പ്രതീകാത്മക ചിത്രം
പള്ളുരുത്തി: ബസുകളുടെ മരണപ്പാച്ചിലിൽ അപകടങ്ങൾ തുടർക്കഥയാകുന്ന കുമ്പളങ്ങിയിൽ ഉച്ചസമയങ്ങളിലും രാത്രിയിലും സർവീസ് നിർത്തിവയ്ക്കുന്നതും പതിവ് സംഭവങ്ങളാകുന്നു.
ഇന്നലെ പൂപ്പന കുന്നിനു സമീപം ബൈക്ക് യാത്രക്കാരായ രണ്ടു പേർ ബസിന്റെ അമിത വേഗതയിൽ അപകടത്തിൽപെട്ടതാണ് ഒടുവിലത്തെ സംഭവം. ഭാഗ്യം കൊണ്ടാണ് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം മാളാട്ട് ബേക്കറിക്ക് സമീപം വെച്ചുണ്ടായ അപകടത്തിൽ ബൈക്കിന്റെ പിൻ സീറ്റിൽ സഞ്ചരിച്ചിരുന്ന പ്ലസ്ടു വിദ്യാർഥി ജോയൽ ജോൺ മരിച്ചിരുന്നു.സ്കൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചതോടെ സൈക്കിളിലും മറ്റു വാഹനങ്ങളിലുമായി വരുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും ബസുകളുടെ അമിത വേഗത പരിശോധിച്ച് വേണ്ട ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കുമ്പളങ്ങി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺ അലോഷ്യസ് മാളാട്ട് ബദ്ധപ്പെട്ടവർക്ക് പരാതി നല്കിയിട്ടുണ്ട്.
ഉച്ചസമയങ്ങളിലും രാത്രി സമയങ്ങളിലും കുമ്പളങ്ങിയുടെ തെക്കേ അറ്റം വരെ സർവീസ് നടത്തേണ്ട പല സ്വകാര്യ ബസുകളും പെരുമ്പടപ്പ് പാലം സ്റ്റോപ്പിൽ ട്രിപ്പ് അവസാനിപ്പിച്ചും യാത്രക്കാരെ ഇറക്കിവിടുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായി വരുന്നവരും ബസ് ജീവനക്കാരുടെ നെറികേടിന് ഇരയായിടുണ്ടെന്നും അലോഷ്യസ് മാളാട്ട് കുറ്റപ്പെടുത്തി.
Tags : Local News Nattuvishesham Ernakulam