x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷൻ തൂഫാൻ കോയിപ്രത്ത് ചലിക്കുന്നില്ല; ലഹരി വില്പന സജീവം


Published: June 26, 2026 03:00 AM IST | Updated: June 26, 2026 03:00 AM IST

കോഴഞ്ചേരി: സംസ്ഥാനത്തെ ലഹരി മരുന്ന് വ്യാപനത്തില്‍നിന്നു മോചിപ്പിക്കുന്നതിനായി ആഭ്യന്തര വകുപ്പ് ആരംഭിച്ച് ഓപ്പറേഷന്‍ തൂഫാന്‍ കോയിപ്രം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചലനാത്മകമല്ലെന്നു പരാതി.

പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതിലാണ് ലഹരി വിപണനം നടത്തുന്നത്. കോയിപ്രം പഞ്ചായത്തിലെ കല്ലുങ്കല്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന പിഐപിയുടെ പൂവത്തൂര്‍ ബ്രാഞ്ച് കനാലിന്‍റെ ഇരുവശങ്ങളിലും, കനാല്‍ കടന്നുപോകുന്ന തെറ്റുപാറ, നെല്ലിക്കല്‍ പ്രദേശങ്ങളിലുമാണ് മയക്കുമരുന്നുകളുടെ വ്യാപനം കൂടതലായി നടക്കുന്നത്.

കനാലിന്‍റെ ഇരുവശങ്ങളിലും കാടുമൂടിക്കിടക്കുന്നതിനാല്‍ മയക്കുമരുന്നുകളുടെ വിതരണത്തിന് സഹായകമാണ്. ആവശ്യക്കാരായി എത്തുന്നവരിലേറെയും ചെറുപ്പക്കാരാണ്. പഞ്ചായത്തിലെതന്നെ ഏഴാം വാര്‍ഡിലെ പഞ്ചായത്ത് സ്റ്റേഡിയത്തിലും ഗാലറിയിലും ഇതുപോലെതന്നെ ലഹരിമരുന്നു കച്ചവടക്കാര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. സ്‌റ്റേഡിയത്തിന്‍റെ ഗേറ്റും ഡ്രെസിംഗ് റൂമിന്‍റെ ജനല്‍ചില്ലുകളും തകര്‍ന്നു കിടക്കുകയാണ്.

പമ്പാനദിയുടെ കുറുകെയുള്ള ആഞ്ഞിലിമൂട്ടില്‍ പാലത്തിന്‍റെ അടിഭാഗം വരെ ഇരുചക്രവാഹനം എത്തുന്നതിനുള്ള സൗകര്യമുള്ളതിനാല്‍ മയക്കുമരുന്നിന്‍റെ വില്പന ഇവിടെയും സജീവമാണെന്ന് പറയുന്നു.

പാലത്തിന്‍റെ നടപ്പാതയില്‍ വൈദ്യുതപോസ്റ്റുകള്‍ ഇല്ലാത്തതും ലഹരിമരുന്ന് കച്ചവടക്കാര്‍ക്ക് അനുഗ്രഹമാണ്. ആറന്മുള, കോയിപ്രം പോലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമാണ് ആഞ്ഞിലിമൂട്ടില്‍ പാലം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up