പുലിയുടെ സാന്നിധ്യമുണ്ടെന്ന പരാതിയെ തുടർന്ന് കേളകം വെണ്ടേക്കും ചാലിൽ വനപാലകർ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നു.
കേളകം: കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാല്‍ മേഖലയില്‍ വനപാലകരുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തി. കഴിഞ്ഞ ദിവസം പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം ഉള്ളതായി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു വനപാലകരുടെ പരിശോധന.
ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷൈനികുമാർ, മണത്തണ സെക്ഷൻ ഓഫീസർ പ്രമോദ്കുമാർ എന്നിവർ അടങ്ങുന്ന 18 അംഗ വനപാലക സംഘമാണ് പരിശോധന നടത്തിയത്. ഡ്രോൺ അടക്കം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. പ്രദേശങ്ങളിൽ നിരവധി തവണ പുലിയെ കണ്ടതായി നാട്ടുകാർ പറയുകയും വളർത്തു മൃഗങ്ങളെ കാണാതാകുകയും ചെയ്ത സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, പ്രദേശത്തുള്ളത് പുലിയല്ല കടുവയാണെന്നും മാസങ്ങളായി കടുവയുടെ സാന്നിധ്യമാണ് ഇവിടെയുള്ളതെന്നും ഭീതിയോടെയാണ് കഴിയുന്നതെന്നും നാട്ടുകാർ പറയുന്നു.
Tags : Presence of tiger nattuvishesham local news