x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1808 ഭക്ഷ്യ-പാനീയ വിതരണ കേന്ദ്രങ്ങളില്‍ പരിശോധന

വെബ് ഡെസ്ക്
Published: August 20, 2026 03:10 AM IST | Updated: August 20, 2026 03:10 AM IST

അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു.

കണ്ണൂർ: ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സ്‌പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി ജില്ലയിലെ ഭക്ഷ്യ -പാനീയ വിതരണ സ്ഥാപനങ്ങളില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന തുടങ്ങി. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 94 സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.

ആദ്യ രണ്ട് ദിവസത്തിനിടയില്‍ 1808 സ്ഥാപനങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധനകള്‍ നടത്തി.ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍ , സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉത്പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 111 കടകള്‍ക്ക് പൊതുജനാ രോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നല്‍കി.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യല്‍, ശുചിത്വമില്ലായ്മ, മലിന ജലം പുറത്തേക്ക് ഒഴുക്കല്‍, മാലിന്യം ശരിയായി സംസ്‌കരിക്കാതിരിക്കല്‍, പകര്‍ച്ച വ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കല്‍, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ പ്രവര്‍ത്തിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജല ഗുണ നിലവാര സര്‍ട്ടിഫിക്കെറ്റോ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഇല്ലാതെ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച പയ്യന്നൂര്‍, കാടാച്ചിറ, ഇരിട്ടി മേഖലയിലെ നാല് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി.

പൊതുസ്ഥലത്തെ പുകവലി നിരോധന നിയമം ലംഘിച്ചതിനും പുകവലി നിരോധന ബോര്‍ഡ് സ്ഥാപിക്കാത്തതിനും വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കോട്പ ആക്ട് പ്രകാരം 7800 രൂപ പിഴ ഈടാക്കി. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലെ വൃത്തിയില്ലായ്മ, മാലിന്യം വലിച്ചെറിയല്‍, കടകളുടെ പരിസരത്ത് മലിന ജലം ഒഴുക്കിവിടല്‍, മത്സ്യ വില്‍പന സ്റ്റാളിലെ മലിനീകരണം എന്നീ നിയമ ലംഘനങ്ങള്‍ക്ക് കേരള പഞ്ചായത്തി രാജ് ആക്ട് പ്രകാരം1,44,000 രൂപ പിഴയും ചുമത്തി. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പായം പഞ്ചായത്തിലെ വിവിധ സ്ഥാപങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് കാർഡ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം കണ്ടെത്തുകയും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. രണ്ടു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കി.പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോജ് സി. കുറ്റിയാനി, കെ. സിജു , ജിതിൻ ജോർജ് എന്നിവർ പങ്കെടുത്തു.

അയ്യൻകുന്ന് പഞ്ചായത്തിൽ കരിക്കോട്ടക്കരി ടൗൺ, ആനപ്പന്തി, വലിയപ്പറമ്പിങ്കരി എന്നീ പ്രദേശത്തെ ഹോട്ടലുകൾ, കൂൾബാർ എന്നിവിടങ്ങളിൽ കരിക്കോട്ടക്കരിപ്രാഥമികരോഗ്യ കേന്ദ്ര അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പഴകിയ ബീഫ്, ചോറ്, പൊറോട്ട എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.എ. ജയ്സൺ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അജീഷ് രാമചന്ദ്രൻ, ഫാത്തിമ ഫിദ, ടി. ആതിര എന്നിവർ പങ്കെടുത്തു. രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

Tags : Nattuvishesham Local News Inspection food and beverage

Recent News

Corehub Up