x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടാനകളെ വനത്തിലേക്ക് തുരത്തുക: നാട്ടുകാര്‍ നാലാംമൈലില്‍ സമരം നടത്തി

വെബ് ഡെസ്ക്
Published: August 1, 2026 12:53 AM IST | Updated: August 1, 2026 12:53 AM IST

ഗൂഡല്ലൂര്‍: കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പാടന്തറ നാലാംമൈലില്‍ സമരം നടത്തി.

രണ്ടു മാസത്തിലേറെയായി പാടന്തറ, കല്ലിങ്കര, നാലാംമൈല്‍, കണിയംവയല്‍, ത്രീ ഡിവിഷന്‍, ദേവര്‍ഷോല ഭാഗങ്ങളില്‍ കാട്ടാനകളുടെ ആക്രമണം രൂക്ഷമാണ്. കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. രാവും പകലും കാട്ടാനകള്‍ ജനവാസ മേഖലകളില്‍ ചുറ്റിത്തിരിയുകയാണ്. ഇന്നലെ രാവിലെ 8.15ന് കല്ലിങ്കരയില്‍ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി.

സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികള്‍ ഭാഗ്യം കൊണ്ടാണ് ആനയുടെ മുമ്പില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ വനംവകുപ്പിനെതിരേ ജനരോഷം ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ വനംവകുപ്പ് വാഹനം തടഞ്ഞു.
പട്ടാപ്പകല്‍ പോലും കാട്ടാനകള്‍ റോഡിലൂടെയും ജനവാസ മേഖലകളിലൂടെയും സഞ്ചരിക്കുകയാണ്.

വനപാലകര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാലാംമൈലില്‍ ജനങ്ങള്‍ തടിച്ചു കൂടി. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി. മുതുമലയില്‍ നിന്ന് കുംകിയാനകളെ കൊണ്ടുവന്ന് കാട്ടാനകളെ ഉടനെ ഉള്‍വനത്തിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. എന്നാല്‍ തിങ്കളാഴ്ചക്കകം ദേവര്‍ഷോല പഞ്ചായത്തിലെ പാടന്തറ മേഖലയില്‍ ചുറ്റിത്തിരിയുന്ന കാട്ടാനകളെ തുരത്തിയില്ലെങ്കില്‍ കുടുംബ സമേതം സമരം ചെയ്യുമെന്ന് നാട്ടുകാര്‍ വനംവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags : Nattuvishesham Districtnews Locals demand

Recent News

Corehub Up