x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയപാത 66-ല്‍ നിയമവിരുദ്ധ പാര്‍ക്കിംഗ്: അപകടഭീഷണിയായി പൈങ്കണ്ണൂരില്‍ ചരക്കുലോറികള്‍

വെബ് ഡെസ്ക്
Published: September 13, 2026 02:27 AM IST | Updated: September 13, 2026 02:27 AM IST

പൈങ്കണ്ണൂരില്‍ ദേശീയപാത ആറുവരി പാതയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചരക്ക് ലോറികള്‍.

കുറ്റിപ്പുറം: ആറുവരിപാതയായി വികസിച്ച ദേശീയപാത 66-ല്‍ ചരക്കുലോറികളുടെ അനധികൃത പാര്‍ക്കിംഗ് അപകടഭീഷണി ഉയർത്തുന്നു. കുറ്റിപ്പുറം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ദിശയില്‍ പൈങ്കണ്ണൂരിലെ എക്‌സിറ്റ് പോയിന്‍റിന് സമീപമാണ് ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന ചരക്കുലോറികള്‍ കൂട്ടത്തോടെ നിര്‍ത്തിയിടുന്നത്.

പാതയോരത്തെ കടകളില്‍ നിന്ന് ചായ കുടിക്കുന്നതിനും വിശ്രമിക്കുന്നതിനുമായാണ് ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ഇവിടെ റോഡരികില്‍ നിരനിരയായി പാര്‍ക്ക് ചെയ്യുന്നത്. എക്‌സിറ്റ് വഴികളിലൂടെ മറ്റ് വാഹനങ്ങള്‍ പ്രധാന പാതയില്‍ നിന്ന് പുറത്തേക്ക് പോകുന്ന ഭാഗത്താണ് പാര്‍ക്കിംഗ് എന്നതാണ് അപകടസാധ്യതക്കിടയാക്കുന്നത്.

കൂറ്റന്‍ ലോറികള്‍ നിരയായി കിടക്കുന്നത് പിറകില്‍ നിന്നുവരുന്ന മറ്റ് വാഹനങ്ങളുടെ കാഴ്ച പൂര്‍ണമായും മറയ്ക്കുകയാണ്. ആറുവരിപാതയിലൂടെ അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക്, പെട്ടെന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറികള്‍ കണ്ട് വേഗത നിയന്ത്രിക്കാനാകാതെ വരുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാം.

എക്‌സിറ്റ് പോയിന്‍റുകളിലെ ഇത്തരം പാര്‍ക്കിംഗ് മറ്റ് വാഹനങ്ങളുടെ സുഗമമായ യാത്രയെ നേരിട്ട് ബാധിക്കുന്നുണ്ട്. ദേശീയപാതകളില്‍ സര്‍വിസ് റോഡുകളിലും എക്‌സിറ്റുകളിലും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, ഇവിടെ അത് പരസ്യമായി ലംഘിക്കപ്പെടുകയാണ്.

വന്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് മോട്ടോര്‍ വാഹന വകുപ്പും പൊലിസും ഇടപെട്ട് ഇവിടെയുള്ള അനധികൃത പാര്‍ക്കിംഗിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Tags : Nattuvishesham DistrictNews DeepikaNews Illegal Parking

Recent News

Corehub Up