x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലാ നഗരസഭ: ജില്ലാ നേതൃത്വത്തിന്‍റെ നിര്‍ദേശത്തിനു കാത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍


Published: June 13, 2026 04:14 AM IST | Updated: June 13, 2026 04:14 AM IST

പാലാ: നഗരസഭാ ഭരണസമിതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം മാണി സി. കാപ്പന്‍ എംഎല്‍എയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത യുഡിഎഫ് യോഗത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനത്തിന് കാത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. നിലവില്‍ സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിക്കേണ്ടതില്ല എന്ന പാര്‍ലമെന്‍ററി പാര്‍ട്ടി തീരുമാനവുമായി മുന്നോട്ടു പോവുകയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍. ഇരുപക്ഷവും പോലീസ് കേസിലേക്കു കാര്യങ്ങള്‍ നീക്കിയത് വിഷയം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

അടുത്തുവരുന്ന വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ധാരണ യുഡിഎഫില്‍ ഇനി പാലിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. നിലവിലെ വൈസ് ചെയര്‍പേഴ്‌സനും സമീപകാലത്ത് കോണ്‍ഗ്രസില്‍ അംഗവുമായ മായാ രാഹുല്‍ തത്‌സ്ഥാനം രാജി വയ്ക്കാതിരിക്കാനുള്ള സാഹചര്യവുമുണ്ട്. ആരെയും പിന്തുണയ്ക്കില്ലെന്നും സ്വതന്ത്രരായി തുടരുമെന്നുമാണ് ബിനു പുളിക്കക്കണ്ടത്തിന്‍റെ നിലപാട്.


എല്‍ഡിഎഫ് ദിയാ ബിനുവിനെതിരേ അവിശ്വാസം കൊണ്ടുവരാനുള്ള സാധ്യത സമീപകാലത്തൊന്നും ഉണ്ടാകില്ലെന്നാണ് സൂചന. 14 പേരുടെ പിന്തുണയാണ് അവിശ്വാസം വിജയിക്കണമെങ്കില്‍ ആവശ്യം. നിലവില്‍ 12 പേരാണ് എല്‍ഡിഎഫിലുള്ളത്. കേരള കോണ്‍ഗ്രസ് അംഗങ്ങളും കെഡിപി അംഗവും സ്വതന്ത്ര കൂട്ടായ്മയ്ക്കാണ് പിന്തുണ നല്‍കുന്നത്.

Tags : Pala Nagar Sabha: Nattuvishesham District News

Recent News

Corehub Up