പത്തനംതിട്ട: സ്കൂളുകളിൽ കെ-ഫോണ്‍ വഴിയുള്ള സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയ
നടപടി പുനഃപരിശോധിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ.
സംസ്ഥാനത്തെ എല്ലാവര്ക്കും കുറഞ്ഞ ചെലവിലും ഗുണമേന്മയുള്ളതുമായ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുൻ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് കെ-ഫോണ്‍. ഐടി വകുപ്പിന് കീഴില്‍ കെഎസ്ഇബി, കെഎസ്ഐടിഐഎല്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്കൂളുകള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെല്ലാം കെ-ഫോണ്‍ വഴി ബന്ധിപ്പിച്ചിരുന്നു.
എന്നാൽ കെ-ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് സേവനത്തിന് സ്കൂളുകള്‍ പണമടയ്ക്കണമെന്നാണ് സർക്കാർ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ബില്ല് അടക്കുന്നവര്‍ക്ക് മാത്രം ഇന്റര്‍നെറ്റ് സേവനം നല്കിയാല് മതിയെന്ന് കെ-ഫോണും തീരുമാനിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് 6000 സ്കൂളുകളിലാണ് കെ-ഫോണ്‍ സേവനം നല്‍കുന്നത്. ഒരു ഓഫീസിനും ഇനി മുതല്‍ സൗജന്യമില്ലെന്നായിരുന്നു അവര്‍ അറിയിച്ചിരുന്നത്. 2018 മുതലാണ് കെ-ഫോണ്‍ സേവനം ലഭിച്ചുതുടങ്ങിയത്. സൗജന്യ ഇന്റർനെറ്റ് സേവനം തുടരാന്‍ വിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ ഇടപെട്ട് സ്കൂളുകള്‍ക്കുണ്ടാകുന്ന സാമ്പത്തികബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് കെപിപിഎച്ച്എ
പ്രസിഡന്റ് എൻ.സി. അബ്ദുല്ലക്കുട്ടി, ജനറൽ സെക്രട്ടറി എം.ഐ. അജികുമാർ എന്നിവർ ആവശ്യപ്പെട്ടു.