x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവൊക്കാഡോ കൃഷിയിലൂടെ കർഷകർക്ക് സാന്പത്തിക ഭദ്രത ഉറപ്പാക്കും: മന്ത്രി ടി. സിദ്ദിഖ്

വെബ് ഡെസ്ക്
Published: August 1, 2026 12:55 AM IST | Updated: August 1, 2026 12:55 AM IST

അവോക്കാഡോ ഫെസ്റ്റ് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.

സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് അവോക്കാഡോ കൃഷിക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി കർഷകർക്ക് സാന്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
ലോക അവോക്കാഡോ ദിനചാരണത്തിന്‍റെ ഭാഗമായി അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വയനാട് കൃഷി വിജ്ഞാന കേന്ദ്രം, കാർഷിക കോളജ്, അന്പലവയൽ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവോക്കാഡോ ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തേക്ക് പ്രതിവർഷം 1,62,200 ത്തോളം ടണ്‍ അവോക്കാഡോ ഇറക്കുമതി ചെയ്യുന്നതിലൂടെ കോടിക്കണക്കിന് രൂപ വിദേശ രാജ്യങ്ങളിലേക്ക് നൽകുകയാണ്.
അവോക്കാഡോ കൃഷി പ്രോത്സാഹിപ്പിച്ച് ആവശ്യമായ ഫലം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അവോക്കാഡോ, റംബുട്ടാൻ, മാംഗോസ്റ്റീൻ തുടങ്ങിയ വിദേശഫലവിളകൾ കേരളത്തിലെ കൃഷിയിടങ്ങളിൽ വിജയകരമായി ഉത്പാദിപ്പിക്കുന്നുണ്ട്. അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്.
കയറ്റുമതി നടത്തുന്ന പ്രമുഖ ഏജൻസികളുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായതായും കയറ്റുമതി നടപടികൾ വേഗത്തിൽ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു. ആധുനിക കാർഷിക വിജ്ഞാനവും സാങ്കേതിക വിദ്യകളും എക്സ്റ്റൻഷൻ സംവിധാനത്തിലൂടെ കർഷകരിലേക്ക് കൃത്യമായി എത്തിക്കും.

ഗുണമേൻമയുള്ള നടീൽ വസ്തുക്കളുടെ വിതരണം, ശാസ്ത്രീയ കൃഷിരീതികൾ, വളപ്രയോഗം, കീടരോഗ നിയന്ത്രണം, വിളവെടുപ്പ്, ശുചീകരണം, ഗ്രേഡിംഗ്, പാക്കിംഗ്, കോൾഡ് സ്റ്റോറേജ്, മൂല്യവർധനം, വിപണനം തുടങ്ങി സമഗ്രമായ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്ന സംവിധാനമാണ് സർക്കാർ ഒരുക്കുന്നത്. അന്പലവയൽ കേന്ദ്രീകരിച്ച് അവോക്കാഡോ കൃഷിയുടെ സമഗ്ര വികസനത്തിന് മാതൃകാ സംവിധാനം രൂപീകരിച്ച് കർഷകരുടെ സാന്പത്തിക ശാക്തീകരണത്തിന് പുതിയ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.

ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിക്കുന്ന പുതിയ ഇനങ്ങളും സാങ്കേതികവിദ്യകളും കർഷകരിലെത്തിക്കുന്നതിന് കർഷകരുടെയും കർഷകസംഘങ്ങളുടെയും പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവോക്കാഡോ പാക്കേജിംഗ് ബോക്സ് മന്ത്രി പ്രകാശനം ചെയ്തു. ജില്ലയിലെ വിവിധ പദ്ധതികളുട ഭാഗമായി തെരഞ്ഞെടുത്ത മാതൃക തോട്ടങ്ങൾക്കുള്ള ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. അവോക്കാഡോ കൃഷിയെക്കുറിച്ച് കർഷകർക്കായി കാർഷിക സെമിനാറും മികച്ച അവോക്കാഡോ ഫലത്തിനുള്ള മത്സരവും സംഘടിപ്പിച്ചു.

ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ബിനു പി. ബോണി, അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഷജീഷ് ജാൻ, ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കാർഷിക സർവകലാശാലയിലെ ഗവേഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Tags : Nattuvishesham Districtnews

Recent News

Corehub Up