x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഐ നേതാവ് കെ.കെ. ശിവരാമന്‍ സജീവരാഷ‌്ട്രീയം ഉപേക്ഷിക്കുന്നു


Published: December 19, 2025 06:20 AM IST | Updated: December 19, 2025 06:20 AM IST

തൊടുപുഴ: സിപിഐ മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവംഗവും ഒന്നരപതിറ്റാണ്ടോളം ഇടുക്കി ജില്ലാ സെക്രട്ടറിയും നിലവില്‍ ജില്ലാ എക്‌സിക്യൂട്ടീവംഗവുമായ കെ.കെ. ശിവരാമന്‍ സജീവ രാഷ‌്ട്രീയം ഉപേക്ഷിക്കുന്നു.


ജില്ലാ കൗണ്‍സിലില്‍നിന്നു തന്‍റെ മെംബര്‍ഷിപ്പ് സ്വന്തം ബ്രാഞ്ചായ തട്ടക്കുഴയിലേക്ക് മാറ്റാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യപ്പെട്ടതായി ശിവരാമന്‍ ദീപികയോട് പറഞ്ഞു.
പുതുതലമുറ നേതാക്കളുടെ പ്രവര്‍ത്തനവുമായി തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും അതിനാലാണ് ബ്രാഞ്ചിലേക്ക് തന്‍റെ പ്രവര്‍ത്തനം മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം ജില്ലാ പഞ്ചായത്ത് കരിമണ്ണൂര്‍ ഡിവിഷനില്‍നിന്നു മല്‍സരിച്ച സിപിഐ സ്ഥാനാര്‍ഥി സുനില്‍ സെബാസ്റ്റ്യന് വോട്ട് കുറഞ്ഞതും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത പരാജയം സംബന്ധിച്ച് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതായും സൂചനയുണ്ട്.


തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ എല്‍ഡിഎഫിലെ ചില നേതാക്കള്‍ക്കെതിരേ പേരെടുത്ത് പറയാതെ കടുത്ത വിമര്‍ശനം നടത്തി ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സജീവരാഷ‌്ട്രീയത്തില്‍നിന്നു പിന്‍മാറുന്നുവെന്ന സൂചന അദ്ദേഹം നല്‍കിയത്.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠംപഠിക്കാന്‍ ഇടുക്കിയില്‍ ഇടതുപക്ഷത്തിന് കഴിയണം. ജനങ്ങളുടെ യജമാനന്‍മാരാണ് തങ്ങളെന്നാണ് പലരുടെയും ധാരണ. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമുണ്ടാകണം.


പലരും "പകലോപ്പ'മാരാണ്. പാറ, ക്വാറി, മണ്ണ്, മണല്‍, ഭൂമി കൈയേറ്റ മാഫിയകളുടെ തോഴന്‍മാരാകാന്‍ മത്സരിക്കുന്നവരും അനധികൃത ക്വാറി നടത്തിപ്പുകാരുമായ നേതാക്കളെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇതെല്ലാം യുഡിഎഫിനോ ബിജെപിക്കോ ആകാം. അവരില്‍നിന്ന് അതിലപ്പുറം ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.


കഴിഞ്ഞ പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കേരളത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയി. സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു.
എന്നിട്ടും എന്തുകൊണ്ട് വോട്ടര്‍മാര്‍ മാറി വോട്ട് ചെയ്തു. അപ്പം കൊണ്ട് ജനങ്ങള്‍ തൃപ്തരല്ല. ശബരിമല സ്വര്‍ണകൊള്ളയ്‌ക്കെതിരേ ശക്തമായി അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ജയിലില്‍ കിടക്കുന്നവരെ തള്ളിപ്പറയാനോ നടപടിയെടുക്കാനോ ബന്ധപ്പെട്ടവര്‍ തയാറാകാത്തത് ജനങ്ങളില്‍ തെറ്റിധാരണയുണ്ടാക്കി.


ഇടുക്കിയിലെ ഭൂപ്രശ്‌നമെല്ലാം പരിഹരിച്ചുവെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍ അതു ജനങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. എല്‍ഡിഎഫ് യാഥാര്‍ഥ്യബോധത്തോടെ സ്വയംവിമര്‍ശനം നടത്തി തെറ്റുതിരുത്തി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാന്‍ കഴിയണം എന്നിങ്ങനെയാണ് ഫേസ് ബുക്കില്‍ കുറിച്ചത്.
പുതിയ തീരുമാനത്തിനു പിന്നിലെന്താണെന്ന ചോദ്യത്തിനും തനിക്ക് പറയാനുള്ളത് തന്‍റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ കുറിച്ചെന്നുമായിരുന്നു മറുപടി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സിപിഐയിലും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
മുന്‍ എംഎല്‍എയും എഐസിസി അംഗവുമായിരുന്ന ഇ.എം. ആഗസ്തി കട്ടപ്പന നഗരസഭയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നു പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സൂചിപ്പിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു.

Tags : nattu vishesham CPI leader K.K. Sivaraman

Recent News

Corehub Up