x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശുപത്രി കൃഷിത്തോട്ടത്തില്‍ "ആഗോള' പരിസ്ഥിതി ദിനാചരണം


Published: June 5, 2026 03:17 AM IST | Updated: June 5, 2026 03:17 AM IST

ആലുവ രാജഗിരി ആശുപത്രിയിലെ കൃഷിത്തോട്ടത്തില്‍ പുതിയ റംന്പൂട്ടാന്‍ തൈ നടുന്ന ന്യൂസിലാന്‍ഡ് സ്വദേശി പീറ്റര്‍ ചാള്‍സും ഭാര്യ പമേല ജോണും. രാജഗിരി ആശുപത്രി അഡ്മി

കൊച്ചി: ചികിത്സ തേടിയെത്തിയ വിദേശികള്‍ ആലുവ രാജഗിരി ആശുപത്രിയിലെ കൃഷിത്തോട്ടത്തില്‍ വേറിട്ടൊരു പരിസ്ഥിതി ദിനാചരണം നടത്തി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ കേരളത്തനിമയില്‍ പാളത്തൊപ്പികള്‍ ധരിച്ചാണ് അവര്‍ എത്തിയത്.

ഒമാന്‍, ന്യൂസിലാന്‍ഡ്, ജര്‍മനി, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ 12 ഓളം വിദേശ രാജ്യങ്ങളില്‍ നിന്നുളളവര്‍ പങ്കെടുത്തു. ആശുപത്രിയോട് ചേര്‍ന്ന കൃഷിതോട്ടത്തില്‍ നിന്ന് റംബൂട്ടാനും ചാമ്പക്കയും നേരിട്ട് വിളവെടുക്കാനും ആ നിമിഷങ്ങള്‍ സെല്‍ഫിയില്‍ പകര്‍ത്താനുമായിരുന്നു പലരും ശ്രമിച്ചത്.രാജഗിരി ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍സ് ഡയറക്ടര്‍ ഫാ. ജോയ് കിളിക്കുന്നേല്‍ നേതൃത്വം നല്‍കി.

ഇവര്‍ നട്ടത് കേവലം വൃക്ഷത്തൈകളല്ല, ആഗോള സൗഹൃദത്തിന്‍റെയും കരുതലിന്‍റെയും പച്ചപ്പുള്ള ഓര്‍മകളാണെന്ന് ഫാ. ജോയ് കിളിക്കുന്നേല്‍ പറഞ്ഞു. ചികിത്സയോടൊപ്പം തന്നെ രോഗമുക്തിക്ക് പച്ചപ്പ് നിറഞ്ഞ ശാന്തമായ ചുറ്റുപാടും പ്രധാനമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത ന്യൂസിലാന്‍ഡ് സ്വദേശി പീറ്റര്‍ ചാള്‍സ് അഭിപ്രായപ്പെട്ടു.

പങ്കെടുത്തവര്‍ക്കായി കേരളത്തിന്‍റെ തനത് രുചിയായ കപ്പയും ചമ്മന്തിയും ആണ് വിളമ്പിയത്. ആദ്യമായി കഴിക്കുന്ന കപ്പയുടെയും ചമ്മന്തിയുടെയും സ്വാദ് വിദേശികളുടെ മനം കവര്‍ന്നു.രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി കുരുട്ടുകുളം, നഴ്‌സിംഗ് ഡയറക്ടര്‍ ലിമ മാത്യൂസ്, അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജേക്കബ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up