നായയെ ഫോസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.
നെടുങ്കണ്ടം: രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിനു സമീപം വീട്ടുമുറ്റത്ത് പൂട്ടിയിട്ടിരുന്ന വളർത്തു നായയെ അജ്ഞാത ജീവി കൊന്ന് പകുതി ഭക്ഷിച്ചു.
പ്ലാത്തോട്ടത്തിൽ രജനിയുടെ നായയെയാണ് അജ്ഞാ തജീവി കൊന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കല്ലാർ ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പഗ് മാർക്കുകളോ മറ്റ് സാധൂകരിക്കുന്ന തെളിവുകളോ ലഭിച്ചിട്ടില്ലെങ്കിലും പുലിയുടെ ആക്രമണമാവാം എന്നാണ് പ്രാഥമിക നിഗമനം.
തമിഴ്നാട് വനാതിർത്തിയിൽനിന്ന് അൻപത് മീറ്ററോളം മാത്രം അകലെ റോഡിരികിലാണ് രജനിയുടെ വീട്. തമിഴ്നാട് വനാതിർത്തിയോട് ചേർന്നുള്ള മറ്റു സ്ഥലങ്ങളിലും മുൻപ് പുലിയെ കണ്ടതായി അഭ്യൂഹങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രദേശത്ത് ആദ്യമായാണ് വളർത്തുമൃഗത്തിനു നേരേ ജീവിയുടെ ആക്രമണം ഉണ്ടാവുന്നതെന്ന് നാട്ടുകാർ പറയുന്നു.
Tags : killed Nattuvishesham DistrictNews