ഗുരുവായൂർ അഷ്ടമിരോഹിണി ആഘോഷകമ്മിറ്റിയുടെ അഷ്ടമിരോഹിണി വിളംബരമായി ദ്രവ്യങ്ങൾ ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥനിൽനിന
ഗുരുവായൂര്‍: അഷ്ടമിരോഹിണി ആഘോഷത്തി വിളംബരമായി മമ്മിയൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്കുള്ള ദ്രവ്യ സമര്‍പ്പണ ഘോഷയാത്ര നടന്നു. 301 ഉറിക്കുടങ്ങളില് വെണ്ണയും ഉണ്ണിയപ്പവും ഗുരുവായൂരപ്പനു സമര്‍പ്പിച്ചു. ആഘോഷക്കമ്മറ്റിയുടെ ദ്രവ്യക്കുടങ്ങളില് ആദ്യത്തേത് ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥനില്നിന്ന് തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി.
ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്മാന് കെ.ബി.മോഹന്‍ദാസ്, ന്യായാധിപന് മാരായ പി.സോമരാജ്, പി.ഗോപിനാഥ്, എം.വി. സ്നേഹലത, ഗുരുവായൂര്‍ ദേവ സ്വം അഡ്മിനിസ്ട്രേറ്റര്‍ എസ്. ഹരിഗോപാല്‍,ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ് ട്രേറ്റര് എം.രാധ എന്നിവര്‍ സംബന്ധിച്ചു.
ഇന്നലെ വൈകിട്ട് മമ്മിയൂര്‍ ക്ഷേത്രത്തിലെ അലങ്കരിച്ച നവരാത്രി മണ്ഡപത്തില്‍ ഉറിനിറച്ചും പുഷ്പാര്‍ച്ചന നടത്തിയുമായിരുന്നു ദ്രവ്യസമര്‍പ്പണ ഘോ ഷയാത്ര പുറപ്പെട്ടത്. ആദ്യം മമ്മിയൂരപ്പനുള്ള നറുവെണ്ണ മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ. പ്രകാശന് ഏറ്റുവാങ്ങി.
ഗുരുവായൂര്‍ രാമമൂര്‍ത്തി, വി.പി. ഉണ്ണികൃഷ്ണന്, സുവര്‍ണ മനോജ് തുടങ്ങിയവര്‍ ദ്രവ്യക്കുടങ്ങളുമായി ഘോഷയാത്രയ്ക്കു മുന്പില് നീങ്ങി. കൃഷ്ണ-രാധമാര്‍,അലങ്കാരക്കുടങ്ങള്,നാഗസ്വര വാദ്യം എന്നിവ അകമ്പടിയായി. തെക്കേ നടപ്പന്തലില്‍ ഘോഷയാത്രയെ വരവേറ്റു.
ഭാരവാഹികളായ വി.അച്യുതക്കുറുപ്പ്,കല്ലൂര്ഉണ്ണികൃഷ്ണന്,രവീന്ദ്രന് നമ്പ്യാര്‍,ശ്രീകൃഷ്ണന്,മുരളീധര കൈമള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.സമര്‍പ്പണശേഷം ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഭക്തര്‍ക്ക് ഉണ്ണിയപ്പം വിതരണം ചെയ്തു. സെപ്റ്റംബര്‍ നാലിനാണ് അഷ്ടമിരോഹിണി.
Tags : NattuVishesham DistrictNews