പ്രദീപ്
ഹരിപ്പാട്: കളരി അഭ്യസിക്കാനെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ആശാന് 17 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും. കരുവാറ്റ വടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ പ്രദീപിനെയാണ് (47) ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 14 മാസം അധിക തടവ് അനുഭവിക്കണം.
2025 ഫെബ്രുവരിയിൽ അന്നത്തെ അമ്പലപ്പുഴ ഇൻസ്പെക്ടർ പ്രതീഷ് കുമാറാണ് കേസെടുത്തത്. തുടർന്ന് എസ്ഐ കെ.എച്ച്. ഹാഷിം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. എസ്ഐ അനീഷ് കെ. ദാസ്, സീനിയർ സിപിഒ മുഹമ്മദ് ഷഫീഖ്, സിപിഒമാരായ ജയിംസ്, അനു ആന്റപ്പൻ, അഞ്ജു രാജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. രഘു ഹാജരായി. എഎസ്ഐമാരായ വാണി പീതാംബരൻ, കെ.സി. സതീഷ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.