കിൻഫ്ര വ്യവസായ പാർക്കിന് വേണ്ടി സർക്കാർ സ്ഥലം ഏറ്റെടുത്തശേഷം ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് മട്ടന്നൂർ സ്പെഷൽ തഹസിൽദാരുടെ ഓഫീസിലേ
മട്ടന്നൂർ: കിൻഫ്ര വ്യവസായ പാർക്കിന് വേണ്ടി സർക്കാർ സ്ഥലം ഏറ്റെടുത്തശേഷം ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് മാർച്ചും ധർണയും നടത്തി. മട്ടന്നൂർ റവന്യു ടവറിൽ പ്രവർത്തിക്കുന്ന സ്പെഷൽ തഹസിൽദാരുടെ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. പനയത്താംപറമ്പ്, മുടക്കണ്ടി, കീഴല്ലൂർ പ്രദേശങ്ങളിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ സ്ഥലം ഏറ്റെടുത്തവർക്ക് നഷ്ടപരിഹാരം നൽകുകയും മൂന്നാം ഘട്ടത്തിൽ ഭൂമി ഏറ്റെടുത്ത 800 ഓളം ഭൂവുടമകളെ അവഗണിക്കുകയാണെന്നും പറഞ്ഞാണ് മാർച്ച് നടത്തിയത്.
ജനുവരിയിൽ കിൻഫ്ര ഉദ്യോഗസ്ഥർ പനയത്താംപറമ്പിൽ ഭൂവുടമകളുടെ യോഗം വിളിച്ചിരുന്നു. ഭൂമി ഏറ്റെടുക്കേണ്ടതിന് ആവശ്യമായ പണം ലഭ്യമാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന മുഴുവൻ രേഖകളും സമർപ്പിക്കണമെന്നും അറിയിച്ചിരുന്നു. ഭൂമിയുടെ മുഴുവൻ രേഖകളും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സ്പെഷൽ തഹസിൽദാറുടെ ഓഫീസിൽ ഹാജരാക്കി. എന്നാൽ, മൂന്നാംഘട്ടത്തിന്റെ പണം അനുവദിക്കാതെ സർക്കാർ പിന്നോട്ടു പോയെന്നും പ്രതിഷേധക്കൂട്ടായ്മ സമിതി ഭാരവാഹികൾ ആരോപിച്ചിന്നു.
പരിസ്ഥിതി പ്രവർത്തകൻ വിനോദ് പയ്യട ഉദ്ഘാടനം ചെയ്തു. കെ.പി. വിനോദൻ അധ്യക്ഷത വഹിച്ചു.
Tags : Kinfra nattuvisesham locl news