണ് ദക്ഷത പതക് ലഭിച്ച സന്ദേശം ലഭിച്ചത്. കാഞ്ഞങ്ങാട്ടെ ബാലികാപീഡനക്കേസില്‍ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറായിരിക്കെ നടത്തിയ അന്വേഷണ മികവിനാണ് എം.പി.ആസാദിന് പുരസ്‌കാരം.

കഴിഞ്ഞവര്‍ഷം മേയിലായിരുന്നു കാഞ്ഞങ്ങാട്ടെ ബാലികാപീഡനക്കേസ്. പ്രതി കുടക് സ്വദേശി പി.എ. സലീമിനെ ഹോസ്ദുര്‍ഗ് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജീവിതാവസാനം വരെ ജയില്‍വാസത്തിന് ശിക്ഷിച്ചിരുന്നു. പ്രതിയെ ഒന്പതാംനാള്‍ അറസ്റ്റുചെയ്യുകയും 39-ാം ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പാനൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ അന്ന് അവിടെ ഇന്‍സ്പക്ടറായിരുന്ന ആസാദ് 35-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ആ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിച്ചത്. 2003ല്‍ എറണാകുളത്ത് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന ആസാദ് 2004ലാണ് എസ്‌ഐ ആയത്. തളിപ്പറമ്പ്, കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍, കാഞ്ഞങ്ങാട്, തലശേരി, പാനൂര്‍, വടകര എന്നീ സ്റ്റേഷനുകളില്‍ എസ്‌ഐ ആയിരുന്നു. 2014ല്‍ ഇന്‍സ്‌പെക്ടറായും 2024ല്‍ ഡിവൈഎസ്പിയായും സ്ഥാനക്കയറ്റം ലഭിച്ചു.

കുടിയാന്‍മലയിലെ വ്യാജവാറ്റിനെതിരേ നാട്ടുകാരോടൊപ്പം ചേര്‍ന്ന് പ്രദേശത്തെ മദ്യവിമുക്തമാക്കിയതിന് വകുപ്പില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഏറെ പ്രശംസ നേടിയിരുന്നു. നാട്ടുകാര്‍ സ്‌നേഹ സൂചകമായി പ്രദേശത്തെ റോഡിന് ആസാദ് റോഡ് എന്ന് നാമകരണം ചെയ്തിരുന്നു.

രണ്ടു തവണ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണര്‍, കമന്‍റേഷന്‍ അവാര്‍ഡ്, മുഖ്യമന്ത്രിയുടെ അവാര്‍ഡ്, കേന്ദ്ര മന്ത്രിയുടെ അവാര്‍ഡ്, 65 പ്രശംസാപത്രങ്ങള്‍ എന്നിവ നേടിയിട്ടുണ്ട്. 125 ഓളം ഗുഡ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. പരേതരായ കുഞ്ഞിപ്പറമ്പത്ത് മൊയ്തുവിന്‍റെയും മറിയത്തിന്‍റെയും മകനാണ് എം.പി. ആസാദ്. ഭാര്യ: ജസ്ല. മക്കള്‍: ഈസ എം. ആസാദ്, മുഹമ്മദ് എം. ആസാദ്.

Tags : Nadapuram Local News Kozhikode Nattuvishesham

Recent News

Corehub Up