x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒത്തൊരുമിച്ച് എണ്ണപ്പാറ ഇടവകക്കാര്‍; സനോജിന്‍റെ വീടിന് തറയൊരുങ്ങി


Published: June 19, 2026 01:42 AM IST | Updated: June 19, 2026 01:42 AM IST

എണ്ണപ്പാറ: ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട എണ്ണപ്പാറ പേരിയയിലെ സനോജിന്‍റെ വീടിന് തറകെട്ടി മണ്ണു നിറച്ചുകൊടുത്ത് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ഇടവക കൂട്ടായ്മ.

സനോജിന് വീട് നിര്‍മിക്കാനായി അഞ്ചു സെന്‍റ് ഭൂമി സൗജന്യമായി ലഭിച്ചിരുന്നു. 15 ലക്ഷത്തോളം രൂപയാണ് വീടുനിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. വീട് നിര്‍മാണത്തിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റിയും രൂപീകരിച്ചു. എന്നാല്‍ പ്രതീക്ഷിച്ച തുക സമാഹരിക്കാന്‍ കഴിഞ്ഞില്ല. സഹായത്തിനായി കമ്മിറ്റിക്കാര്‍ ഹോളി സ്പിരിറ്റ് പള്ളി വികാരി ഫാ. ജോയ്‌സ് കാരിക്കാത്തടത്തെ സമീപിച്ചു.

എന്നാല്‍ പിരിവെടുത്താല്‍ പരമാവധി 20,000 രൂപ വരെ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളുവെന്നും അതിനാല്‍ വീടിന്‍റെ തറനിര്‍മാണം ഇടവകയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചുനല്‍കാമെന്നും ഫാ. ജോയ്‌സ് പറഞ്ഞു.

ഇടവകാംഗങ്ങളും നിര്‍മാണത്തൊഴിലാളികളുമായ വിനോജ് എണ്ണപ്പാറ, കുഞ്ഞുമോന്‍ ഇടത്തിനാല്‍, ജോണി കണ്ണംപാലയ്ക്കല്‍, ടോമി വരമ്പകത്ത്, ഷാജി വള്ളോംകുന്നേല്‍, ഷാജി കുടകുത്തിയേല്‍, ടോമി മുക്കാട്ട്, ജോണി പാലനില്‍ക്കുംതൊട്ടിയില്‍, ബെജി കോയിപ്പുറം എന്നിവര്‍ സൗജന്യമായി തറ കെട്ടിക്കൊടുത്തു. പുത്തന്‍പുരയ്ക്കല്‍ കുര്യന്‍ ആവശ്യമായ സിമന്‍റ് സ്‌പോണ്‍സര്‍ ചെയ്തു. പരപ്പയിലെ വെള്ളറക്കല്‍ ജോസ്‌കുട്ടി തറ നിരപ്പാക്കാന്‍ ജെസിബിയും വിട്ടുകൊടുത്തു.
തുടര്‍ന്ന് 10 ലോഡ് മണ്ണ് എത്തിച്ച് തറയില്‍ നിറച്ചു. ഫാ. ജോയ്‌സ് തന്നെ കല്ലും മണ്ണും ചുമക്കാന്‍ മുന്നിട്ടിറങ്ങിയതോടെ ഇടവകാംഗങ്ങള്‍ക്ക് ആവേശമായി. 44 ഇടവകാംഗങ്ങള്‍ നിര്‍മാണപ്രവൃത്തിയില്‍ സജീവപങ്കാളികളായി. വീടിന്‍റെ ഭിത്തിനിര്‍മാണവും ഏറ്റെടുക്കുന്ന കാര്യം ഇടകവക കൂട്ടായ്മയുടെ ആലോചനയിലുണ്ടെന്ന് ഫാ. ജോയ്‌സ് കാരിക്കാത്തടം അറിയിച്ചു. പകുതി കൂലി മാത്രം വാങ്ങി ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ആലോചിക്കുന്നത്.

Tags : house Nattuvishesham District News

Recent News

Corehub Up