മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ തലശേരി തലായി ഫിഷിംഗ് ഹാർബർ സന്ദർശിക്കുന്നു.
തലശേരി: വരുമാനം സൃഷ്ടിക്കുന്ന വകുപ്പാക്കി ഫിഷറീസ് വകുപ്പിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍. തലശേരി സബ് കളക്ടര്‍ ഓഫിസ് ഓഡിറ്റോറിയത്തില്‍ ജില്ലാ വകുപ്പുതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വരുമാനത്തിന്റെ 1.76ശതമാനം മാത്രമാണ് ഫിഷറീസ് വകുപ്പിന്റെ സംഭാവന. അത് അഞ്ച് ശതമാനമാക്കി ഉയര്‍ത്തുകയാണ് സ്വപ്നം. പിഴവുകളില്ലാതെ മുന്നോട്ട് പോകേണ്ടതുണ്ട്. മത്സ്യമേഖലയിലെ വിവിധ ഏജന്‍സികള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ സ്ഥിതിവിവരകണക്കുകള്‍ ഏജന്‍സികളുടയും വകുപ്പിന്റെയും പക്കലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കേണ്ടതുണ്ട്. പാതി വഴിയിലായ പദ്ധതികളുടെ വിവരങ്ങളും മനസിലാക്കണം. ഒപ്പം സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയും വേണം- മന്ത്രി പറഞ്ഞു.
തലായി ഹാര്‍ബറിന്റെയും ഗോപാല്‍പേട്ട ഫിഷ് ലാൻഡിംഗ് സെന്ററിന്റെയും ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണും. ജില്ലയിലെ ഉള്‍നാടന്‍ മത്സ്യമേഖലയെ ശക്തിപ്പെടുത്തും. മത്സ്യബന്ധന ബോട്ടുകള്‍ ട്രാന്‍സ്പോണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ കര്‍ശന പരിശോധനയും നടപടിയും കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അടിയന്തരാവശ്യങ്ങളെക്കുറിച്ചുമുള്ള രൂപരേഖ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. ജുഗ്നു അവതരിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി.ബിജു അവതരിപ്പിച്ചു. അവലോകന യോഗത്തില്‍ തലശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് സ്പെഷല്‍ സെക്രട്ടറി അബ്ദുൾ നാസര്‍ ആമുഖപ്രഭാഷണം നടത്തി. ഫിഷറീസ് ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനീഷ്, മന്ത്രിയുടെ പി.എസ്. എന്‍. പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രി തലായി മത്സ്യബന്ധന തുറമുഖം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടർന്ന് തലായിയിലെ ഫീഡ് മില്ലും തലശേരിയിലെ മത്സ്യമാര്‍ക്കറ്റും മന്ത്രി സന്ദര്‍ശിച്ചു.
മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ കണ്ണൂര്‍ സിറ്റി ഹാര്‍ബറും സന്ദര്‍ശിച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സിറ്റി ഹാര്‍ബറിലെത്തിയ മന്ത്രിയെ മത്സ്യത്തൊഴി ലാളികള്‍ സ്വീകരിച്ചു. ഹാര്‍ബറിലെ സൗകര്യങ്ങള്‍ മന്ത്രി നേരിട്ട് വിലയിരുത്തി. ഹാര്‍ബറിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.
ടി.ഒ. മോഹനന് എംഎല്‍എ, മേയര്‍ പി. ഇന്ദിര, ഡപ്യൂട്ടി മേയര്‍ കെ.പി. താഹിര്‍, ഫിഷറീസ് വകുപ്പ് സ്പെഷല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍, ജോയിന്റ് ഡപ്യൂട്ടി ഡയറക്ടര്‍ പി. അനീഷ്, ഡപ്യൂട്ടി ഡയറക്ടര്‍ ആര്. ജുഗ്നു, അസിസ്റ്റന്റ് ഡയറക്ടര്‍ ജെ. താര തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags : NattuVishesham DistrictNews